പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാമുകൻ തട്ടിക്കൊണ്ടുപോയ സംഭവം; യുവാവും സഹായം നൽകിയ യുവ ദമ്പതികളും അറസ്റ്റിൽ


നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ കാമുകനായ യുവാവിനെയും സംഭവത്തിന് കൂട്ട് നിന്ന യുവ ദമ്പതികളെയും നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.ഇരിങ്ങണ്ണൂര്‍ കച്ചേരി സ്വദേശി പറമ്പും കാട്ടുമ്മല്‍ രജീഷ് ( 32 ),പെൺകുട്ടിയെ തട്ടി കൊണ്ട് പോകാൻ സഹായിച്ചതിന് രജീഷിന്‍റെ സുഹൃത്തുക്കളായ പുറമേരികോടഞ്ചേരി സ്വദേശികളായ ആലാച്ചിയത്ത് അനുരാഗ് (21) ഭാര്യ ആര്യ (20) എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബര്‍ 31-നാണ് കല്ലാച്ചി സ്വദേശിനിയായ പ്രായ പൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ കാണാതായത്.തുടര്‍ന്ന് പിതാവ് നാദാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടി രജീഷിനൊപ്പമെന്ന് കണ്ടെത്തുകയും സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ആയിരുന്നു.

പെണ്‍കുട്ടിയും യുവാവും ഇവരുടെ സുഹൃത്തുക്കളായ കോടഞ്ചേരി സ്വദേശികളായ ദമ്പതികളും ബാഗ്‌ളൂരില്‍ പോയതായി പോലീസ് കണ്ടെത്തിയിരുന്നു.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രക്ഷിതാവില്‍ നിന്ന് വശീകരിച്ച് കൊണ്ട് പോയതിന് ഐപിസി 363 പ്രകാരവുംബന്ധുക്കളില്‍ നിന്ന് കൊണ്ട് പോയി പെണ്‍കുട്ടിക്ക് അപരിചിതമായ സ്ഥലത്തെത്തിച്ച് പോലീസില്‍ നിന്ന് ഒളിപ്പിച്ചതിന് ഐപിസി 368 പ്രകാരവുമാണ് കേസെടുത്തത്.

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അറസ്റ്റിലായ മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാ ജരാക്കുമെന്ന് സിഐ പറഞ്ഞു.

Related posts