കള്ളത്തരങ്ങളെല്ലാം പൊളിയുന്നു;   കുത്തുകേസിലെ പ്രതികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് ഉത്തരങ്ങൾ മൊബൈൽ ഫോണിലൂടെ സന്ദേശമായി കിട്ടിയതിലൂടെ;  ലിസ്റ്റ് റദ്ദാക്കാനൊരുങ്ങി പിഎസ്‌സി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ പ്രതികളായ എസ്എഫ്ഐ മുന്‍ നേതാക്കള്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി പിഎസ്‌സിയുടെ പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ കൂടുതൽ നടപടികൾ. കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ്, നിസാം എന്നിവരെ പരീക്ഷാ തട്ടിപ്പ് കേസിലും പ്രതി ചേർക്കുമെന്നാണ് വിവരം. ഇതിനു പുറമേ എസ്എഫ്ഐ നേതാക്കൾ മുൻപന്തിയിലെത്തിയ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് തന്നെ റദ്ദാക്കിയേക്കുമെന്നും സൂചനകളുണ്ട്. പിഎസ്‌സി പരീക്ഷയുടെ ഉത്തരങ്ങൾ ഫോൺ സന്ദേശങ്ങളായി ലഭിച്ചെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. 90ലധികം സന്ദേശങ്ങളാണ് ഇവർക്ക് ഇതുമായി ബന്ധപ്പെട്ട് വാട്സ് ആപ്പു വഴി ലഭിച്ചതെന്നാണ് പുറത്തുവന്ന വിവരം.

Read More

യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത്: പതിനാലാം പ്രതി പോലീസ് പിടിയിൽ;  പത്തുപേർ കൂടി അറസ്റ്റിലാവാനുണ്ടെന്ന് പോലീസ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കാന്പസിനുള്ളിൽ വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി കന്‍റോണ്‍മെന്‍റ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാനക്കുഴി സ്വദേശി സസ്വാൻ (20) നെയാണ് കന്‍റോണ്‍മെന്‍റ് സിഐ. എം.അനിൽകുമാർ, എസ്ഐ. ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി കോളജിലെ ബിഎ. അറബ് വിഭാഗം രണ്ടാം വർഷ വിദ്യാർഥിയാണ്. കേസിലെ പതിനാലാം പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം ഉൾപ്പെടെ എട്ടു പേർ അറസ്റ്റിലായിട്ടുണ്ട്. വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇനി പത്ത് പ്രതികളെ കൂടി പിടികൂടാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Read More

തൽക്കാലം കടക്ക് പുറത്തേക്ക്…! യൂണിവേഴ്സിറ്റി കോളജ് സംഘർഷം; ഒൻപത് വിദ്യാർഥികൾക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിൽ ഒൻപത് വിദ്യാർഥികൾക്ക് കൂടി സസ്പെൻഷൻ. സംഘര്‍ഷത്തിലെ പ്രതികളെ കോളജ് സംരക്ഷിക്കുകയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് വിദ്യാർഥികളെ സസ്പെൻഡു ചെയ്തതായി പ്രിൻസിപ്പൽ പോലീസിനെ അറിയിച്ചത്. നേരത്തെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും ഉള്‍പ്പെടെ ആറ്പേരെ സസ്പെൻഡു ചെയ്തിരുന്നു. വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ഉൾപ്പെടെ ആറ് പേരെയാണ് നേരത്തെ സസ്പെൻഡു ചെയ്തത്. കോളജ് സംഘർഷത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കുട്ടികളുടെ വിവരങ്ങൾ യൂണിവേഴ്സിറ്റി കൈമാറുന്നില്ലെന്നും പോലീസ് ആരോപിച്ചിരുന്നു.

Read More

യൂണിവേഴ്സിറ്റി കോളജ് അക്രമം; ഗവർണർ വൈസ് ചാൻസലറെ രാജ്ഭവനിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് അക്രമത്തിലും പിഎസ്‌സി പരീക്ഷാക്രമക്കേടിലും നിലപാട് കടുപ്പിച്ച് ഗവർണർ പി.സദാശിവം. കോളജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറെ ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. ഇതുവരെയുള്ള സംഭവ വികാസങ്ങളുടെ റിപ്പോർട്ടുമായി ഇന്ന് നാലിന് രാജ്ഭവനിലെത്താനാണ് സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ വൈസ് ചാൻസലറോട് നിർദേശിച്ചിരിക്കുന്നത്. ഇതിനു പുറമേ, പിഎസ്‌സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച കാര്യങ്ങളിൽ വിശദീകരണമാവശ്യപ്പെട്ട് പിഎസ്‌സി ചെയര്‍മാനെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പിഎസ്‌സി ചെയര്‍മാന്‍ സ്ഥലത്തില്ലാത്തതിനാല്‍ കൂടിക്കാഴ്ച തിങ്കളാഴ്ചയാകും നടക്കുക.

