ആ തുവാലയ്ക്കു പിന്നില്‍; ഒത്തുകളി ആരോപണത്തില്‍ മുഖ്യ തെളിവായി ചൂണ്ടിക്കാട്ടിയ തുവാലയെക്കുറിച്ച് ശ്രീശാന്ത് പറയുന്നതിങ്ങനെ…

ലോകത്തിലെ കിടയറ്റ ബാറ്റ്‌സ്മാന്‍മാരെ തീതുപ്പുന്ന പന്തുകള്‍ കൊണ്ട് വിറപ്പിക്കുന്ന സമയത്തായിരുന്നു ശ്രീശാന്ത് കോഴ വിവാദത്തില്‍ അകപ്പെടുന്നത്. ശ്രീശാന്തിന്റെ കരിയറിലെ സുവര്‍ണ കാലഘട്ടത്തിലുണ്ടായ ആ വിവാദം ഇരുട്ടിലാക്കിയത് ശ്രീയുടെ ക്രിക്കറ്റ് കരിയറിനെത്തന്നെയാണ്. 2013ലെ ഐപിഎല്ലിനിടെയായിരുന്നു സംഭവം. അന്ന് ശ്രീശാന്തിനെതിരേ പോലീസിന്റെ തുറുപ്പുചീട്ട് ഒരു തൂവാലയായിരുന്നു. വാതുവെപ്പുകാരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ആ തുവാല അരയില്‍ തിരുകിയതെന്നായിരുന്നു ആരോപണം. എന്നാല്‍ അതിനു പിന്നിലെ സത്യം ശ്രീ വെളിപ്പെടുത്തുകയാണ്. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ കളിക്കിടെ ബൗള്‍ ചെയ്യുമ്പോള്‍ ശ്രീശാന്ത് അരയില്‍ തിരുകിയ തൂവാല പിന്നീട് പോലീസിന്റെ പ്രധാന തുറുപ്പുചീട്ടായിരുന്നു. അരയില്‍ നിന്നും പുറത്തേക്കു കാണാവുന്ന വിധത്തില്‍ താരം തൂവാല തിരുകിയത് വാതുവയ്പുകാര്‍ക്ക് സൂചന നല്‍കാനാണെന്നും ആരോപിക്കപ്പെട്ടു.തൂവാല തിരുകി ശ്രീശാന്ത് എറിഞ്ഞ ഓവറില്‍ 13 റണ്‍സാണ് എതിര്‍ ടീമിനു ലഭിച്ചത്. ഇതോടെ വാതുവയ്പുകാരില്‍ നിന്നും പണം വാങ്ങിയ ശേഷം താരം ഒത്തു കളിക്കുകയായിരുന്നുവെന്നും…

Read More