രണ്ടു വര്‍ഷമായി താമസം തനിച്ച് ! കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകേണ്ടി വരുമെന്ന് അപര്‍ണ ബാലമുരളി

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ. ഈ ചിത്രത്തിനു ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്. തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ തനിച്ചുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ. ഇപ്പോള്‍ താന്‍ തനിച്ചാണ് ജീവിക്കുന്നതെന്നും ആദ്യമൊന്നും…

Read More

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ കിടക്കയിലേക്ക് പടര്‍ന്നു; തനിച്ച് താമസിച്ചിരുന്ന വൃദ്ധ വെന്തുമരിച്ചു

കട്ടപ്പന: വൈദ്യുത കണക്ഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് വയോധികയുടെ ജീവനെടുത്തു. ഇരട്ടയാര്‍ നത്തുകല്ല് നെയ്വേലിക്കുന്നേല്‍ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ (88)യാണ് തീ പിടിത്തത്തില്‍ കത്തിയമര്‍ന്നത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. അന്നമ്മ കിടന്നിരുന്ന കിടയ്ക്കയ്ക്കു തീപിടിച്ചതാണ് മരണകാരണമെന്നു കരുതുന്നു.കിടക്കയും കട്ടിലും അടുത്തുകിടന്ന മറ്റൊരു കട്ടിലും കത്തിനശിച്ചു. എന്നാല്‍ അപ്പോഴേക്കും ശരീരം മുഴുവന്‍ പൊള്ളലേറ്റ് അന്നമ്മ മരിച്ചിരുന്നു. രാവിലെ 7.30 വരെ മകന്‍ പോപ്പ് അന്നമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നു. പോപ്പ് വീടു പൂട്ടി പള്ളിയില്‍ പോയ ശേഷമായിരുന്നു അപകടം. മുറിയിലുണ്ടായിരുന്ന മൂന്നാമത്തെ കട്ടിലും കിടക്കയും ഭാഗികമായി കത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

Read More