കോട്ടയം: ബാങ്കിംഗ് രംഗത്തുനിന്നു പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തി കാല്‍നൂറ്റാണ്ട് ജനപ്രതിനിധിയായി തിളങ്ങിയ വ്യക്തിത്വമാണ് തോമസ് ചാഴികാടന്റേത്. 1991ല്‍ ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സഹോദരന് ബാബു ചാഴികാടന്റെ ആകസ്മിക വിയോഗത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെയാണു തോമസ് ചാഴികാടന് പൊതുപ്രവര്‍ത്തനരംഗത്തു കാലൂന്നുന്നത്. കന്നിയങ്കത്തില്‍ 1991ല്‍ ഏറ്റുമാനൂരില്‍നിന്ന് നിയമസഭയിലെത്തിയ ചാഴികാടന്, 1996, 2001, 2006 തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയക്കൊടി നാട്ടി. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നു വിജയിച്ച കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാന്‍കൂടിയായ തോമസ് ചാഴികാടന് പാര്‍ലമെന്റിലെ സാമൂഹ്യനീതി വകുപ്പിന്റെ സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് എംപവര്‍മെന്റ് കമ്മിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, റെയില്‍വേ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി അംഗം, ഊര്‍ജ വകുപ്പിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന സംസ്ഥാനതല കമ്മിറ്റിയായ ദിശയിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റംഗം, കാര്‍ഷിക സര്‍വകലാശാല…
Read MoreTag: parliament election 2024
കൊല്ലം തിരിച്ചുപിടിക്കാൻ കൊമ്പനെത്തേടി സിപിഎം; പരിഗണനയിൽ കെ. സുരേഷ് കുറുപ്പ്, സി.എസ്. സുജാത, പി.കെ. ഗോപൻ എന്നിവർ
കൊല്ലം: കൈവിട്ട് പോയ കൊല്ലം പാർലമെന്റ് സീറ്റ് തിരികെ പിടിക്കാൻ സിപിഎം. അതിന് പറ്റിയ സ്ഥാനാർഥികളെ തെരയുന്ന തിരക്കിലാണ് പാർട്ടി. ഇക്കുറി ഒരു അജണ്ട മാത്രമേ സിപിഎമ്മിന് മുന്നിലുള്ളൂ, ഏത് വിധേനെയും വിജയം ഉറപ്പാക്കണം. ഇതിനായി ജില്ലാ നേതൃത്വത്തിൽ ചില അനൗദ്യോഗിക പർച്ചകൾ പലകുറി നടന്നു. ചില പേരുകൾ സജീവ പരിഗണനയിലാണ്. 16- ന് തിരുവനന്തപുരത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർഥി നിർണയം ചർച്ചയാകും. മുൻ എംപിമാരായ കെ. സുരേഷ് കുറുപ്പ്, സി.എസ്. സുജാത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജും പരിഗണനാ പട്ടികയിൽ ഉണ്ട്. സുരേഷ് കുറുപ്പ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ അദ്ദേഹത്തിനായിരിക്കും പ്രഥമ പരിഗണന. സിറ്റിംഗ് എംഎൽഎമാരായ എം. മുകേഷ്, ഡോ. സുജിത് വിജയൻ പിള്ള, മുൻ എംഎൽഎ പി. അയിഷാ…
Read Moreഇനി തെരഞ്ഞെടുപ്പ് ചൂടിൽ; ഇടതു മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഇന്നു പൂർത്തിയാകും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് ആരംഭിക്കും. യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടക്കും. ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. സിപിഎം 15 സീറ്റിലും സിപിഐ 4 സീറ്റിലും കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും മത്സരിക്കുമെന്നാണ് സൂചന. കേരള കോൺഗ്രസ് കൂടി മുന്നണിയുടെ ഭാഗമായതോടെ സിപിഎം മത്സരിക്കുന്ന കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകുമെന്നാണ് അറിയുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടിയതിനുശേഷമാകും സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കുക. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുക. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. തൃശൂരിൽ വി.എസ്.സുനിൽ കുമാറിനും…