Read More

പോലീസ്പണി ഗോവിന്ദാ..! ശിവരഞ്ജിത്ത് അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുത്തതായി അറിയില്ലെന്ന് ആർച്ചറി ദേശീയ വൈസ് പ്രസിഡന്‍റ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അഖിലിനെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്ത് അന്പെയ്ത്ത് മത്സരത്തിൽ പങ്കെടുത്തതായി അറിയില്ലെന്ന് ആർച്ചറി ദേശീയ വൈസ് പ്രസിഡന്‍റ് ജോറിസ് പൗലോസ്. സംഘടനയിൽ ശിവരഞ്ജിത്ത് പേര് രജിസ്റ്റർ ചെയ്തിട്ടില്ല. ശിവരഞ്ജിത്തിന്‍റെ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്നും അദ്ദേഹം ഒരു ചാനലി നോട് പറഞ്ഞു. ശിവരഞ്ജിത്ത് പിഎസ് സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നേടിയത് ആർച്ചറി മത്സരത്തിൽ പങ്കെടുത്തതിന്‍റെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ്. ഇതു പരിശോധിക്കണമെന്നാണ് ആർച്ചറി അസോസിയേഷൻ തന്നെ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ ശിവരഞ്ജിത്തിനെതിരെ ഉത്തരകടലാസുകൾ മോഷ്ടിച്ചതിനും ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ ഉണ്ടാക്കിയതിനും കേസെടുക്കുമെന്ന് കന്‍റോൺമെന്‍റ് പോലീസ് പറഞ്ഞു.

Read More

വീണ്ടും തന്ത്രങ്ങൾ പാളി…! കൈയിലെ പരിക്കിന് കിടത്തിച്ചികിത്സ വേണമെന്നു ശിവരഞ്ജിത്ത്; വേണ്ടെന്നു കോടതി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ സഹപാഠിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ നേതാക്കളെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. വിദ്യാർഥികൾക്കു ജാമ്യം നൽകിയാൽ കലാലയത്തിൽ വീണ്ടും കലാപമുണ്ടാകുമെന്ന പോലീസ് വാദം അംഗീകരിച്ചാണു തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കൈയ്ക്കു പരിക്കേറ്റതിനാൽ കിടത്തിച്ചികിത്സ വേണമെന്ന പ്രധാന പ്രതി ശിവരഞ്ജത്തിന്‍റെ ആവശ്യം കോടതി തള്ളി. റിമാൻഡ് ഒഴിവാക്കാനാണ് ശിവരഞ്ജിത്ത് കിടത്തിച്ചികിത്സ ആവശ്യപ്പെട്ടത്. എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ അഖിലിനെ ആക്രമിക്കുന്നതിനിടെയാണു ശിവരഞ്ജത്തിനു പരിക്കേറ്റത്. അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം എന്നിവർ തിങ്കളാഴ്ച പുലർച്ചെയാണ് പോലീസിന്‍റെ പിടിയിലായത്. പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും പ്രതികളുടെ വീടുകളിലും ഇവർ പോകാനിടയുള്ള സ്ഥലങ്ങളിലും റെയ്ഡ് വ്യാപകമാക്കുകയും ചെയ്തിരുന്നു. കേസിൽ മൊത്തം ഇതുവരെ ആറു പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ലുക്കൗട്ട്…

Read More

ശിവരഞ്ചിത്തിന്‍റെ  വീട്ടിലെ റെയ്ഡിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ച സംഭവം; കേസെടുക്കാതെ പോലീസ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തില്ല. പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ശിവരഞ്ജിത്തിന്‍റെ ആറ്റുകാലിലെ വീട്ടിൽ പോലീസ് സംഘം റെയ്ഡ് നടത്തിയത്. റെയ്ഡിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കവെയാണ് ശിവരഞ്ജിത്തിന്‍റെ ബന്ധുക്കൾ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചത്.

