സൂര്യ കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങിമരിച്ചു! സൂര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് നന്ദു ‘ആ’ ആഗ്രഹം പ്രകടിപ്പിച്ച് വീട്ടില്‍ വന്നിരുന്നു…

തിരുവനന്തപുരം: ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതി ഷെെജു എന്ന നന്ദു ആത്മഹത്യ ചെയ്തു.

2016 ജനുവരിയിൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രി ജീവനക്കാരി പാലാംകോണം സൂര്യ ഭവനിൽ സൂര്യ എസ്. നായരെ ആറ്റിങ്ങലിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു.

സൂര്യയുമായി സൗഹൃദമുണ്ടായിരുന്ന പ്രതി താനുമായുള്ള വിവാഹത്തിന് സമ്മാതിക്കാത്തതു മൂലമാണ് സൂര്യയെ കൊലപ്പെടുത്തിയത്.

ഈ കേസിൻ്റെ വിചാരണ നടന്നുവരികയായിരുന്നു. അതിനിടയിലാണ് പ്രതി വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ചത്.

സൂര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുൻപ് നന്ദു സൂര്യയെ വിവാഹം ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് വീട്ടിൽ വന്നിരുന്നു.

എന്നാൽ വിവാഹത്തിന് സൂര്യ സമ്മതിച്ചിരുന്നില്ല. ഇതിൻ്റെ പ്രതികാരമായാണ് 2016 ജനുവരി 27 ന് രാവിലെ 10 മണിക്കാണ് ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഇടവഴിയിൽ വച്ച് പ്രതി സൂര്യയെ വെട്ടി കൊലപ്പെടുത്തിയത്.

അവിടെ നിന്നു രക്ഷപ്പെട്ട പ്രതി കൊല്ലത്ത് എത്തി ലോഡ്ജിൽ മുറിയെടുത്ത് കെെഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

നേരത്തെ പ്രതി വാഹനാപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെമുതൽ പ്രതിക്ക് സൂര്യയെ പരിചയമുണ്ട്.

പ്രതിയുടെ അമ്മ ആദ്യം വിവാഹ ആലോചനയുമായി എത്തിയെങ്കിലും വീട്ടുകാർ എതിർത്തിരുന്നു.

സൂര്യ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രതി വീട്ടിൽ വിവാഹ ആലോചനയുമായി എത്തിയപ്പോഴും സൂര്യ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.

വിദ്യാഭ്യാസ ലോൺ എടുത്ത് പഠിച്ചതിനാൽ ബാദ്ധ്യതകൾ തീരുന്നതുവരെ വിവാഹം വേണ്ടെന്നായിരുന്നു സൂര്യയുടെ തീരുമാനം. ഇതിനിടയിലായിരുന്നു പ്രതി സൂര്യയെ വെട്ടിക്കൊലപ്പെടുത്തിയത്.

Related posts

Leave a Comment