എല്ലാം പറഞ്ഞു തീര്‍ത്തു…സന്തോഷമായി ! ഫേസ്ബുക്ക് പേജിലെ പോസ്റ്റ് പിന്‍വലിച്ച് ‘രുക്മിണി മാഡം’; ഇനി ആത്മഹത്യയുമില്ല കൊലപാതകവുമില്ലെന്ന് വ്യക്തമാക്കുന്ന പുതിയ പോസ്റ്റുമായി പ്രിയ മേനോന്‍…

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ വാനമ്പാടിയിലെ പ്രധാന വില്ലത്തിയും നായികയുടെ അമ്മയുമായ രുക്മിണി മാഡം എന്ന പ്രിയാമേനോനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഇതോടെ അറുതിയായിരിക്കുന്നുവെന്ന് അറിയിച്ചു കൊള്ളുന്നു. തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി രുക്മിണി മാഡം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയായിരുന്നു. ആ ഓട്ടത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. താന്‍ വീഡിയോ പിന്‍വലിക്കുകയാണെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. സുഹൃത്തുക്കള്‍ നല്‍കിയ കരുതലുകളെ കുറിച്ച് അറിയാമെന്നും അവര്‍ കുറിക്കുന്നുണ്ട്. മൂന്നു മണി സീരിയലിലൂടെയാണ് പ്രിയ മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. മലയാളം പോലും ശരിക്കറിയാത്ത പ്രിയ ഇപ്പോള്‍ മലയാളി വീട്ടമ്മമാര്‍ക്ക് മൊത്തം അറിയാവുന്ന നടിയായി മാറിയിരിക്കയാണ്. ഒരു സകലകലാവല്ലഭ കൂടിയാണ് രുക്മിണി മാഡം. നടി, സംവിധായിക, കാന്‍വാസില്‍ അദ്ഭുതങ്ങള്‍ പകര്‍ത്തുന്ന ചിത്രകാരി, മികച്ച നര്‍ത്തകി, സംഗീതജ്ഞ, അദ്ധ്യാപിക, പാചകവിദഗ്ധ, ജൂവലറി മേക്കര്‍ തുടങ്ങി പ്രിയ…

Read More

ഒന്നുകില്‍ അവരെന്നെ കൊല്ലും അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും ! എനിക്ക് ജീവഹാനി സംഭവിച്ചാല്‍ ഉത്തരവാദി അവരായിരിക്കും; പൊട്ടിക്കരഞ്ഞ് നടി പ്രിയ മേനോന്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രിയ മേനോന്‍. വാനമ്പാടി സീരിയലിലെ രുക്കു എന്ന രുഗ്മിണി മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമായി മാറിയത് വളരെപ്പെട്ടെന്നായിരുന്നു. വാനമ്പാടിയില്‍ നായികയുടെ അമ്മയായി അഭിനയിക്കുന്ന പ്രിയ മേനോന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയില്‍ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു. കുറച്ചുമാസങ്ങളായി വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി നിലനില്‍ക്കുന്നതായും എന്നാല്‍ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്.

Read More