പ്രണയബന്ധം പുറത്തറിഞ്ഞു ! 40 വയസുള്ള അധ്യാപകനും ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയും വനത്തിനുള്ളില്‍ മരിച്ച നിലയില്‍…

40കാരന്‍ അധ്യാപകനെയും 17കാരി വിദ്യാര്‍ഥിനിയെയും കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഉത്തര്‍പ്രദേശിലെ സഹാറാന്‍പുരിലാണ് സംഭവം. ഈ മാസം മൂന്നാം തീയതി മുതല്‍ ഇരുവരെയും കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അധ്യാപകനും വിദ്യാര്‍ഥിനിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുട്ടിയെ അധ്യാപകന്‍ തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് പത്തുദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു. കാട്ടിനുള്ളില്‍ അധ്യാപകന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.

Read More