പെണ്‍കുട്ടികളെ കാണാതായ കേസ് ! പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ‘കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന’ പ്രതിയെ പോലീസ് പൊക്കി…

വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ ശേഷം പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി.

കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് സ്റ്റേഷന്റെ പിറകുവശത്തിലൂടെ മുങ്ങിയത്.

പിന്നീട് പോലീസ് നടത്തിയ തിരിച്ചലിനൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് ഫെബിനെ പിടികൂടിയത്.

അവിടെയുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഇയാളെ സ്റ്റേഷനിലെത്തിച്ചു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു.

സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിര്‍മാണം നടക്കുന്ന കെട്ടിടത്തിലും ഫെബിന്‍ റാഫിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായിരുന്നില്ല. കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചിരുന്നു.

ബെംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്.

യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു.

പോക്‌സോ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയിരുന്നു. ഇതിനുശേഷം സ്റ്റേഷനകത്ത് നിര്‍ത്തിയ പ്രതികളിലൊരാളെ കാണാതായി.

പിന്നീടാണ് ഇയാള്‍ രക്ഷപ്പെട്ടെന്ന് പോലീസിന് മനസ്സിലായത്. കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് പ്രതികളിലൊരാള്‍ രക്ഷപ്പെട്ടത്.

ബുധനാഴ്ച വൈകീട്ടോടെയാണ് ആറു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോം വിട്ടിറങ്ങിയത്.

വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ ഒരു പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു ചെറുപ്പക്കാരെയും മഡിവാള പോലീസ് പിടികൂടിയിരുന്നു. മറ്റ് അഞ്ചുപേരും ഇവിടെനിന്ന് രക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൈസൂര്‍ മാണ്ഡ്യ ഭാഗത്തുവെച്ച് ബസില്‍ കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഒരു പെണ്‍കുട്ടിയെ കണ്ടെത്തി.

മറ്റുനാലുപേരെ രാവിലെ പതിനൊന്നോടെ നിലമ്പൂര്‍ എടക്കരയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ എടക്കര പോലീസാണ് കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് ബസില്‍ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനില്‍ ബംഗളൂരുവിലേക്ക് പോവുകയും ചെയ്‌തെന്നാണ് കുട്ടികള്‍ പോലീസിനോടുപറഞ്ഞത്.

സ്ഥലങ്ങള്‍ കാണാനായി പോയെന്നാണ് മൊഴി. കൈയില്‍ പണവും മൊബൈല്‍ഫോണും ഒന്നും ഉണ്ടായിരുന്നില്ല.

അറസ്റ്റിലായ യുവാക്കളെ ട്രെയിനില്‍വെച്ച് പരിചയപ്പെട്ടെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുള്ളതെങ്കിലും പോലീസ് ഇത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

Related posts

Leave a Comment