കൊച്ചിയില്‍ ഭിന്നലിംഗക്കാരുടെ അഴിഞ്ഞാട്ടം, രാത്രി യാത്രക്കാരെ തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കുന്നു, പിടിയിലായ ആറു ഭിന്നലിംഗക്കാരുടെ നേതാവ് ചാനല്‍ കോമഡി ഷോയിലെ അംഗം രേഖ, കൊച്ചിയില്‍ രാത്രി നടക്കുന്നത് ഇതൊക്കെ

Thanv_060717ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ഭിന്നലിംഗക്കാരായ ആറുപേര്‍ അറസ്റ്റില്‍. സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജില്‍ താമസിക്കുന്ന തന്‍വി(21), മുളവുകാട് കണ്ടത്തിപ്പറമ്പില്‍ പൂജ(20), ബംഗളൂരു സ്വദേശി ആന്‍ഡ്രിയ(21), മരട് കണ്ണാടിക്കാട് കുറ്റാലത്ത് രാധിക(34), കോട്ടയം കടുത്തുരുത്തി കൊച്ചുപറമ്പില്‍ രഞ്ജിനി(29), പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസിക്കു സമീപം താമസിക്കുന്ന രേഖ(26) എന്നിവരെയാണു സെന്‍ട്രല്‍ സിഐ എ. അനന്തലാലിന്‍റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇതില്‍ രേഖ ഒരു ചാനലിലെ കോമഡി റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമാണ്.

കഴിഞ്ഞ ദിവസം രാത്രി രാജാജി റോഡിലൂടെ ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചശേഷം പോക്കറ്റില്‍ ഉണ്ടായിരുന്ന പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. ആക്രമണത്തിന് ഇരയായ കുമ്പളങ്ങി ഇല്ലിക്കല്‍ റിജോ ജോസഫി(23)ന്‍റെ പരാതിയെ തുടര്‍ന്നാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. രാത്രിയാത്രികരെ കൂട്ടത്തോടെ സമീപിക്കുന്ന ഭിന്നലിംഗക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ കായികമായി നേരിട്ട് പണവും മറ്റും അപഹരിക്കുകയാണു രീതി. തങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി നല്കുമെന്നും ഇവര്‍ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നു.

ആളുകളെ ഭയപ്പെടുത്തുന്നതിന് ഇവര്‍ പരിശീലനം കിട്ടിയ നായയെ ഉപയോഗിച്ചു വരുന്നതായും ആയുധങ്ങള്‍ പലയിടങ്ങളിലായി ഒളിപ്പിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ചിറ്റൂര്‍ റോഡ്, കെഎസ്ആര്‍ടിസി പരിസരം, വളഞ്ഞമ്പലം തുടങ്ങിയ സ്ഥലങ്ങളില്‍ രാത്രിയോടെ എത്തുന്ന ഭിന്നലിംഗക്കാരുടെ ശല്യത്തെക്കുറിച്ച് പ്രദേശത്തെ റസിഡന്‍റ്‌സ് അസോസിയേഷനുകളും രാത്രികാല യാത്രികരും നിരവധി പരാതികള്‍ നല്‍കിയിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി. എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നിര്‍ദേശാനുസരണം സെന്‍ട്രല്‍ എസ്‌ഐ നിധീഷ്, വനിത സബ് ഇന്‍സ്‌പെക്ടര്‍ ട്രീസാ സോന, എഎസ്‌ഐ ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എം. ഷാജി, വനിതാ പോലീസുകാരായ മരിയ, ബിനു തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അതേസമയം, പോലീസ് തങ്ങളെ ബോധപൂര്‍വം കുടുക്കുകയായിരുന്നുവെന്നു അറസ്റ്റിലായവര്‍ ആരോപിച്ചു.

Related posts