വീട് കയറി ആക്രമിച്ചതിന്‍റെ പക; പുത്തൻപീടികയിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു; പോലീസ് അന്വേഷണം തുടങ്ങി

അന്തിക്കാട്: പുത്തൻപീടികയിൽ ഗുണ്ടാ സംഘത്തിൽപ്പെട്ട രണ്ടുപേർക്ക് വെട്ടേറ്റു. മുറ്റിച്ചൂർ സ്വദേശികളായ പേരോത്ത് ധനേഷ്(34), പള്ളിയിൽ സനൽ (22) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും പെരിങ്ങോട്ടുകര സർവ്വതോ ഭദ്രം ആബുലൻസ് പ്രവർത്തകർ തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‌ഇന്നു രാവിലെ 8.30 യോടെ പുത്തൻപീടിക കൈതമുക്കിനു സമീപത്ത് വച്ചാണ് സംഭവം. ബൈക്കുകളിൽ വന്നിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം കാർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ കാരമുക്ക് സ്വദേശിയായ യുവാവും സംഘവുമാണെന്നാണ് സൂചന.

നേരത്തെ ധനേഷിന്‍റെ നേതൃത്വത്തിൽ ഇയാളുടെ വീടാക്രമിച്ചതായി പറയുന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നാണ് സംശയം. ആക്രമണത്തിനു ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. പ്രതികൾ എത്തിയ വാഹനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും

വെട്ടേറ്റ ധനേഷും സനലും ഒട്ടേറെ കേസുകളിലെ പ്രതിയാണ്. സംഭവ സ്ഥലത്ത് അന്തിക്കാട് സി ഐ പി.കെ. മനോജ് കുമാർ, എസ് ഐ കെ.ജെ. ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം നടത്തി.

Related posts

Leave a Comment