ഒരു ഡസന്‍ ആളുകളെ പൊക്കിയതോടെ നീലച്ചിത്രപ്രേമികള്‍ എല്ലാം ഭീതിയില്‍ ! മനസില്ലാ മനസോടെ അശ്ലീല ഗ്രൂപ്പുകള്‍ വിട്ടു പോയത് ലക്ഷങ്ങള്‍; പോണ്‍ ദൃശ്യങ്ങള്‍ നീക്കിത്തുടങ്ങി അഡ്മിന്‍മാര്‍…

പരിധിയും മറയുമില്ലാതെയുള്ള ടെലഗ്രാം അശ്ലീലതയ്ക്ക് തല്‍ക്കാലം ശമനമായിരിക്കുന്നു. ചൈല്‍ഡ് പോണ്‍ പ്രചരിപ്പിച്ച 12 പേര്‍ പിടിയിലായതോടെ അനുവദനീയവും അനുവദനീയമല്ലാത്തതുമായ നീലച്ചിത്രപ്രേമികളെല്ലാം ഭീതിയിലായിരിക്കുകയാണ്. മലയാളികള്‍ അഡ്മിന്‍മാരായുള്ള നീലക്കുറിഞ്ഞിയും അധോലോകവുമെല്ലാം പേരുമാറ്റുകയും ലൈംഗിക ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു കഴിഞ്ഞു. അഡ്മിന്‍മാന്‍മാരും ഗ്രൂപ്പിലെ മെംബറുമാരുമെല്ലാം സ്വന്തം തടി രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്.

ഇതു മാത്രമല്ല അശ്ലീലത നിറഞ്ഞ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പലതും ഇതിനോടകം പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നാണ് വിവരം. സൈബര്‍ ഡോം പോലെയുള്ള ഏജന്‍സികളുടെ ശക്തമായ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാനായി തത്കാലം പേരുമാറ്റിയ ഗ്രൂപ്പുകളുമുണ്ട്. എന്നാല്‍ ഇപ്പോഴും ഇതേ ഗ്രൂപ്പുകളില്‍ ഇതൊന്നുമറിയാതെ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്യുന്നവരുമുണ്ട്. തേടിയെത്തുന്ന ദൃശ്യങ്ങള്‍ കാണാതെ വാലും തുമ്പുമില്ലാത്ത ചര്‍ച്ചകള്‍ കണ്ടു അന്തംവിട്ടു ഗ്രൂപ്പ് ഉപേക്ഷിച്ചവരും നിരവധി. രണ്ടു ലക്ഷം പേര്‍ തിക്കിതിരക്കിയിരുന്ന ടെലഗ്രാം ഗ്രൂപ്പില്‍ ഇപ്പോള്‍ അംഗങ്ങള്‍ അരലക്ഷത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോണ്‍ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളായിരുന്നു നീലക്കുറിഞ്ഞിയും അധോലോകവും പോലുള്ളവ. ചൈല്‍ഡ് പോണ്‍ വിഡിയോകള്‍ പ്രചരിപ്പിക്കരുതെന്നു ഈ ഗ്രൂപ്പ് അഡ്മിന്‍മാര്‍ തന്നെ നിയമങ്ങളില്‍ എഴുതിയിട്ടുണ്ടെങ്കിലും പലരും ഇത് പാലിക്കാറില്ലായിരുന്നു. ഗ്രൂപ്പിലെത്തി നിമിഷങ്ങള്‍ക്കകം ചൈല്‍ഡ് പോണ്‍ ഉള്‍പ്പെടെയുള്ള വീഡിയോകള്‍ വിവിധ ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും പ്രചരിക്കുമെന്നതിനാല്‍ ഇത് തടയുക പ്രായോഗികവുമല്ലായിരുന്നു.

കൂടാതെ ചൈല്‍ഡ് പോണ്‍ പ്രചരിക്കുന്നവരുടെ രഹസ്യഗ്രൂപ്പുകളിലേക്കും ആളെക്കൂട്ടുന്നതും ഇത്തരം ഓപ്പണ്‍ ഗ്രൂപ്പുകളിലൂടെയായിരുന്നു. കോഡ് വാക്കുകളുപയോഗിച്ചാണ് പലരും ഗ്രൂപ്പുകളിലേക്കു ആളെ ക്ഷണിച്ചിരുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്. വീണ്ടും ഇതേപോലുള്ള ഗ്രൂപ്പുകളിലൂടെ സാമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന സൂചനയെത്തുടര്‍ന്നാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പരിശോധനയും തുടര്‍ന്ന് അറസ്റ്റുമുണ്ടായത്. അശ്ലീല വെബ്‌സൈറ്റുകളില്‍ പണം നല്‍കിയാല്‍ മാത്രം കാണാവുന്ന ചൈല്‍ഡ് പോണ്‍ വിഡിയോകള്‍ ഇപ്പോള്‍ വാട്‌സ്ആപ്പ്,ടെലഗ്രാം എന്നിവയിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്.

Related posts