വാഹനത്തെ മറികടന്നതിന്‍റെ പേരിൽ ഭാര്യയുമായി ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ ലഹരിസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

ചേർത്തല: വാഹനത്തെ മറികടന്നതിന്‍റെ പേരിൽ ഭാര്യയുമായി ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ ലഹരിസംഘം തടഞ്ഞുനിർത്തി വെട്ടി പരിക്കേൽപ്പിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18ാം വാർഡ് പുത്തൻപുരയ്ക്കൽ എസ്.തോമസാ (32)ണ് പരിക്കേറ്റ് ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഇന്നലെ രാവിലെ തീരദേശ റോഡിൽ ചെത്തിയിലായിരുന്നു സംഭവം. തോമസ് ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കിനെ മറികടന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും സമീപത്തെ പന്പിൽ പെട്രോൾ അടിക്കുവാൻ തോമസ് കയറിയസമയം തർക്കമുന്നയിച്ചവർ സമീപത്തെ കടയിൽ നിന്നു കത്തിയുമായി വന്ന് തോമസിനെ വെട്ടുകയായിരുന്നു.

മുതുകിലും കൈയ്ക്കും കാലിലും വെട്ടേറ്റു. ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. പ്രതികളെകുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസ് കൈമാറിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും അർത്തുങ്കൽ എസ്ഐ ജിജിൻ ജോസഫ് പറഞ്ഞു.ു

Related posts