Read More

അഖിൽ വധശ്രമക്കേസ്; പ്രതികൾ റാങ്ക് പട്ടികയിൽ വന്നതിനെ ന്യായീകരിച്ച് പോലീസ് അസോസിയേഷൻ; പോലീസുകാർക്കിടയിൽ പ്രതിഷേധം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിയ കേസിലെ പ്രതികൾ പോലീസ് റാങ്ക് പട്ടികയിൽ വന്നതിനെ ന്യായീകരിച്ച് പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി. പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ന്യായീകരണം. ഗ്രേസ് മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്ക് ഉയർന്ന റാങ്ക് കിട്ടിയതെന്നാണ് ജനറൽ സെക്രട്ടറിയുടെ വിശദീകരണം. അതേസമയം, പോലീസുകാരനെ ആക്രമിച്ച കേസിലെയടക്കം പ്രതിയെ ന്യായീകരിച്ചതിന് എതിരേ പോലീസുകാർക്കിടയിൽ പ്രതിഷേധവുമുണ്ട്.

Read More

 സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം ഇങ്ങനെയൊക്കെ..! ശിവരഞ്ജിത്തിന്‍റെ വീട്ടിൽ ഉത്തരക്കടലാസുകളുടെ കെട്ടുകളും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും; പിഎസ്‌സി പരീക്ഷയിലെ റാങ്കിൽ ലിസ്റ്റിൽ ഇടം നേടിയതും വിവാദമാകുന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിയിൽ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽനിന്നും ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത സംഭവത്തിൽ കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രോ വൈസ് ചാൻസിലറോടും പരീക്ഷ കണ്‍ട്രോളറോടും വിസി നിർദേശിച്ചു. വധശ്രമക്കേസിലെ മുഖ്യപ്രതികൾ ഉൾപ്പെടെ ആറു പ്രതികളെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. നേരത്തേ, ശിവരഞ്ജിത്തിന്‍റെ വീട്ടിൽനിന്ന് പരീക്ഷാ ഹാളിൽവച്ച് മാത്രം വിദ്യാർഥികൾക്ക് നൽകേണ്ട പേപ്പറുകളാണ് കണ്ടെത്തിയത്. കന്‍റോൺമെന്‍റ് എസ്ഐ നടത്തിയ പരിശോധനയിൽ നാല് ബണ്ടിൽ പേപ്പറുകളാണ് കണ്ടെത്തിയത്. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും ഇവിടെനിന്ന് പിടിച്ചെടുത്തിരുന്നു. ഇതിനിടെ, പിഎസ്‌സി പരീക്ഷയിൽ ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനായതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇയാളും കൂട്ടരും പിഎസ്‌സി പരീക്ഷയിൽ എങ്ങനെ ഉന്നത റാങ്കുകളിലെത്തിയെന്ന് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നു.

Read More

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ മുഖ്യപ്രതികൾ പിടിയിൽ; ഇരുവരേയും പോലീസ് പൊക്കിയത് കേശവദാസപുരത്ത് നിന്ന്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അഖിൽ എന്ന വിദ്യാർഥിയെ മൃഗീയമായി ആക്രമിക്കുകയും കഠാരകൊണ്ടു കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. എസ്എഫ്ഐ നേതാക്കളായ ഇവർ കേശവദാസപുരത്തുനിന്നുമാണ് പിടിയിലായത്. സംഭവശേഷം ഇവർ ഒളിവിലായിരുന്നു. ഇവരെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിൽ ആറ് പ്രതികൾ പിടിയിലായി. എസ്എഫ്ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആരോമൽ, അദ്വൈത്, ആദിൽ എന്നിവരും എസ്എഫ്ഐ പ്രവർത്തകനായ ഇജാബുമാണു വധശ്രമക്കേസിൽ പോലീസിന്‍റെ പിടിയിലായത്. അദ്വൈത് കേസിലെ മൂന്നാം പ്രതിയും ആരോമൽ, ആദിൽ എന്നിവർ ആറും ഏഴും പ്രതികളുമാണ്. പോലീസ് ആദ്യം പുറത്തുവിട്ട പ്രതിപ്പട്ടികയിൽ ഇജാബിന്‍റെ പേരുണ്ടായിരുന്നില്ല. കുറ്റകൃത്യത്തിൽ പങ്കാളികളായ കണ്ടാലറിയാവുന്ന 30 പേർക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു നേമം സ്വദേശിയായ ഇജാബിനെ ഞായറാഴ്ച രാവിലെ പോലീസ് അറസ്റ്റ്ചെയ്തത്. കോടതിയിൽ…

Read More