കലയപുരത്ത് അപകടത്തില്‍ വീട്ടമ്മ മരിച്ചു ! അപകടം ബലിതര്‍പ്പണത്തിനു പോകവെ

കൊല്ലം: കൊട്ടാരക്കരയ്ക്ക് സമീപം കലയപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്. മകൻ രാജേഷുമൊത്ത് ബലിതർപ്പണം നടത്താൻ സ്കൂട്ടറിൽ പോകവേ ഇവരെ കാർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറിനായിരുന്നു അപകടം. അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ പിന്നാലെയെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ ഉഷ തൽക്ഷണം മരിച്ചു. ഉഷയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപതിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുളക്കടയിൽ കല്ലടയാറിന്‍റെ തീരത്ത് ബലിതർപ്പണത്തിനു പോവുകയായിരുന്നു ഇരുവരും. തിരുമുല്ലവാരത്ത് ബലിതർപ്പണം കഴിഞ്ഞു മടങ്ങിയ പത്തനംതിട്ട സ്വദേശികളുടേതാണ് ഇടിച്ചകാർ. അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ പുത്തൂർ പോലീസ് പിന്തുടർന്ന് പിടികൂടി.

Read More

കൊല്ലത്ത് ആളുകളെ ആക്രമിച്ച തെരുവുനായ ചത്തു ! കടിയേറ്റത് രണ്ടു സ്ത്രീകള്‍ക്ക്; ആശങ്കയേറുന്നു…

കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തതിനെത്തുടര്‍ന്ന് ആശങ്ക. പേവിഷബാധ മൂലമാകാം നായ ചത്തതെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞദിവസം വൈകിട്ട് രണ്ടുസ്ത്രീകളെയാണ് ഈ നായ കടിച്ചത്. റോഡരികിലൂടെ നടന്നുവരികയായിരുന്ന സ്ത്രീയെയും വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മറ്റൊരു സ്ത്രീയെയുമാണ് നായ ആക്രമിച്ചത്. ഇതു കൂടാതെ ഒരു വളര്‍ത്തുപൂച്ചയെയും കടിച്ചിരുന്നു. ഇതേ നായ മറ്റുതെരുവുനായകളെ കടിച്ചതായും നാട്ടുകാര്‍ക്ക് സംശയമുണ്ട്. കഴിഞ്ഞദിവസം ശാസ്താംകോട്ടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും കുട്ടിയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. തെരുവുനായ ശല്യം വര്‍ധിച്ചതിനാല്‍ തിങ്കളാഴ്ച പ്രദേശത്ത് മെഗാ ക്യാമ്പ് നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. പ്രദേശത്തുള്ള തെരുവുനായ്ക്കളെ കണ്ടെത്താനും ഇവയെ വന്ധ്യംകരിക്കാനുമാണ് മെഗാ ക്യാമ്പ് നടത്തുന്നത്.

Read More

കൊല്ലത്ത് വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു ! ചെറുമകന്‍ പിടിയില്‍…

കൊല്ലത്ത് വയോധികയെ ആക്രമിച്ച സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ചെറുമകന്‍ അറസ്റ്റില്‍. 23 കാരനായ അനിമോന്‍ ആണ് അറസ്റ്റിലായത്. കല്ലുവാതുക്കല്‍ സ്വദേശി 86 കാരിയായ ത്രേസ്യാമ്മ മേരിയുടെ മാലയാണ് അനിമോന്‍ കവര്‍ന്നത്. ത്രേസ്യാമ്മയുമായി പിടിവലിയുണ്ടാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്താണ് ഇയാള്‍ മാല കവര്‍ന്നത്.മെയ് 27ന് ഉച്ചയോടെയാണ് സംഭവം. രണ്ട് പവന്റെ സ്വര്‍ണ്ണമാലയാണ് ത്രേസ്യാമ്മയില്‍ നിന്ന് അനിമോന്‍ തട്ടിപ്പറിച്ചെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ വയോധികയെ കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ് ലിയോണ്‍, എസ്‌ഐ കെ എസ് ദീപു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

കൊല്ലത്ത് ഹൗസ്‌ബോട്ടുകളില്‍ പട്ടാപ്പകല്‍ നടക്കുന്നത് അനാശാസ്യം ! കമിതാക്കള്‍ക്ക് എന്തും കാണിക്കാനുള്ള അവസരവും; കൂടുതല്‍ പണം നല്‍കിയാല്‍ പെണ്‍കുട്ടികള്‍ ബോട്ടിലെത്തും