Read Moreഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ 20 സീറ്റും നേടാൻ താൻ കണ്ണൂരിൽ മത്സരിക്കും; കെ.കെ. ഷൈലജ എതിരാളിയല്ലെന്ന് കെ. സുധാകരന്
കൊച്ചി: പാർലമെന്റ് ഇലക്ഷനിൽ 20 സീറ്റും നേടാൻ താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറെന്ന് കെ സുധാകരൻ. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ്. രണ്ട് പദവിയും ഒന്നിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് മല്‍സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞത്. എന്നാല്‍ 20 സീറ്റും നേടാന്‍ വേണ്ടി ഹൈക്കമാന്‍ഡ് അത്തരമൊരു തീരുമാനമെടുത്താല്‍ തനിക്ക് നിഷേധിക്കാനാവില്ല. താന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും സുധാകരന് പറഞ്ഞു. കണ്ണൂരില്‍ കെ.കെ.ഷൈലജ ശക്തയായ എതിരാളിയല്ലെന്നും സുധാകരന് പ്രതികരിച്ചു. അവര്‍ പ്രഗത്ഭയായ സ്ഥാനാര്‍ഥിയാണെന്ന് തോന്നുന്നില്ലെന്നും സുധാകരന് പറഞ്ഞു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; സുധാകരനു പകരം കണ്ണൂരിൽ ആര്? ജയന്ത്, ഷമ, റിജിൽ, അമൃത പരിഗണനയിൽ
കണ്ണൂർ: കണ്ണൂർ എംപിയും കെപിസിസി പ്രസിഡന്റുമായ കെ. സുധാകരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം കോൺഗ്രസിൽ ഊർജിതമായി. കണ്ണൂർ സീറ്റിനായി ലിസ്റ്റിലുള്ളവരുടെ പേരിൽ എഐസിസിയുടെ പ്രത്യേക സംഘത്തിന്റെ പരിശോധന തുടങ്ങി. കെപിസിസി നല്കിയ ലിസ്റ്റിലാണ് ജയസാധ്യത പരിഗണിച്ചുള്ള പരിശോധന നടക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിശ്വസ്തനായ കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ. ജയന്തിന്റെ പേര് ലിസ്റ്റിലുണ്ടെങ്കിലും ജയന്ത് വരുന്നതിലുള്ള എതിർപ്പ് ഗ്രൂപ്പ് ഭേദമന്യേ കണ്ണൂരിലെ കോൺഗ്രസുകാർ ഒറ്റക്കെട്ടായി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. 2018 ജൂണിൽ ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തെ പരസ്യമായി എതിർത്ത് ജയന്ത് പത്രസമ്മേളനം നടത്തിയിരുന്നു. രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യകക്ഷികൾക്ക് കോൺഗ്രസ് സ്വയം തീറെഴുതുന്നുവെന്നും പ്രീണന രാഷ്ട്രീയം പിന്തുടരുന്നുവെന്നുമുള്ള വിമർശനം അന്ന് ജയന്ത് ഉയർത്തുകയുണ്ടായി. പിന്നീട് നടന്ന മൂന്ന്…
Read Moreപത്തനംതിട്ടയിൽ പി.സിക്കൊപ്പം ഷോണും പരിഗണനയിൽ; യുവജനപ്രാതിനിധ്യം പരിഗണിച്ചാല്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയായേക്കും
കോട്ടയം: പി.സി. ജോര്‍ജും മകന് ഷോണ്‍ ജോര്‍ജും ബിജെപി പാളയത്തിൽ എത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വരുംദിവസങ്ങളിള്‍ ചൂടേറും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന ജാഥ ജില്ലയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി സ്ഥാനാര്‍ഥി സംബന്ധിച്ചു ധാരണയുമായേക്കും. പി.