തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ പി.സി.ജോർജ് കച്ചമുറുക്കുന്നതിനിടെ ബിജെപി ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെയും പത്തനംതിട്ടയിൽ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. പത്തനംതിട്ടയിൽ താൻതന്നെ മത്സരിക്കുമെന്ന് നേരത്തെ പി.സി.ജോർജ് പറഞ്ഞിരുന്നു. മത്സരിച്ചാൽ താൻതന്നെ ജയിക്കുമെന്നും തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്കു പോകുമെന്നുമാണ് പി.സി.ജോർജ് നേരത്തെ പറഞ്ഞിരുന്നത്. അതേസമയം ബിജെപി സംസ്ഥാനഘടകത്തിന് പത്തനംതിട്ടയിൽ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് താൽപ്പര്യമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് പി.എസ്.ശ്രീധരൻ പിള്ളയുടെ പേരും പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥിയെ നിർത്താനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം. 2019ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ 2,97,396 വോട്ടുകൾ നേടിയിരുന്നു. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. ഗോവ ഗവർണർ പദവി ഒഴിയാൻ ശ്രീധരൻപിള്ള സന്നദ്ധത അറിയിച്ചിതായും സൂചനയുണ്ട്. ഒക്ടോബറിൽ ശ്രീധരൻപിള്ളയുടെ കാലാവധി അവസാനിക്കും. കൊല്ലത്തും പത്തനംതിട്ടയിലും ശോഭ…
Read MoreTag: parliament election 2024
കണ്ണൂരിൽ എം.വി. ജയരാജനെ നേരിടാൻ സുധാകരനോ? മൂന്നാം സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്ന ലീഗിന്റെ കണ്ണും കണ്ണൂരിൽ
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി എം.വി. ജയരാജനെ സ്ഥാനാർഥിയാക്കി സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ ചെയ്തതോടെ എൽഡിഎഫ് പ്രചാരണരംഗത്തേക്ക് ഇറങ്ങിയെങ്കിലും യുഡിഎഫിൽ സ്ഥാനാർഥി കാര്യത്തിൽ അന്തിമ തീരുമാനമായില്ല. സിപിഎം ജില്ലാ കമ്മിറ്റി ഐകകണ്ഠ്യേനയാണ് ജയരാജന്റെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയത്. സംസ്ഥാന കമ്മിറ്റിയാണ് അന്തിമ പട്ടിക പ്രഖ്യാപിക്കേണ്ടത്. എം.വി. ജയരാജനെ നേരിടാൻ കോൺഗ്രസ് സിറ്റിംഗ് എംപിയായ കെ. സുധാകരൻതന്നെ കളത്തിലിറങ്ങിയേക്കുമെന്നാണ് ഒടുവിലത്തെ സൂചന. കെപിസിസി പ്രസിഡന്റ് കൂടിയായ കെ. സുധാകരൻ ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സുധാകരനു മാത്രമേ മണ്ഡലം നിലനിർത്താനാകൂ എന്നാണ് പ്രവർത്തകരും നേതൃത്വവും വിലയിരുത്തുന്നത്. ഇതിനായി നേതൃത്വം സുധാകരനിൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇതേത്തുടർന്നാണ് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുന്ന കാര്യം ആലോചിക്കാമെന്ന നിലയിൽ സുധാകരൻ നിലപാട് മയപ്പെടുത്തിയതെന്നാണ് കരുതുന്നത്. സുധാകരനു പകരം നിരവധി പേർ സ്ഥാനാർഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച പ്രതിസന്ധിയിൽനിന്നു കരകയറാൻ നേതൃത്വത്തിന്…
Read Moreജനിച്ച നാട്ടിൽ നേർക്കുനേർ അങ്കം വെട്ടാൻ കേരള കോൺഗ്രസ്; മാണി-ജോസഫ് ഗ്രൂപ്പുകളുടെ ബലപരീക്ഷണം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു
