ഏതു നിമിഷവും തലയിൽ കല്ല് വീഴാം..!  പെരുമ്പാവൂരിൽ ഭാരവാഹനങ്ങളുടെ ചീറിപ്പായൽ അപകടഭീഷണി ഉയർത്തുന്നു

പെരുമ്പാവൂർ: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ഭാരവാഹങ്ങൾ ചീറിപ്പായുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇന്നലെ ഉച്ചയ്ക്ക് അമിത ഭാരവും കയറ്റി സുരക്ഷാമറകൾ ഇല്ലാതെ നഗരത്തിലൂടെ പാഞ്ഞ ടിപ്പർ യാത്രികരെ ഭയപ്പെടുത്തി.

പെരുമ്പാവൂർ ഗേൾസ് സ്കൂളിന് മുന്നിലൂടെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഈ വാഹനം കടന്നു പോയത്. അപകടകരമായ രീതിയിൽ വലിയ കരിങ്കല്ലുകൾ താഴേക്ക് വീഴാറായ രീതിയിലാണ് വാഹനം സഞ്ചരിച്ചത്. പിന്നിലൂടെ പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും മേലേക്ക് കരിങ്കൽ വീഴാവുന്ന രീതിയിൽ നഗരമധ്യത്തിലൂടെയാണ് ഈ വിലസൽ.

ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്താൻ മറ്റു യാത്രക്കാർ ശ്രമിച്ചങ്കിലും പിന്തുടരാൻ പറ്റാത്ത വിധം വേഗത‍യിൽ വളച്ചും തിരിച്ചും പാലക്കാട്ട് താഴം പാലം വഴി മുടിക്കൽ ഭാഗത്തേക്ക് ഈ ടിപ്പർ ലോറി പാഞ്ഞ് പോകുകയായിരുന്നു. ഇത്തരം അപകടകരമായ രീതിയിൽ വാഹത്തിൽ ലോഡ് നിറച്ചു വേണ്ട സുരക്ഷാ കവചങ്ങൾ ഇല്ലാതെ പായുന്ന വാഹങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Related posts