കൊല്ലത്ത് ഹൗസ് ബോട്ടുകളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതായി വിവരം. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്ന് വിദ്യാഭ്യാസ ആവശ്യത്തിനായി ജില്ലയില്‍ താമസമാക്കിയിട്ടുള്ളവര്‍ ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകളാണെന്നാണ് വിവരം.ഹൗസ് ബോട്ടുകള്‍ മണിക്കൂറിന് 1000 മുതല്‍ 5000 രൂപ വരെ വാടകയ്ക്ക് ലഭ്യമാണ്. എന്നാല്‍ അല്‍പം കൂടി പണം നല്‍കിയാല്‍ പെണ്‍കുട്ടികളെ അവര്‍ തന്നെ എത്തിക്കും. മാത്രമല്ല കമിതാക്കള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവര്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതുമാത്രമല്ല, രാത്രി യാത്രകള്‍ക്ക് പ്രത്യേക പാക്കേജുകളുണ്ട്. രാത്രിയില്‍ കൊല്ലത്ത് നിന്നും പുറപ്പെട്ട് അഷ്ടമുടി കായലില്‍ രാത്രി മുഴുവന്‍ തങ്ങുകയാണ് ചെയ്യുക. മത്സ്യതൊഴിലാളികള്‍ അങ്ങനെ ഇല്ലാത്ത ഭാഗത്ത് ബോട്ടുകള്‍ നിര്‍ത്തിയിടുകയാണ് പതിവ്. പുലര്‍ച്ചെ തന്നെ കരയില്‍ തിരികെ എത്തും. നേരത്തെ സംഘത്തില്‍പ്പെട്ട ചിലരെ പോലീസ് പിടികൂടിയിരുന്നെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. പോലീസ് പെട്രോളിംഗ് ശക്തമല്ലാത്തതാണ് ഇതിന് കാരണമെന്നും പലരും ആരോപിക്കുന്നുണ്ട്.…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു ! സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു; കൊല്ലത്തു നടന്നത് ഞെട്ടിക്കുന്ന സംഭവം…

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു.കൊല്ലം അഞ്ചലിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് അഞ്ചല്‍ അഗസ്ത്യകോട് സ്വദേശികളായ സഹപാഠിയും ഇയാളുടെ സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടിയ്ക്ക് 17 വയസ്സ് മാത്രമാണ് പ്രായം. വിവരം പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തു. ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. 19 വയസുകാരനായ അഫ്സര്‍ സഹോദരന്‍ 20 വയസുള്ള ഇജ്ജാസ് എന്നിവരെയാ്ണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ പോലീസ് റിമാന്‍ഡ് ചെയ്തു.പാലോട് സ്വദേശിനിയായ പെണ്‍കുട്ടി കുളത്തുപ്പുഴയിലുള്ള മുത്തശിയുടെ വീട്ടില്‍ നിന്നുമാണ് അഞ്ചലിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കാന്‍ പോയിരുന്നത്. ആറാം തീയതി പിടിയിലായ അഫ്സറിന്റെ പിറന്നാള്‍ ആഘോഷത്തിനു അഞ്ചല്‍ അഗസ്ത്യകോടുള്ള അഫ്സറിന്റെ വീട്ടില്‍ എത്തിയതായിരുന്നു പെണ്‍കുട്ടിയും മറ്റു സുഹൃത്തുക്കളും. അവിടെ വച്ച് പെണ്‍കുട്ടിയെ അഫ്സര്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക്…

Read More

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ വന്നിരുന്നു ! കൊല്ലത്തെ ബേസ് മൂവ്‌മെന്റ് സ്‌ഫോടനത്തിനു പിന്നിലും പ്രവര്‍ത്തിച്ചതും തൗഹീദ് ജമായത്തോ ? കണ്ടെത്തിയ വിവരങ്ങള്‍ കേരളത്തെ നടുക്കുന്നത്…

ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നിലെ മുഖ്യ തല സഹ്രാന്‍ ഹാഷിം കേരളം സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ശ്രീലങ്കയിലെ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തലവനായ സഹ്രാന്‍ ഹാഷിം 2017ല്‍ മലപ്പുറത്തെത്തിയതായാണ് കണ്ടെത്തല്‍. കൊളംബോയിലെ ഷാംഗ്രിലാ ഹോട്ടലിലെ സ്‌ഫോടനത്തില്‍ ഹാഷിം കൊല്ലപ്പെട്ടിരുന്നു. ഹാഷിമിനെ കൂടാതെ സ്‌ഫോടനത്തില്‍ ചാവേറായ മുഹമ്മദ് മുബാറക് അസാനും രണ്ടു തവണ ഇന്ത്യയില്‍ എത്തിയിരുന്നു. എന്നാല്‍ ഇവിടെ ഇവര്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഐഎസുമായി ബന്ധമുള്ള സംഘടനയിലെ രണ്ടാമനായിരുന്നു അസാന്‍. ഇരുവരും കേരളത്തില്‍ എത്തിയെന്ന വാര്‍ത്തയെ കേരള പോലീസും ഗൗരവകരമായാണ് കാണുന്നത്. കേരളത്തെ കൂടാതെ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തിരിച്ചിറപ്പള്ളി, തിരുനെല്‍വേലി, വെല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളും ഹാഷിം സന്ദര്‍ശിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.ഇന്ത്യയിലെ കിഴക്കന്‍ തീരമായ രാമനാഥ പുരവുമായും ലങ്കയിലെ കല്‍പ്പാത്തിയയും കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തും ഹാഷിമിന്റെ സന്ദര്‍ശനത്തിന്…