കോട്ടയം: കേരള കോണ്‍ഗ്രസ് പിറവിയെടുത്ത കോട്ടയത്തിന്റെ മണ്ണില്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണി-ജോസഫ് ഗ്രൂപ്പുകളുടെ ബലപരീക്ഷണം ഉറപ്പായി. സിറ്റിംഗ് എംപി തോമസ് ചാഴികാടന് എൽഡിഎഫ് സ്ഥാനാര്‍ഥിയായി നേരത്തെ രംഗത്തെത്തിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസിലെ കെ. ഫ്രാന്‍സീസ് ജോര്‍ജിനെ സ്ഥാനാർഥിയായി യുഡിഎഫും പ്രഖ്യാപിച്ചു. ഇരുവരും ഗോദയില്‍ ഇറങ്ങിയതോടെ കോട്ടയത്തെ രാഷ്ട്രീയക്കളം മൂത്തു. ഏറ്റുമാനൂരില്‍ നാലു തവണ എംഎല്‍എയായി വിജയവും രണ്ടു തോല്‍വിയും ഒരു ലോക്സഭാ വിജയവുമാണ് തോമസ് ചാഴികാടനുള്ളത്. ഇടുക്കിയില്‍നിന്ന് ലോക്സഭയിലേക്ക് രണ്ടു വിജയവും ഒരു തോല്‍വിയും നിയമസഭയിലേക്ക് രണ്ടു തോല്‍വിയുമാണ് ഫ്രാന്‍സീസ് ജോര്‍ജിനുള്ളത്. ലോക്സഭയിലേക്ക് ആറാം അങ്കമാണ് ഫ്ര്ാൻസിസ് ജോർജിന്. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായ ഫ്രാന്‍സീസ് ജോര്‍ജ് 1999 മുതല്‍ 2009 വരെ ഇടുക്കി ലോക്സഭാമണ്ഡലത്തില്നിന്നുള്ള എംപിയായിരുന്നു. നിയമബിരുദധാരിയായ ഫ്രാൻസീസ് ബാങ്ക് ഉദ്യോഗസ്ഥാനായിരിക്കെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം. ജോര്‍ജിന്റെയും…
Read Moreകോട്ടയത്ത് ജയിക്കുന്നയാൾ വേണമെന്ന് കോൺഗ്രസ്; കെ. ഫ്രാന്‍സീസ് ജോര്‍ജിനെ സ്ഥാനാർഥിയാക്കി കേരള കോൺഗ്രസ്
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസിലെ കെ. ഫ്രാന്‍സീസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. ഇന്നു രാവിലെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് ആണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ്, വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ തുടങ്ങി പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ പ്രഖ്യാപന വേദിയില്‍ സന്നിഹിതരായിരുന്നു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, എം.പി. ജോസഫ്, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവരുടെ പേരുകളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരുത്ത് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയോഗം സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫിനെ ചുമതലപ്പെടുത്തുകയായിരുന്നു. കോട്ടയം ലോക്സഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്കാന്…
Read Moreഎക്സൈസ് ഉദ്യോഗസ്ഥരുടെ കൂട്ട ഇലക്ഷന് ട്രാന്‍സ്ഫര്‍; സ്പിരിറ്റ് വേട്ട നിലച്ചു; വ്യാജൻ കൂടുതലും വൈപ്പിൻ മേഖലകളിൽ
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതാദ്യമായി എക്സൈസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും കൂട്ടത്തോടെ സ്ഥലം മാറ്റം. സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുകുന്നതിനിടെ നടന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം റെയ്ഡുകളെ പ്രതിസന്ധിയിലാക്കി. ലഹരി, സ്പരിറ്റു വില്‍പനക്കാരെക്കുറിച്ചും ഇതിന്റെയെല്ലാം ഉറവിടത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥരെയാണ് വിവിധ ജില്ലകളിലേക്കും മറ്റുമായി സ്ഥലംമാറ്റിയിരിക്കുന്നത്. തുടർച്ചയായി നടന്നിരുന്ന റെയ്ഡുകൾ മിക്കയിടത്തും നിലച്ച നിലയിലാണ്. സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥര്‍ നാലു മാസത്തിനുശേഷം തിരിച്ചെത്തുമെന്നു പറയുമ്പോഴും അതുവരെയുള്ള പരിശോധനകള്‍ പ്രതിസന്ധിയിലാകുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത് . വര്‍ഷാരംഭത്തില്‍തന്നെ സംസ്ഥാനത്തേക്ക് വന്‍ തോതിലാണ് സ്പിരിറ്റ് എത്തുന്നത്. ഉത്തര്‍പ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങല്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ സ്പിരിറ്റ് വരവ്. ഇവിടെനിന്നു തമിഴ്നാട്ടിലെ ഗോഡൗണുകളില്‍ എത്തിക്കുന്ന സ്പിരിറ്റ് പിന്നീട് ചെറുവണ്ടികളിലാക്കി കേരള വിപണിയിലെത്തുന്നു.കരിക്ക്, സവാള ലോഡുകള്‍ നിറച്ച വണ്ടികളില്‍ എത്തുന്ന സ്പിരിറ്റ് സംശയമുണ്ടെങ്കില്‍ മാത്രമാണ് ചെക്കുപോസ്റ്റുകളില്‍ പലപ്പോഴും…
