കുളിമുറിയില്‍ വച്ച് പീഡനം; കിടപ്പറയില്‍ വച്ച് നഗ്നതാ പ്രദര്‍ശനം; സ്‌പൈഡര്‍മാന്റെ സ്രഷ്ടാവ് സ്റ്റാന്‍ലിക്കെതിരേ നഴ്‌സിംഗ് കമ്പനി; 95കാരനായ സ്റ്റാന്‍ലിക്കെതിരേ ഹോം നഴ്‌സ് പറയുന്നതിങ്ങനെ…

ലോസ് ആഞ്ചെലെസ്: മാര്‍വല്‍ കോമിക്‌സിന്റെ സ്ഥാപകരിലൊരാളും സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, വൂള്‍വറിന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളുടെ സ്രഷ്ടാവുമായ സ്റ്റാന്‍ലിയ്‌ക്കെതിരേ ലൈംഗിക ആരോപണം.95കാരനായ സ്റ്റാന്‍ ലീ തന്നെ പരിചരിക്കാന്‍ വീട്ടിലെത്തിയിരുന്ന ഹോം നഴ്സുമാരെ ലൈംഗീകമായി ചൂഷ്ണം ചെയ്തുവെന്ന് ആരോപണം. ലോസ് ആഞെലെസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സീയജ് നഴ്സിംഗ് കെയര്‍ എന്ന സ്ഥാപനമാണ് സ്റ്റാന്‍ ലീക്ക് നേരെ ലൈംഗീക ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. 95കാരനായ സ്റ്റാന്‍ലീ കുളിമുറിയില്‍ വച്ച് നഴ്സുമാരെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും, ബെഡ്റൂമില്‍ നഗ്‌നത പ്രദര്‍ശനം നടത്തുന്നുണ്ടെന്നുമാണ് പ്രധാന ആരോപണങ്ങള്‍. വയോധികനായ ലീയുടെ ഇത്തരം സ്വഭാവ വൈകൃതത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തോടെ നഴ്സിംഗ് കെയര്‍ സ്ഥാപനം അദ്ദേഹത്തെ പരിചരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. വിഷയത്തില്‍ നിയമപരമായി മുന്നോട്ട് നീങ്ങാന്‍ യാണ് നഴ്സിംഗ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സ്റ്റാന്‍ലിയെ കരിവാരിത്തേക്കാനും നഷ്ടപരിഹാരയിനത്തില്‍ കോടികള്‍ തട്ടാനുമുള്ള നഴ്‌സിംഗ് കമ്പനിയുടെ ശ്രമം മാത്രമാണിതെന്നും സ്റ്റാന്‍ലിയുടെ മാനേജര്‍ പറഞ്ഞു. 50…

Read More

ലൈംഗികമായി ഉപയോഗിച്ച ശേഷം വഞ്ചിച്ചു; കന്നട നടന്‍ അമിതിനെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ തെന്നിന്ത്യന്‍ നടി രംഗത്ത്; യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ…

ബാംഗ്ലൂര്‍: പീഡന വാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത സിനിമാരംഗത്തു നിന്നും ഒരു പീഡന വാര്‍ത്തകൂടി പുറത്തു വരികയാണ്. ഇത്തവണ കന്നഡ സിനിമയിലാണ് പീഡനാരോപണം പൊട്ടിപ്പുറപ്പെട്ടത്. തന്നെ വിവാഹം ചെയ്ത ശേഷം തന്നെ വഞ്ചിച്ചു മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു എന്ന പരാതിയുമായാണ് പ്രമുഖ കന്നട നടി നടന്‍ അമിതിനെതിരേ രംഗത്തെത്തിയത്. നമിത ഐ ലവ് യു എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2013ല്‍ വിവാഹവും കഴിച്ചു. എന്നാല്‍ 2016 ല്‍ നടന്‍ ഇവരെ ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും കഴിഞ്ഞ ദിവസം വീണ്ടും കണ്ടു മുട്ടി. എന്നാല്‍ പരസ്പരം കണ്ടുമുട്ടിയതിനു പിന്നാലെ ഇവര്‍ ഏറെ നേരം കലഹിച്ചു. ഇതേ തുടര്‍ന്നാണു നടി അമിതിനെതിരേ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹം കഴിച്ചു തന്നെു ലൈംഗികമായി ചൂഷണം ചെയ്ത ശേഷം തിരിഞ്ഞു നോക്കാതെ കടന്നു കളഞ്ഞു എന്നാണ് ഇവര്‍ ഉന്നയിക്കുന്ന…