സി. ജോര്‍ജിന്റെ പേരിനൊപ്പം മകന് ഷോണ്‍ ജോര്‍ജും സജീവ പരിഗണനയിലാണ്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഷോണ്‍ ജോര്‍ജിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. യുവജനപ്രാതിനിധ്യം പരിഗണിച്ചാല്‍ ഷോണ്‍ ജോര്‍ജ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായേക്കും. ബിജെപിയില്‍ ഒരു വിഭാഗം ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ഷോണ്‍ ജോര്‍ജ് ബിജെപി അംഗമായതോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യമായി ബിജെപിക്ക് പ്രാതിനിധ്യം ലഭിച്ചു. ഷോണ്‍ ജോര്‍ജിലൂടെയാണ് ബിജെപിയ്ക്ക് ജില്ലാ പഞ്ചായത്തിലാദ്യമായി പ്രാതിനിധ്യം ലഭിച്ചത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഡിവിഷനില്‍നിന്നാണ് ഷോണ്‍ ജോര്‍ജ് ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.…
Read Moreഅനുകൂലമായ രാഷ്ട്രീയ സാഹചര്യം, മൂന്നു മണ്ഡലത്തിലെങ്കിലും ത്രികോണ മത്സരസാധ്യതയെന്നു സിപിഎം കേന്ദ്രക്കമ്മിറ്റി
തിരുവനന്തപുരം: കേരളത്തിൽ മൂന്നു മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരസാധ്യതയെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി വിലയിരുത്തൽ. ഇടതു മുന്നണിക്ക് 2019 നെക്കാൾ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഇപ്പോൾ ഉണ്ട്. അതേസമയം ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങൾ കേരളത്തിൽ ചില മണ്ഡലങ്ങളിൽ ത്രികോണ മത്സരമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടെന്നും സിപിഎം കേന്ദ്രക്കമ്മിറ്റി വിലയിരുത്തി. കൂടാതെ ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിച്ചില്ലെന്ന കുറ്റപ്പെടുത്തലുമുണ്ടായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയേക്കില്ലെന്നാണ് വിവരം. പ്രശ്നം കേരള നേതൃത്വം തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. ഇന്ന് സമാപിക്കുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിനു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണത്തിലേക്കും സിപിഎം കടക്കും. ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയസാഹചര്യം നോക്കി സഖ്യം ഉണ്ടാക്കണമെന്നാണ് നേരത്തെ കമ്മിറ്റിയിൽ ഉയർന്നു വന്ന അഭിപ്രായം. അടുത്ത മാസം 11, 12 തീയതികളിൽ സിപിഎം സംസ്ഥാന സമിതി ഉണ്ടാകുമെന്നാണ്…
Read More‘മതി’ൽ മറന്ന് യുഡിഎഫ്: വെള്ളയടിച്ച ചുവര് ഇടത് എംപിയുടെ സഹോദരന്റേത്; തിരുത്തിക്കുറിച്ച് എൽഡിഎഫ്
കോട്ടയം: പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് പ്രവർത്തകർ വെള്ളയടിച്ച ചുവരിൽ കേരള കോൺഗ്രസ്- എം പ്രവർത്തകർ പ്രചാരണ വാചകം എഴുതി. ഏറ്റുമാനൂർ തെള്ളകത്താണ് സംഭവം. പി.ജെ. ജോസഫ് ചെയർമാനായ കേരള കോൺഗ്രസ് പ്രവർത്തകർ തോമസ് ചാഴികാടൻ എംപിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിലിലാണ് വെള്ളയടിച്ചത്. തൊട്ടടുത്ത വീട്ടുമതിലിലാണ് യുഡിഎഫ് ചുവരെഴുത്ത് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചുവരെഴുതാൻ എത്തിയ പ്രവർത്തകർക്ക് മാറിപ്പോവുകയായിരുന്നു. ഇക്കാര്യം കേരള കോൺഗ്രസ്- എം പ്രവർത്തകർ ഇന്ന് രാവിലെയാണ് അറിഞ്ഞത്. ഇതോടെ പ്രവർത്തകർ ‘ജോസഫിന്റെ കേരള കോൺഗ്രസ്’ ബുക്ക് ചെയ്ത ചുവരിലെഴുതുകയായിരുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കേരള കോൺഗ്രസ്- എം പാർട്ടിയുടെ ഭാഗമായിരുന്നു. തോമസ് ചാഴികാടൻ ഇവരുടെ സ്ഥാനാർഥിയായിരുന്നു. എന്നാൽ കെ.എം. മാണിയുടെ നിര്യാണത്തിന് പിന്നാലെ പാർട്ടി വീണ്ടും പിളരുകയും കേരള കോൺഗ്രസ്- എം ജോസ് കെ. മാണിയുടെ…
Read More