Read Moreതലസ്ഥാനത്ത് ബിജെപിക്ക് കെട്ടിയിറക്കുന്ന സ്ഥാനാർഥി ഉണ്ടാകില്ല; രാമവികാരം കേരളത്തിലും അലയടിക്കുമെന്ന് കുമ്മനം
തിരുവനനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിക്ക് കെട്ടിയിറക്കുന്ന സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനസമ്മതി നേടിയ നേതാവായിരിക്കും തിരുവനന്തപുരത്ത് മത്സരിക്കുകയെന്നും ഒരു സർപ്രൈസ് സ്ഥാനാർഥി ആവില്ലെന്നും സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ കുമ്മനം പറഞ്ഞു. അയോധ്യ ഉയർത്തിയ രാമവികാരം കേരളത്തിലും അലയടിക്കും. കേരളത്തിൽ അയോധ്യ വോട്ടാകും. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇത്തവണ ബിജെപിക്കൊപ്പമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ബിജെപിയുടെ പദയാത്രക്ക് വലിയ സ്വീകരണമാണ് ക്രൈസ്തവവിഭാഗങ്ങളിൽനിന്നു കിട്ടിയത്. കേരളത്തിൽ ക്രൈസ്തവ പുരോഹിതർക്കെതിരെ നിരന്തരം കേസുകളെടുക്കുകയാണ് സംസ്ഥാന സർക്കാർ. സമുദായം നേരിടുന്ന അവഗണന തിരിച്ചറിയുന്ന ക്രൈസ്തവർ ബിജെപിക്കൊപ്പം നിൽക്കും- കുമ്മനം രാജശേഖരൻ പറഞ്ഞു.
Read More‘തൃശൂരിനൊരു കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരണ്ടി…!’ തൃശൂരിൽ ബിജെപിയുടെ വേറിട്ട ചുവരെഴുത്ത്
തൃശൂർ: തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന വാഗ്ദാനത്തോടെ മണലൂരിൽ ചുവരെഴുത്ത്. തൃശൂരിനൊരു കേന്ദ്രമന്ത്രി… മോദിയുടെ ഗ്യാരണ്ടി എന്നാണ് തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന മണലൂരിൽ എൻഡിഎയുടെ പേരിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ഥാനാർഥിയുടെ പേര് ചുവരെഴുത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തൃശൂരിൽ സുരേഷ്ഗോപിക്കുവേണ്ടി നേരത്തെ പേരുവച്ച് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂർ ലോക്സഭ മണ്ഡലത്തിലെയടക്കം സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിക്കാനിരിക്കെയാണ് തൃശൂരിനൊരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനത്തോടെ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. തൃശൂരിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിയാക്കുമെന്ന വാഗ്ദാനം ഏറെ കൗതുകമായി.ശക്തമായ ത്രികോണമത്സരം നടക്കുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നേരത്തെ സുരേഷ്ഗോപിയെ കേന്ദ്രമന്ത്രിയാക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കേന്ദ്രമന്ത്രിയായിരിക്കും മത്സരിക്കുകയെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. തൃശൂരിൽ ബിജെപിയുടെ ചുവരെഴുത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത് സുരേഷ്ഗോപിയായിരുന്നു. കൂർക്കഞ്ചേരി കണിമംഗലത്ത് ചുവരിൽ താമരചിഹ്നം…
Read Moreഎന്‍.കെ. പ്രേമചന്ദ്രനായി മലയോര മേഖലയില്‍ ചുവരെഴുതി യുഡിഎഫ്; മതിൽ ബുക്ക് ചെയ്ത് പേരിനായി കാത്ത് എൽഡിഎഫ്