Read More

വന്നു വന്ന് പീഡനം കക്കൂസിന്റെ പേരിലും ! ശൗചാലയം വേണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ഉദ്യോഗസ്ഥന്‍; പിന്നീട് സംഭവിച്ചത്…

  റായിഗഡ്: ശൗചാലയം നിര്‍മിച്ചുകൊടുക്കണമെങ്കില്‍ തനിക്ക് വഴങ്ങിത്തരണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി യുവതിയുടെ പരാതി. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് പരാതിക്ക് ആസ്പദമായ സംഭവം. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി വീടിനോട ുചേര്‍ന്ന് യുവതിക്ക് ശൗചാലയത്തിന് അനുമതി ലഭിച്ചിരുന്നു. ഇതിന്റെ നിര്‍മാണവും ആരംഭിച്ചു. എന്നാല്‍ പിന്നീട് നിര്‍മാണം നിയമവിരുദ്ധമെന്നുകാട്ടി റായിഗഡ് കോര്‍പ്പറേഷന്‍ സബ് എന്‍ജിനീയര്‍ ഐ.പി. സാരഥി പണി തടസപ്പെടുത്തുകയായിരുന്നു. നിര്‍മാണത്തിനുള്ള തടസം മാറ്റണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ഉദ്യോഗസ്ഥന്‍ ഫോണിലൂടെ ആവശ്യപ്പെട്ടതായാണ് യുവതിയുടെ പരാതി. പരാതിയില്‍ റായിഗഡ് കോര്‍പ്പറേഷന്‍ സബ് എന്‍ജിനീയര്‍ ഐ.പി. സാരഥിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു പക്ഷെ കക്കൂസിന്റെ പേരില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ പീഡനക്കേസായിരിക്കും ഇത്.  

Read More

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവേദിയില്‍ നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പത്തൊമ്പതുകാരന്‍ പിടിയില്‍; സംഭവം ഇങ്ങനെ…

ഗുഡ്ഗാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വേദിയില്‍ നിന്നും തട്ടിക്കൊണ്ട് പൊയി പീഡിപ്പിച്ച കേസില്‍ 19കാരന്‍ പോലീസ് പിടിയില്‍. ഗുഡ്ഗാവിലെ സഹജവാസ് ഗ്രാമത്തിലാണ് പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. യുവാവിനെ സഹായിച്ച മറ്റ് രണ്ട്പേര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് ആരോപണം. വിനയ് സിങ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. വിവാഹ ചടങ്ങിനിടെ പെണ്‍കുട്ടിയ്ക്ക് നല്‍കിയ ശീതള പാനീയത്തില്‍ പ്രതികള്‍ മയക്കു മരുന്ന് കലര്‍ത്തുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വിവാഹ വേദിയ്ക്ക് സമീപത്തെ വയലിലേയ്ക്ക് ഇവര്‍ വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.വിവാഹത്തിനിടയ്ക്ക് കുട്ടിയെ കാണാതെ അന്വേഷിച്ച് ബന്ധുക്കളാണ് കുട്ടിയെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവാവിനെതിരെ തട്ടിക്കൊണ്ടു പോകല്‍, കൊലപാതക ശ്രമം, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം ആരോപിച്ചുള്ള മൂന്ന്…

Read More

ഞാനും ആ വഴിക്കാ…വഴി ചോദിച്ച അപരിചിതന്‍ യുവാവിനെ തലക്കടിച്ചു മയക്കി; പിന്നെ ഹോട്ടലില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം; കോഴിക്കോട്ട് നടന്നത് ഇതൊക്കെ…

കോഴിക്കോട്: ഗവേഷക വിദ്യാര്‍ഥിയായ യുവാവിനെതിരേ പീഡനശ്രമം. ആല്‍ബിന്‍ കിഷോരിയെന്ന യുവാവാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ പീഡനം നേരിട്ടത്. വെള്ളിയാഴ്ച രാത്രി ആല്‍ബിന്‍ അപരിചിതനോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു. താനും ആ വഴിയാണെന്ന പറഞ്ഞയാള്‍ യുവാവിനെ ബൈക്കില്‍ കയറ്റികൊണ്ടു പോവുകയായിരുന്നു. സ്റ്റേഷന്‍ കഴിഞ്ഞിട്ടും വാഹനം നിര്‍ത്താതെയായതോടെ ആല്‍ബിന്‍ ബഹളം വെച്ചതോടെ ഇയാള്‍ യുവാവിനെ തലക്കടിച്ച് അര്‍ധബോധാവസ്ഥയിലാക്കി. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഹോട്ടലിലേക്ക് കൊണ്ടുപോയ പ്രതി പീഡിപ്പിക്കാനും ശ്രമിച്ചെന്ന് ആല്‍ബിന്‍ പറയുന്നു. ഹോട്ടലില്‍ നിന്നും പുലര്‍ച്ചെയോടെയാണ് ആല്‍ബിന്‍ രക്ഷപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റ ആല്‍ബിന്‍ ഭിന്നലിംഗക്കാരനായ സുഹൃത്തിനൊപ്പം രാവിലെ അഞ്ചുമണിയ്ക്ക് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇങ്ങനെയുള്ളവരുടെ കൂടെ നടക്കുന്നതിനാലാണ് നിനക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. തുടര്‍ന്ന് 12 മണിയോളം ഇവരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. പിന്നീട് മെഡിക്കല്‍…

