സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിയെരിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആര് ? വാര്‍ത്താ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതും അതേ ദൃശ്യങ്ങള്‍ തന്നെ;ആശ്രമം കത്തുന്നതു കണ്ട് ഓടിയെത്തിയ ദമ്പതികള്‍ കണ്ടത് ഒരാള്‍ തനിയെ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്…

സന്ദീപാനന്ദ ഗിരിയുടെ ആശ്രമങ്ങള്‍ കത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ പകര്‍ത്തിയ കാമറാമാനെ തേടി പോലീസ്.പുലര്‍ച്ചെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിനു തീപിടിക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ ദമ്പതികളാണ് ഒരാള്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു കണ്ടത്. .ഇയാളുടെ രേഖാചിത്രം പ്രത്യേകാന്വേഷണസംഘം തയാറാക്കിയെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍, സംഭവത്തിലെ പ്രതിയുടെ രേഖാചിത്രം പോലീസ് തയാറാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉന്നതകേന്ദ്രങ്ങള്‍ വ്യക്തമാക്കി. സ്ഥലത്തുണ്ടായിരുന്ന കാമറാമാന്റെ രേഖാചിത്രമാണ്, ഇയാളെ ആദ്യം കണ്ട ദമ്പതികളുടെ സഹായത്തോടെ, പോലീസ് തയാറാക്കിയത്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനം സംഘര്‍ഷഭരിതമായ സന്ദര്‍ഭത്തിലാണ്, കഴിഞ്ഞ ഒക്ടോബര്‍ 27-നു സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം അഗ്നിക്കിരയായത്. സംഭവം നടന്ന് 100 ദിവസത്തിലേറെയായെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ഇതോടെ, അന്നു നിഗൂഢസാഹചര്യത്തില്‍ അവിടെയുണ്ടായിരുന്ന കാമറാമാനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആശ്രമത്തതിനു തീപിടിക്കുന്നതു കണ്ട് ദമ്പതികള്‍ ഓടിയെത്തുമ്പോള്‍ ഒരാള്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത കാഴ്ചയാണ് കണ്ടത്. ഏതെങ്കിലും…

Read More

സിസിടിവിയില്‍ പെടാതെ എങ്ങനെ ആക്രമി ആശ്രമത്തിലെത്തി ! സ്വാമിയുടെ ആശ്രമത്തെപ്പറ്റി സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ തേടി വെട്ടിലായ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു…

തിരുവനന്തപുരം:സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ച കേസിലെ പ്രതികളെ തേടിയുള്ള അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒന്നും കണ്ടെത്താനാകാതെ പൊലീസ് വലയുകയാണ്.. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ പറഞ്ഞു. ഈ സാഹചര്യത്തില്‍ ആശ്രമ അന്തേവാസികളുടെയും സ്വാമി സന്ദീപാനന്ദഗിരിയുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനെക്കുറിച്ചും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും യാതൊരു തുമ്പും കിട്ടിയില്ല.ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സ്വാമിയും സിപിഎമ്മുകാരാണെന്ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെ മുന്‍ സുരക്ഷാ ജീവനക്കാരന്‍ മോഹനനെയും മകനെയും കസ്റ്റഡിയിലെടുക്കുകയും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇരുവരും സിപിഎമ്മുകാരായിരുന്നു. ഇവര്‍ക്ക് സ്വാമിയുമായി വൈരാഗ്യമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സുരക്ഷാ ജീവിക്കാരനെ പിരിച്ചു വിട്ടതിന്റെ അടുത്ത ദിവസമാണ് ആശ്രമത്തില്‍ തീ കത്തിയത്. സിസിടിവിയെല്ലാം…

Read More