Read More

കുടിക്കാന്‍ കിണറ്റില്‍ നിന്നു കോരിയ വെള്ളത്തിന്റെ പകുതി ഡീസല്‍ ! പരിസരത്തെ കിണറുകളെല്ലാം എണ്ണക്കിണറുകള്‍; ഡീസലിന്റെ വില കുതിച്ചുയരുമ്പോള്‍ ഡീസലുകൊണ്ട് പൊറുതിമുട്ടി പറക്കുളത്തെ നാട്ടുകാര്‍…

കൊട്ടിയം: ഡീസല്‍ വില റോക്കറ്റ് പോലെ കുതിക്കുമ്പോഴും ദാഹം മാറ്റാന്‍ ഡീസലെടുത്ത് കുടിക്കേണ്ട ഗതികേടിലാണ് പറക്കുളത്തെ നിരവധി കുടുംബങ്ങള്‍. വീടുകളിലെ കിണറുകളില്‍ ഡീസല്‍ സുലഭമായതാണ് ജനങ്ങളെ വലച്ചിരിക്കുന്നത്. ഈ വെള്ളമെടുത്ത് വാഹനങ്ങള്‍ക്കൊഴിച്ചാലോ എന്ന ആലോചനയും നാട്ടുകാര്‍ക്കുണ്ട്. അതേസമയം, കിണറുകളിലേക്കുള്ള ഡീസലിന്റെ വഴി കണ്ടെത്താന്‍ അധികൃതര്‍ പണി പലതും നോക്കിയിട്ടും രക്ഷയില്ല. ഒരു കുപ്പിയില്‍ വെള്ളം എടുത്താല്‍ പകുതി ഡീസലാണ്. കിണറ്റിലെ വെള്ളം ഉപയോഗിച്ച് അടുപ്പുകത്തിക്കാനും വിറകു കത്തിക്കാനുമാകുമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. സമീപത്തെ പെട്രോള്‍ പമ്പിലെ ഇന്ധനടാങ്ക് ചോര്‍ന്നു കിണറുകളില്‍ ഡീസല്‍ എത്തുന്നുവെന്നാണു നാട്ടുകാരുടെ പരാതി. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഭരണകൂടം, ജിയോളജി വിഭാഗം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ എത്തി പരിശോധിച്ചു. ടാങ്ക് പരിശോധിച്ചെങ്കിലും ചോര്‍ച്ച കണ്ടെത്താനായില്ല. പക്ഷേ പ്രദേശത്തെ 10 വീടുകളിലെ കിണറുകളില്‍ ആറുമാസമായി ഡീസല്‍ സാന്നിധ്യം…

Read More

ഏഴു വയസുകാരിയെ കൊലപ്പെടുത്തിയ രാജേഷ് ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ; ഭാര്യ ഗര്‍ഭിണിയായിരിക്കെ മറ്റൊരു സ്ത്രീയെ വീട്ടില്‍ കൊണ്ടുവന്നു; ശ്രീലക്ഷ്മി മരിച്ചതിനു ശേഷവും വൈകൃതങ്ങള്‍ തുടര്‍ന്നു…

കൊല്ലം: പുത്തൂരില്‍ ഏഴു വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതിനു ശേഷം കൊലപ്പെടുത്തിയ രാജേഷ് കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്നു വിവരം.ഏരൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മിയെയാണ് ഇയാള്‍ കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ വച്ച് പീഡിപ്പിച്ചു കൊന്നത്. ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും ഇരുവരുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇയാളെ പോലീസ് ക്‌സ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇയാള്‍ കൊലപാതകത്തെപ്പറ്റി പറയുന്നത്. ഇതേത്തുടര്‍ന്നാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. പോലീസ് ഇവിടെ എത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു രാജേഷ് പൊലിസിനു മൊഴി നല്‍കി. കൊലയ്ക്ക് ശേഷവും മൃതദേഹത്തില്‍ ചിറ്റപ്പനെന്ന നരാധമന്‍…

Read More