ഭൂവുടമയെ കബളിപ്പിച്ച് 27 ലക്ഷം തട്ടൽ; വയനാട് സ്വദേശി റിമാന്‍ഡിൽ; തട്ടിപ്പിന്‍റെ കളികൾ ഇങ്ങനെ…


വൈപ്പിൻ: കാലിവളർത്തൽ കേന്ദ്രവും റിസോർട്ടും നിർമ്മിക്കാനായി ഞാറക്കൽ സ്വദേശി വാങ്ങിയ ഭൂമിയിൽ ഒരുക്കങ്ങൾ നടത്തിയെന്ന പേരുപറഞ്ഞ് ഭൂവുടമയിൽനിന്നു 27 ലക്ഷത്തോളം കവർന്നതിനു അറസ്റ്റിലായ വയനാട് സ്വദേശിയെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

വയനാട് ബാവലിയിൽ പാൽവെളിച്ചംകര കുറ്റിച്ചിറ വീട്ടിൽ ഭാർഗവന്‍റെ മകൻ ബിനീഷ്-41 ആണ് റിമാന്‍ഡിലായത്. ഭൂവുടമ ഞാറക്കൽ പെരുന്പിള്ളി കണ്ണപ്പശേരി വേലായുധൻ മകൻ മണിലാൽ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നിർദേശത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ഞാറക്കൽ പോലീസ് 16നു വൈകുന്നേരമാണ് പ്രതിയെ വനയാട് കാട്ടിക്കുളത്തുനിന്ന് അറസ്റ്റു ചെയ്തത്.

ഹർജിക്കാരനായ ഭൂവുടമ ഒരു വർഷം മുന്പ് വയനാട് വാങ്ങിയ ഭൂമിയിലെ പണികൾ നടത്താനും സൂക്ഷിപ്പിനും എതിർകക്ഷിയെയാണ് ഏൽപ്പിച്ചിരുന്നത്. ഈ കാലയളവിൽ വിവിധ പണികൾ നടത്താനായി ഭൂവുടമയായ ഹർജിക്കാരൻ പെരുന്പിള്ളിയിലെ ബാങ്ക് വഴിയും നേരിട്ടും 27,02000 രൂപ എതിർകക്ഷിക്ക് നൽകിയിരുന്നു.

ഇതിന് ഇയാൾ 189740 രൂപയുടെ പണികൾ നടത്തിയതായി കണക്കുകൾ നൽകി. എന്നാൽ സ്ഥലത്തു ചെന്ന് നോക്കിയ ഭൂവുടയ്മക്ക് ഇത് ബോധ്യപ്പെട്ടില്ല. എതിർകക്ഷി തന്നെ വഞ്ചിച്ചതാണെന്ന് മനസിലാക്കിയ ഹർജിക്കാരൻ പണം തിരികെ ചോദിച്ചപ്പോൾ എതിർകക്ഷി ഗുണ്ടായിസം കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ.

തുടർന്നാണ് കോടതിയെ സമീപിച്ചത്. ഞാറക്കൽ സിഐ പി.കെ. മുരളി, എസ്ഐ വി.എസ്. സൗമ്യൻ , എഎസ്ഐ ഷഹീർ , സിപിഒ മിറാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Related posts

Leave a Comment