Read More

ഐസിയുവിന്റെ പുറത്ത് മകളുടെ ജീവനു വേണ്ടി പ്രാര്‍ഥിച്ച് വീട്ടുകാര്‍; അകത്ത് പെണ്‍കുട്ടിയുടെ വസ്ത്രം ബലമായി മാറ്റിയ മെയില്‍ നഴ്‌സുമാര്‍ അവളോടു ചെയ്തത്…

ഐസിയുവില്‍ കിടന്ന പതിനാറുകാരിയെ മെയില്‍ നഴ്‌സുമാര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പെണ്‍കുട്ടി പീഡനശ്രമം ചെറുത്തപ്പോള്‍ നേഴ്സുമാരില്‍ ഒരാള്‍ ഓക്സിജന്‍ മാസ്‌ക് ഊരുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. നവംബര്‍ 16നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റിയ ശേഷം ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയാണ് ഇവര്‍ ചെയ്തത്. ശീതളപാനീയമാണെന്ന് കരുതി കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. പഴയ ഗുഡ്ഗാവിലെ ശിവ ആശുപത്രിയിലാണ് സംഭവം. ഒരു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട പെണ്‍കുട്ടി പീഡനശ്രമത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല.എന്നാല്‍ നേഴ്സുമാരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം തുടര്‍ന്നതോടെ ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നേഴ്സുമാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. രവീന്ദര്‍…

Read More

സംസ്‌കൃത കോളജ് അധ്യാപകനെതിരേ ഗുരുതരമായ ലൈംഗികാരോപണം; ആറു വിദ്യാര്‍ഥിനികള്‍ പരാതി നല്‍കി 40 ദിവസം പിന്നിട്ടിട്ടും നടപടിയില്ല…

  തിരുവനന്തപുരം: സംസ്‌കൃത കോളജ് അധ്യാപകനെതിരേ ഗുരുതര ലൈംഗികാരോപണം. തങ്ങളെ അധ്യാപകന്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് ആറു വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പലിനും കോളജിയേറ്റ് ഡയറക്ടര്‍ക്കുമാണ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കി 40 ദിവസം കഴിഞ്ഞിട്ടും അധ്യാപകനെതിരേ നടപടിയില്ല. അന്വേഷണറിപ്പോര്‍ട്ട് ഡയറക്ടറേറ്റില്‍ നല്‍കിയിട്ടുണ്ടെന്നു തിരുവനന്തപുരം സംസ്‌കൃത കോളജ് പ്രിന്‍സിപ്പല്‍ പറയുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അധ്യാപകന് അനുകൂലമാണെന്നാണു സൂചന. ഇതിനിടെ, കോളജിയേറ്റ് ഡയറക്ടര്‍ നേരിട്ട് തെളിവെടുപ്പു നടത്തുന്നുണ്ടെന്നാണു വിവരം. പ്രിന്‍സിപ്പല്‍ നല്‍കിയ റിപ്പോര്‍ട്ടും ഡയറക്ടറുടെ തെളിവെടുപ്പും പരിഗണിച്ചായിരിക്കും നടപടിയുണ്ടാകുക. സംഭവം കോളജ് അധികൃതര്‍ രഹസ്യമായി സൂക്ഷിക്കുകയാണ്. വേദാന്തം, സാഹിത്യം, ജ്യോതിഷം, ന്യായം, വ്യാകരണം എന്നിവയിലാണു ബിരുദകോഴ്‌സുള്ളത്. ഇതില്‍ ഏതു ഡിപ്പാര്‍ട്ട്‌മെന്റിലുള്ള കുട്ടികളാണ് പീഡനത്തിനിരയായതെന്ന് വ്യക്തമല്ല. അധ്യാപകനെയും പരാതിക്കാരെയും തെളിവെടുപ്പിനായി ഡയറക്ടറേറ്റില്‍ വിളിപ്പിച്ചിരുന്നു. മറ്റ് അധ്യാപകരില്‍ നിന്ന് വിശദമായ മൊഴിയെടുത്ത ശേഷം നടപടിയെടുക്കുമെന്നാണ് അറിവ്. എന്നാല്‍, പരാതി…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക ഗര്‍ഭപാത്രത്തിനായി ഉപയോഗിച്ച സംഘം പിടിയില്‍; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

  പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം വാടകഗര്‍ഭപാത്രത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ഗോവയിലെ വാസ്‌കോയിലാണു സംഭവം. ബിഹാറില്‍ നിന്നുള്ള ദമ്പതികളായ ഷൊയബ് അഫ്രീദി, ഭാര്യ സലാത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്. തസ്ലീമ ഹാജിം എന്ന യുവതിയാണ് ഇവര്‍ക്ക് പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. പെണ്‍കുട്ടിയെ എത്തിച്ച സത്യവാന്‍ നായിക്, മോത്തിറാം എന്നിവരും പ്രതികളാണ്. മോത്തിറാം ഒളിവില്‍ പോയ സാഹചര്യത്തില്‍ തിരച്ചില്‍ ശക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. ഗോവയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വാടകഗര്‍ഭപാത്രമായി ഉപയോഗപ്പെടുത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കാനാണ് ഗോവന്‍ പോലീസിന്റെ തീരുമാനം. കഴിഞ്ഞ രണ്ടു വര്‍ഷമായി വാസ്‌കോയില്‍ ഒരു ഹോട്ടലില്‍ ജോലി നോക്കുകയാണ് ഷൊയബ്. അതിനിടെയാണ് പെണ്‍കുട്ടിയെ തസ്ലീമ പരിചയപ്പെടുത്തുന്നത്. വാടകഗര്‍ഭപാത്രത്തിന് ഒന്നരലക്ഷം രൂപയായിരുന്നു…

Read More

ഏഴു വയസുകാരിയെ കൊലപ്പെടുത്തിയ രാജേഷ് ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ; ഭാര്യ ഗര്‍ഭിണിയായിരിക്കെ മറ്റൊരു സ്ത്രീയെ വീട്ടില്‍ കൊണ്ടുവന്നു; ശ്രീലക്ഷ്മി മരിച്ചതിനു ശേഷവും വൈകൃതങ്ങള്‍ തുടര്‍ന്നു…

കൊല്ലം: പുത്തൂരില്‍ ഏഴു വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതിനു ശേഷം കൊലപ്പെടുത്തിയ രാജേഷ് കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്നു വിവരം.ഏരൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മിയെയാണ് ഇയാള്‍ കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ വച്ച് പീഡിപ്പിച്ചു കൊന്നത്. ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും ഇരുവരുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇയാളെ പോലീസ് ക്‌സ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇയാള്‍ കൊലപാതകത്തെപ്പറ്റി പറയുന്നത്. ഇതേത്തുടര്‍ന്നാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. പോലീസ് ഇവിടെ എത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു രാജേഷ് പൊലിസിനു മൊഴി നല്‍കി. കൊലയ്ക്ക് ശേഷവും മൃതദേഹത്തില്‍ ചിറ്റപ്പനെന്ന നരാധമന്‍…

Read More

പതിനേഴുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തൊമ്പതുകാരി അറസ്റ്റില്‍; പിടിയിലായത് വിവാഹ മോചിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതി; സംഭവം പുറത്തായതിങ്ങനെ…

പനാജി: 17കാരനെ പീഡനത്തിനിരയാക്കിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വിവാഹ മോചിതയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിയാണ് പതിനേഴുകാരനെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയത്. ഗോവയിലാണ് സംഭവം. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു.കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മാപുസ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ പിടികൂടുന്നത്. കഴിഞ്ഞ ജൂണിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കളോടു പിണങ്ങി വീടു വിട്ട് ഓടിപ്പോയ കുട്ടിയെ ഇവര്‍ കെണിയിലാക്കുകയായിരുന്നു. പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വന്ന കുട്ടി ഈ യുവതിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതി മൂന്നു കുട്ടികളോടൊപ്പമാണ് ജീവിച്ചിരുന്നത്. എന്നാല്‍ കുട്ടി സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗിനു കൊണ്ടു പോയി. കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം…

Read More