മുംബൈയിലെ കാമാത്തിപുരയിലൂടെയുള്ള സഞ്ചാരത്തിനിടെയാണ് ആ സുന്ദരിയെ കണ്ടു മുട്ടുന്നത്; അവര്‍ എന്നെ അവരുടെ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ അല്‍പം പേടിയോടെ ഞാന്‍ അവരുടെ ഒപ്പം നടന്നു; ഒരു സംഭവകഥ…

വേശ്യാവൃത്തി നടത്തുന്ന സ്ത്രീകളെ വിശേഷിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന പദങ്ങള്‍ ഉപയോഗിക്കുന്നവരാണ് മലയാളികള്‍. പകല്‍ ഇവരെ ഇങ്ങനെയൊക്കെ പറഞ്ഞ് അധിക്ഷേപിച്ചാലും നേരം ഇരുട്ടുന്നതോടെ ഇവരെ തേടിപ്പോകുന്നതാണ് മലയാളിയുടെ സദാചാരബോധം. ഇത്തരം കപടസദാചാരക്കാരില്‍ നിന്നു വ്യത്യസ്ഥനായ ഒരു ചെറുപ്പക്കാരന്‍ മുംബൈയിലെ ചുവന്ന തെരുവിലൂടെ നടത്തിയ ഒരു യാത്രയുടെ കഥ ഇപ്പോള്‍ വൈറലാവുകയാണ്. അനസ് അച്ചു എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഈ അനുഭവ കഥ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കഥാകാരന്റെ പേര് എങ്ങും പറയുന്നില്ല.എന്നിരുന്നാലും അവര്‍ക്കൊപ്പമുള്ള പടം പോസ്റ്റു ചെയ്യാന്‍ ഇയാള്‍ ധൈര്യം കാണിച്ചു എന്നത് അഭിനന്ദാര്‍ഹമാണ്. കഥ ആരംഭിക്കുന്നത് ഇങ്ങനെ സുന്ദരിയായ വേശ്യ, എന്റെ കൂടെ നില്‍ക്കുന്ന ഈ സുന്ദരിയെ നമ്മുടെ നാട്ടില്‍ വെടി, പടക്കം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട് പക്ഷെ ഞാന്‍ ഈ സുന്ദരിയേ ബഹുമാനിക്കുന്നു. മുംബൈ നഗരത്തില്‍ കാമാത്തിപുരയില്‍( ചുവന്ന തെരുവ്)  ഒരു സഞ്ചാരത്തിനിടയില്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടിയതാണ്…

Read More