രണ്ടു വര്‍ഷം മുമ്പ് ഒളിച്ചോടിയപ്പോള്‍ യുവാവിനെതിരേ പോക്‌സോ കേസെടുത്തു ! പെണ്‍കുട്ടിയെ ബാലികാ സദനത്തിലുമാക്കി; മാന്നാറില്‍ ജീവനൊടുക്കിയ നവദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…

മൂന്നാറില്‍ ജീവനൊടുക്കിയ ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാന്നാര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ കോവിഡ് പരിശോധനകള്‍ക്കായി മാറ്റിയപ്പോഴാണ് കോവിഡ് കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന ഇവര്‍ രണ്ടു വര്‍ഷം മുമ്പ് ഒളിച്ചോടിയിരുന്നു. എന്നാല്‍ അന്ന് ദേവികയുടെ വീട്ടുകാര്‍ കുറത്തിയാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിന് പോക്‌സോ പ്രകാരം ജിതിനെതിരെ കേസ് എടുക്കുകയും ദേവികയെ ബാലികാ സദനത്തില്‍ വിടുകയും ചെയ്തിരുന്നു. ജയിലില്‍ നിന്ന് എത്തിയ ശേഷം ദേവികയ്ക്ക് പ്രായപൂര്‍ത്തിയാകുംവരെ ജിതിന്‍ കാത്തിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ വിവാഹിതരായ ഇവര്‍ ചെന്നിത്തലയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ദേവിക എറണാകുളത്തെ ഒരു മാളില്‍ ജോലി ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗണില്‍ ഇത് ഇല്ലാതായി. പെയിന്റിംഗ് തൊഴിലാളിയായ ജിതിന് ലോക്ക്ഡൗണിനു ശേഷം സ്ഥിരമായി ജോലിയുണ്ടായിരുന്നില്ല. ഇന്നലെ ജോലിക്ക് ചെല്ലാതിരുന്നതിനെ തുടര്‍ന്ന് കരാറുകാരന്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും…

Read More