അമേരിക്കന്‍ സൗന്ദര്യറാണിയും അധ്യാപികയുമായ യുവതി 15കാരന് അയച്ചു കൊടുത്തത് സ്വന്തം നഗ്നഫോട്ടോകള്‍; പയ്യന്റെ മൊബൈല്‍ പരിശോധിച്ച മാതാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍; ഒടുവില്‍ സംഭവിച്ചത്…

താന്‍ മുമ്പ് പഠിപ്പിച്ചിരുന്ന പതിനഞ്ചുകാരന് സ്നാപ്പ്ചാറ്റ് വഴി സ്വന്തം നഗ്‌നഫോട്ടോകള്‍ അയച്ചു കൊടുത്ത് അദ്ധ്യാപികയായ അമേരിക്കന്‍ സൗന്ദര്യറാണി വെട്ടിലായി സ്‌കൂള്‍ അദ്ധ്യാപികയും മിസ് കെന്റുകിയായി ജയിച്ച് മിസ് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്ത രാംസേ ബിയേഴ്സിനാണ് കോടതി കയറേണ്ടി വന്നത്. സയന്‍സ് അദ്ധ്യാപികയായ ബിയേഴ്സ് നേരത്തേ ആറിലും എട്ടിലും തന്റെ വിദ്യാര്‍ത്ഥി ആയിരുന്ന പയ്യനാണ് ടോപ്ലെസ്സായുള്ള പടം അയച്ചു കൊടുത്തത്. 20 വര്‍ഷംവരെ തടവും ഒരു ലക്ഷം ഡോളര്‍ പിഴയും കിട്ടാവുന്ന കുറ്റമാണിത്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആന്‍ഡ്രൂ ജാക്സണ്‍ മിഡില്‍ സ്‌കൂള്‍ ബിയേഴ്‌സിനെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ പയ്യന് സ്നാപ്ചാറ്റ് വഴി സ്ഥിരം അശ്ളീല ചിത്രം അയച്ചു കൊണ്ടിരുന്ന ബിയേഴ്സ് കുടുങ്ങിയത് പയ്യന്റെ ഫോണില്‍ നിന്നും മാതാവ് നഗ്‌നഫോട്ടോകളില്‍ ഒന്ന് കണ്ടെത്തിയതോടെയാണ്. അവര്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.

സംഭവത്തില്‍ ബിയേഴ്സ് ജാമ്യം നേടിയിട്ടുണ്ട്. ബീയേഴ്സ് സ്‌കൂളിലെ മറ്റു കുട്ടികള്‍ക്കും ഫോട്ടോ അയച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സമാന രീതിയില്‍ ബിയേഴ്സില്‍ നിന്നും അനുഭവം നേരിട്ടവര്‍ ഉണ്ടെങ്കില്‍ തെളിവു നല്‍കാന്‍ മുമ്പോട്ട് വരണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. മുമ്പ് സൗന്ദര്യമത്സരത്തില്‍ ജേതാവായി അമേരിക്കന്‍ സൗന്ദര്യറാണി മത്സരത്തില്‍ പങ്കെടുത്ത ബിയേഴ്‌സ് പിന്നീട് തന്റെ സ്വപ്നമായ അധ്യാപന ജോലിയിലേക്ക് എത്തുക ആയിരുന്നു. പയ്യനെ ആറാംക്ലാസിലും എട്ടാംക്ലാസിലും ബിയോണ്‍സ് പഠിപ്പിച്ചിട്ടുണ്ട്.

ഡിസംബര്‍ 5 നായിരുന്നു മാതാവ് ബിയേഴ്‌സിന്റെ പരിപാടി കൈയ്യോടെ പിടികൂടിയത്. നഗ്‌നമാറിടങ്ങളോട് കൂടിയ ചിത്രം താന്‍ തന്നെയാണ് പയ്യന് അയച്ചു കൊടുത്തത് എന്ന് ബിയേഴ്സ് സമ്മതിക്കുകയും ചെയ്തു. 2014 ല്‍ കാര്‍പെന്റര്‍ എന്ന പേരില്‍ മിസ് കെന്റുകി കിരീടം നേടിയ ബിയേഴ്സ് 2015 ല്‍ നടന്ന മിസ് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുകയും ആദ്യ 12 പേരില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. 2016 ല്‍ ഖനി വ്യവസായിയെ വിവാഹം ചെയ്തു. വിവാദത്തില്‍ തലയിട്ടതോടെ സോഷ്യല്‍ മീഡിയ ബന്ധങ്ങളെല്ലാം ഭാര്യയും ഭര്‍ത്താവും താല്‍ക്കാലികമായി ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Related posts