റോഡരുകിൽ കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി: വനംവകുപ്പ് പരിശോധന നടത്തി

ചാവശേരി: റോഡിൽ കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ചാവശേരി പഴയ പോസ്റ്റ് ഓഫീസ് ഗണപതി ക്ഷേത്രം-അങ്കണവാടി റോഡിലാണ് കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തിയത്.

കുറുനരിയുടെ ജഡം കിടക്കുന്ന പ്രദേശത്ത് വന്യ ജീവിയുടെ കാൽ പാടുകളടക്കം കണ്ടതിനാൽ നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജിന്‍റെ നിർദേശ പ്രകാരം ഇരിട്ടി ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അരുൺ രമേശൻ, കെ. രാഹുൽ, രാജേഷ് ഈടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

തെരുവ് നായകളുടെ അക്രമത്തിലാണ് കുറുനരി ചത്തതെന്നാണ് നിഗമനം. കുറുനരിയുടെ ജഡം പരിശോധനയ്ക്കായി ഫോറസ്റ്റ് അധികൃതർ കൊണ്ടുപോയി.

ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ കെ.പി. അജേഷും സ്ഥലത്തെത്തിയിരുന്നു. ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് കൗൺസിലർ കെ.പി. അജേഷ് പറഞ്ഞു.

Related posts

Leave a Comment