തൊടുപുഴയില്‍ കുട്ടികളെ ആക്രമിച്ച കേസില്‍ കുട്ടികളുടെ അമ്മയെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ നീക്കം, യുവതിയുടെ അമ്മ സജീവ സിപിഎം പ്രവര്‍ത്തക, അരുണിനെ മാത്രം പ്രതിയാക്കി യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ യുവതിയുടെ കൂട്ടുകാരനായ അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കി കുട്ടികളുടെ അമ്മയായ യുവതിയെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി കോണ്‍ഗ്രസ് ആരോപണം. പെണ്‍കുട്ടിയുടെ അമ്മയായ റിട്ട. അധ്യാപിക സിപിഎമ്മുമായി അടുപ്പം പുലര്‍ത്തുന്നയാളാണ്. ഈ ബന്ധമാണ് യുവതിയെ രക്ഷിക്കാനായി സിപിഎമ്മിനെ പ്രേരിപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ നീക്കങ്ങളും ഇവരുടെ ഭര്‍ത്താവിന്റെ മരണവും ദുരൂഹമാണ്. എന്നിട്ടും അരുണില്‍ മാത്രം കേസൊതുക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. കുട്ടികള്‍ക്ക് സംഭവിച്ച ദുരാവസ്ഥയിലും ഭര്‍ത്താവിന്റെ മരണത്തിലും പെണ്‍കുട്ടിക്കും പങ്കുണ്ടെന്ന് ബന്ധുക്കളും അയല്‍ക്കാരും ആരോപണം ഉന്നയിച്ചിട്ടുണ്ടെന്ന കാര്യവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടന്നില്ലെങ്കില്‍ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തെത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Related posts