തലയ്ക്ക് മുകളിൽ തിളച്ച് മറിഞ്ഞ് സൂര്യൻ; നാട്ടിലെ താരങ്ങളായി നാരങ്ങാവെള്ളവും സംഭാരവും; ചൂടിന്‍റെ തോത് വർധിക്കുന്നതിനനുസരിച്ച് വിലയും കൂട്ടി കച്ചവടക്കാർ

കോട്ടയം: അള്‍ട്രാവയലറ്റ് സൂചികാ മുന്നറിയിപ്പുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ ജനം മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞു. പകല്‍സമയത്ത് രാവിലെ 10 മുതല്‍ മൂന്ന് വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല്‍ ഈ സമയങ്ങളില്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്യുന്നുണ്ട്.

ചൂടായതിനാല്‍ പലരും ചായയും കാപ്പിയും പരമാവധി ഒഴിവാക്കി കൂടുതലായും നാരങ്ങാവെള്ളവും മോരും വെള്ളവുമാണ് കുടിക്കുന്നത്. പകല്‍ സമയത്തെ കടുത്ത ചൂടിനു പുറമെ രാത്രികാലങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

നാരങ്ങയ്ക്കും സോഡയ്ക്കും വില കയറി
ചൂടുകാലമായതോടെ ചെറുനാരങ്ങാ വിലയും കുതിച്ചുകയറി. കത്തുന്ന ചൂടില്‍ നിന്നും രക്ഷനേടുന്നതിനു പ്രായഭേദമെന്യേ എല്ലാവരും ആശ്രയിക്കുന്നതു നാരങ്ങാവെള്ളത്തെയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നാരങ്ങ കിലോഗ്രാമിന് 160 മുതല്‍ 200വരെ വിലയ്ക്കാണ് ലഭിക്കുന്നത്.
കഴിഞ്ഞ മാസം 100 മുതല്‍ 120 രൂപ വരെയായിരുന്നു വില.

പകല്‍ ചൂട് കടുത്തതോടെ ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിലാണു വിലയും വലിയ തോതില്‍ വര്‍ധിച്ചത്. സംസ്ഥാനത്തേക്ക് നാരങ്ങ എത്തുന്നത് അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രാ, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്. അടുത്തനാളില്‍ നാരങ്ങയുടെ വരവ് കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

വേനല്‍ കടുത്തതോടെ ഇവിടങ്ങളില്‍ നാരങ്ങയുടെ ഉത്പാദനവും കുറഞ്ഞു. നാരങ്ങാവെള്ളത്തിനു പുറമെ പൈനാപ്പിള്‍ ജ്യൂസിനും തണ്ണിമത്തന്‍ ജ്യൂസിനും കച്ചവടക്കാര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. 15 രൂപയ്ക്കു ലഭിച്ചിരുന്ന നാരങ്ങാവെള്ളത്തിനു പലയിടത്തും 20 മുതല്‍ 25 രൂപ വരെയാണു വില വര്‍ധിപ്പിച്ചിരിക്കുന്നത്. സോഡാ നാരങ്ങാ വെള്ളത്തിനു ചില സ്ഥലങ്ങളില്‍ 30 രൂപ പിന്നിട്ടു. ജില്ലയില്‍ നാളെമുതല്‍ സോഡയുടെ വില 10 രൂപയാകും.


താരമായി സംഭാരം
കടകളില്‍ സംഭാരം ചോദിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. പലരും ജ്യൂസുകളും മറ്റു പാനീയങ്ങളും ഒഴിവാക്കി മോരുംവെള്ളം കുടിക്കാനാണ് ആഗ്രഹിക്കുന്നത്. ചുട്ടു പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാന്‍ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല.

മോര് വെള്ളം ചേര്‍ത്ത് നീട്ടി അതില്‍ അല്‍പം ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും നാരകത്തിന്‍റെ ഇലയും ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന സംഭാരത്തിന് പകരം വയ്ക്കാന്‍ മറ്റൊരു പാനീയവുമില്ല.

Related posts

Leave a Comment