ആര്‍ത്തവമാണെന്നു പറഞ്ഞാല്‍പോലും സമരങ്ങളിലും ജാഥകളിലും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കും; ഒരു തുള്ളിവെള്ളംപോലും നല്‍കില്ല; യൂണിവേഴ്‌സിറ്റി കോളജിലെ മുന്‍വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പൽ എസ്എഫ്ഐയുടെ കൈയിലെ കളിപ്പാവയാണെന്ന് മുന്‍വിദ്യാർഥിനി. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ പീഡനത്തെ തുടർന്ന് നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ച നിഖിലയാണ് വെളിപ്പെടുത്തൽ നടത്തിയത്. കോളജില്‍ എസ്എഫ്ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിന്‍സിപ്പലാണ്. അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് മറ്റൊരു കേസിൽ ഒളിവില്‍ കഴിഞ്ഞത് കോളജില്‍ തന്നെയായിരുന്നെന്നും നിഖില പറഞ്ഞു. കാമ്പസിൽ എസ്എഫ്ഐയുടെ ഫാസിസമാണ് നടക്കുന്നത്. ആർത്തവം ആണെന്നു പറഞ്ഞാൽപോലും പെൺകുട്ടികളെ എസ്എഫ്ഐയുടെ സമരങ്ങളിലും ജാഥകളിലും നിർബന്ധിച്ച് പങ്കെടുപ്പിക്കും. കുഴഞ്ഞുവീണാൽ ഒരു തുള്ളിവെള്ളംപോലും നൽകില്ല. ഒന്നാം വര്‍ഷ വിദ്യാർഥികളെ കോളജ് കാന്‍റീനില്‍ പ്രവേശിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അനുവദിക്കില്ല. അതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും- നിഖില ഒരു വാർത്താ ചാനലിനോട് വെളിപ്പെടുത്തി. കോളജിൽ ശാന്തമായ അന്തരീക്ഷം; അക്രമികളെ ന്യായീകരിച്ച് പ്രിൻസിപ്പൽ തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കാന്പസിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിചിത്ര…

Read More

കഷ്ടമുണ്ട് സാറേ..! എസ്എഫ്ഐ നേതാക്കൾ ഒളിവിലെന്നു പോലീസ്; യൂണിയൻ ഓഫീസിലെന്നു സഹപാഠി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർഥിയെ കുത്തിയ എസ്എഫ്ഐ നേതാക്കൾ ഒളിവിലെന്നു പോലീസ്. കേസിൽ പ്രതികളായ ഏഴു പേരും രാത്രി കീഴടങ്ങുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ശനിയാഴ്ച രാവിലെ വരെ കീഴടങ്ങിയില്ല. ഇവരെ പിടികൂടാൻ ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി അഖിലിനെയാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ സംഘം ചേർന്നു മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഖിലിന് വൈകുന്നേരത്തോടെ അടിയന്തര ശസ്ത്രക്രിയ നടത്തി. അഖിലിന്‍റെ സഹപാഠി വിഷ്ണുവും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം അടക്കം ആറു പേർക്കെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തു. നേരത്തെ പാളയത്തു ഗതാഗത നിയമം ലംഘിക്കുന്നതു തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണു നസീം. കേസിൽ പ്രതികളായ…

Read More

തലകുനിച്ച് മാപ്പപേക്ഷിക്കൂ…ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? എസ്എഫ്ഐ പ്രവർത്തകനെ എസ്എഫ്ഐ നേതാക്കൾ നെഞ്ചിൽ കത്തി കുത്തിയിറക്കിയതിൽ അപലപിച്ച് സ്പീക്കർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾതന്നെ കുത്തിയ സംഭവത്തെ അപലപിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ശിരസ് ലജ്ജാഭാരം കൊണ്ട് പാതാളത്തോളം താഴുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു. ഹൃദയം നുറുങ്ങുന്നു. കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നു. എന്‍റെ, എന്‍റെ എന്ന് ഓരോരുത്തരും ഓർത്തെടുക്കുന്ന വിദ്യാർഥി രാഷ്ട്രീയത്തിന്‍റെ സ്നേഹനിലാവ്. യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്‍റെ സർഗാത്‌മക യൗവനത്തെയാണ് നിങ്ങൾ ചവുട്ടി താഴ്ത്തിയത്. നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്. മനം മടുപ്പിക്കുന്ന നാറ്റത്തിന്‍റെ ഈ സ്വർഗം നമുക്ക് വേണ്ട. ഇതിനേക്കാൾ നല്ലത് സമ്പൂർണ പരാജയത്തിന്‍റെ നരകമാണ്. തെറ്റുകൾക്കുമുമ്പിൽ…

Read More

കോളജ് കാമ്പസിലെ മരച്ചുവട്ടില്‍ ഇരുന്ന് പാട്ടുപാടി! യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ ഗുണ്ടായിസം വീണ്ടും; വിദ്യാര്‍ഥിക്ക് കുത്തേറ്റു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ ഗുണ്ടായിസം തുടരുന്നു. കോളജിലെ എസ്എഫ്ഐ നേതാക്കൾ ചേർന്ന് മൂന്നാം വർഷ ബിരുദ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു. അഖിൽ എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്കും മാറ്റി. കോളജ് കാന്പസിലെ മരച്ചുവട്ടിൽ ഇരുന്ന് പാട്ടുപാടിയതിനാണ് എസ്എഫ്ഐ നേതാക്കൾ വിദ്യാർഥിയെ കുത്തിയതെന്നാണ് സഹപാഠികൾ പറയുന്നത്. കാന്പസിൽ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്താൽ അവർ സംഘം ചേർന്ന് എത്തി മർദ്ദിക്കുന്നത് പതിവാണെന്നും വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. വൻ പോലീസ് സന്നാഹം യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ ക്യാന്പ് ചെയ്യുന്നുണ്ട്. രണ്ടു ദിവസം മുൻപും കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അടുത്തിടെ എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഡനം മൂലം കോളജിലെ ഒരു വിദ്യാർഥിനി…

Read More