ബക്കറ്റുകളില്‍ മണ്ണ് നിറച്ച് ടെറസില്‍ കഞ്ചാവ് കൃഷിയുമായി 26കാരന്‍ ! കഞ്ചാവ് തഴച്ചു വളരാന്‍ ചെയ്ത സൂത്രപ്പണി ഇങ്ങനെ…

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ ചിറ്റാറ്റുകരയില്‍ തയ്യേത്ത് സിജോയെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന്റെ ടെറസില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. വെട്ടി ഉണക്കാനിട്ട രീതിയിലും ഒരു ചെടി കണ്ടെത്തി. ടെറസില്‍ ചെറിയ തൈകള്‍ വേറെയും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ബക്കറ്റുകളില്‍ മണ്ണ് നിറച്ചായിരുന്നു ഇയാള്‍ ചെടികള്‍ നട്ടിരുന്നത്. ചെടി തഴച്ചു വളരുന്നതിനായി ഇയാള്‍ ജൈവവളവും പ്രയോഗിച്ചിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് വടക്കേക്കര സിഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സിജോ പിടിയിലായത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ഇയാള്‍ മത്സ്യബന്ധനത്തിനും പോകുമായിരുന്നു. ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ ലോക്ക് ഡൗണില്‍ ‘ലോക്ക്ഡ്‌ ‘ ആയി ! ടെറസിനു മുകളില്‍ താമസിക്കുന്നത് 55 പേര്‍…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ സ്വന്തം നാടുകളിലേക്ക് പോകാനാവാതെ കുടുങ്ങിക്കിടക്കുന്നത് നിരവധി ആളുകളാണ്. അത്തരത്തില്‍ ഒഡീഷയില്‍ നിന്ന് ജംഷഡ്പുരിലെ ബന്ധു വീട്ടില്‍ വിവാഹത്തിന് പങ്കെടുക്കാനെത്തിയ 55 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പത്തോളം കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. മാര്‍ച്ച് 21നായിരുന്നു വിവാഹ റിസപ്ഷന്‍. ഇതിന് പിന്നാലെ ആയിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇവര്‍ക്ക് തിരിച്ചുപോകാന്‍ സാധിക്കാതായി. ഒഡീഷയിലെ റൂര്‍ക്കല, ബാലന്‍ഗിര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സോനാരി പൊലീസ് സ്റ്റേഷന് കീഴിലുള്ള പാര്‍ദെസിപാരയിലുള്ള ഒരു കെട്ടിടത്തിന്റെ ടെറസിലാണ് 55 പേരും ഇപ്പോള്‍ താമസിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ബന്ധുക്കളായവര്‍ തന്നെയാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ദിവസവും ഇത്രയും പേര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് അതി ദുഷ്‌ക്കരമായ കാര്യമാണെന്ന് ബന്ധുക്കള്‍ തന്നെ പറയുന്നു. ഇത്രയും പേര്‍ക്ക് ഒരു ദിവസത്തെ…

Read More