അഞ്ചല്‍ : തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം അവസാനമോ അടുത്തമാസം ആദ്യ വാരമോ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും. കേരളത്തില്‍ കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ഔദ്യോഗികമായി ആദ്യം നടന്നതെങ്കില്‍ പ്രഖ്യാപനം വരും മുമ്പേ കൊല്ലത്ത് എന്‍.കെ .പ്രേമചന്ദ്രനായി ചുവരെഴുത്ത് നടത്തി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് അഞ്ചല്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മണ്ഡലം പ്രസിഡന്റ് സേതുനാഥിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് ബുക്ക് ചെയ്ത മതിലില്‍ എന്‍.കെ പ്രേമചന്ദ്രനെ വിജയിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. ചിഹ്നം ഉള്‍പ്പടെയാണ് ചുവരെഴുത്ത്. പ്രേമചന്ദ്രനെതിരെ വ്യക്തിപരമായ കുപ്രചരണങ്ങള്‍ പടച്ചുവിടുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരെ ശക്തമായ പ്രചരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒരുപടി മുന്നേ ചുവരെഴുത്തുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിചിരിക്കുന്നതെന്ന് കോണ്‍ഗ്രസ്…
Read Moreഎട്ടാം തവണ മത്സരിക്കുന്നതും രണ്ടില ചിഹ്നത്തിൽ; വീണ്ടും വോട്ടുതേടിയെത്തുന്നത് ആത്മവിശ്വാസത്തോടെ; തോമസ് ചാഴികാടന് രാഷ്ട്രദീപികയോട്…
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ ഏറിയാല്‍ രണ്ടാഴ്ചമാത്രം. കോട്ടയത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തോമസ് ചാഴികാടന് ജനസമ്പര്‍ക്കം സജീവമാക്കി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം ചെയര്മാന് ജോസ് കെ. മാണിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ തിരുനക്കരയില്‍ രണ്ടില വരച്ചാണ് ജോസ് കെ. മാണിയും റോഷിയും ചുവരെഴുത്തു പ്രചാരണത്തിനു തുടക്കമിട്ടത്. ഇന്നലെ കോട്ടയം, കുമരകം, മേലുകാവ്, ഉഴവൂര്‍, കുടമാളൂര്‍ എന്നിവിടങ്ങളില്‍ തോമസ് ചാഴികാടന് വിവിധ പരിപാടികളില്‍ പങ്കെടുത്തു. മണ്ഡലത്തിലുടനീളം പ്രവര്‍ത്തകര്‍ ചുവരെഴുതാനുള്ള ഒരുക്കത്തിലാണ്. ഇന്നും രാവിലെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനത്തിലാണ്. വൈകുന്നേരങ്ങളില്‍ നടക്കുന്ന എല്‍ഡിഎഫിന്റെ ബൂത്തുതല യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ തോമസ് ചാഴികാടന് 1.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. കഴിഞ്ഞ 10നു എല്‍ഡിഎഫ് യോഗം ചേര്‍ന്നു കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയിരുന്നു. തോമസ് ചാഴികാടന് രാഷ്ട്രദീപികയോട് കാലുമാറ്റ ആരോപണത്തിനു…
Read More”വോട്ട് പിടിക്കാൻ ഭാരത് റൈസ്”… മോദിയുടെ അരിയും പരിപ്പും തൃശൂരിൽ വേവില്ലെന്നു ടി.എൻ. പ്രതാപൻ എംപി
തൃശൂർ: ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ അരി വോട്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 29 രൂപയുടെ ഭാരത് റൈസ് ഇപ്പോഴും മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും കിട്ടിയിട്ടില്ലെങ്കിലും പാർട്ടിഭേദമന്യേ വീട്ടമ്മമാർ ഈ അരികിട്ടിയാൽ കൊള്ളാം എന്ന് തുറന്നുപറയുന്നുണ്ട്. കേന്ദ്രത്തിന്റെ അരിയെന്ന ലേബലിൽ വിപണനവും പ്രചാരണവും നടത്തിയാണ് അരി വിറ്റഴിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ അരി ബിജെപിക്ക് നേട്ടമാകുമോ എന്ന ആശങ്ക യുഡിഎഫ്-എൽഡിഫ് പക്ഷങ്ങൾക്കുണ്ട്.എന്നാൽ അതുപുറത്തുകാണിക്കാതെ മോദിയുടെ അരിയും പരിപ്പും തൃശൂരിൽ വേവില്ല എന്ന ഡയലോഗുമായി ടി.എൻ. പ്രതാപൻ എംപി രംഗത്തെത്തി. അരി കൊടുത്ത് വോട്ടുനേടാൻ ഇത് തമിഴ്നാടല്ലെന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്. കേരളത്തിൽ നല്ലരീതിയിൽ നടന്നുപോകുന്ന പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിച്ച് കേന്ദ്രം നേരിട്ട് അരിവിതരണം ചെയ്യുന്നത് വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് ലക്ഷ്യം വച്ചുതന്നെയാണെന്ന് ഇരുകൂട്ടരും പറയുന്നു. എന്നാൽ തങ്ങൾ വോട്ട് ഉന്നംവെച്ചല്ല…
Read More