ചെങ്ങന്നൂർ: സജീവ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെയും കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു 2012 ജൂലൈ 16ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പരിസരത്ത് വച്ചാണ് കോന്നി എൻഎസ്എസ് കോളജ് വിദ്യാർഥിയായ വിശാലിനു കുത്തേറ്റത്. പിറ്റേന്ന് ചികിത്സയിലിരിക്കെ മരിച്ചു. കാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. കേസിൽ ഉൾപ്പെട്ട ഒരു പ്രതി പ്രായപൂർത്തിയാകാത്തയാളാണ്. പുതിയ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എബിവിപി സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ ആക്രമണത്തിലാണ് വിശാലിന് ജീവൻ നഷ്ടമായത്. മറ്റ് പത്തോളം പ്രവർത്തകർക്കും അന്ന് പരിക്കേറ്റിരുന്നു.ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ വിചാരണ വേളയിൽ സാക്ഷികൾ കൂട്ടത്തോടെ മൊഴി മാറ്റിയത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി. കാമ്പസിലെ കെഎസ്…
Read More