ട്രാക്ക് സ്യൂട്ടിട്ട് പുലര്‍ച്ചെ ഓട്ടം, ജിമ്മില്‍ വര്‍ക്കൗട്ട്! 38 കാരിയുമായുള്ള അടുപ്പം പൊതുപ്രവര്‍ത്തനെ എത്തിച്ചത് നിലയില്ലാ കയത്തില്‍; വൈക്കത്തെ സംഭവം ഇങ്ങനെ…

വൈക്കം: ട്രാക്ക് സ്യൂട്ടിട്ട് പുലർച്ചെ ഓടുകയും ജിമ്മിൽ വർക്കൗട്ട് ചെയ്ത് ശരീരത്തിലെ ദുർമേദസ് കളഞ്ഞ്  ശരീരത്തിന്റെ അഴകു നിലനിർത്താൻ പാടുപെട്ട 38 കാരിയുമായുള്ള  അടുപ്പം  പൊതുപ്രവർത്തകനായ യുവാവിനെ ഒടുവിൽ എത്തിച്ചത് നിലയില്ലാ കയത്തിൽ. 

വൈക്കത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന പൊതുപ്രവർത്തകൻ ഉദയനാപുരം പഞ്ചായത്തിൽ സ്ഥാനാർഥിയായിരുന്നു.

പുലർച്ചെ ഓട്ടവും ജിമ്മിലെ വർക്കൗട്ട് ചിത്രങ്ങളും ഫേസ്‌ബുക്കിൽ പങ്കു വച്ച് സൗഹൃദം വിപുലീകരിച്ച  38കാരിയെ യുവാവിന്റെ പാർട്ടി സ്ഥാനാർഥിയാക്കി.

യുവതി കുറച്ചു കാലമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. പ്രദേശവാസിയായ യുവാവുമായി യുവതി അടുപ്പത്തിലായതിനെ തുടർന്നാണ് ഭർത്താവ് അകൽച്ചയിലായതെന്ന് പറയപ്പെടുന്നു.

നാട്ടിൻപുറത്തു താമസിക്കുന്ന കൂലിപണിക്കാരനായ ഭർത്താവിനു ഭാര്യ ട്രാക്ക് സ്യൂട്ടിട്ട് പുലർച്ചെ ഓടുകയും ജിമ്മിൽ മണിക്കൂറുകൾ വ്യായാമം ചെയ്യുന്നതും ഏറെ അഭിമാനകരമായ കാര്യമായിരുന്നു.

ഭാര്യയുടെ ആരോഗ്യം മെച്ചപ്പെട്ട്  സൗഹൃദങ്ങൾ വർധിച്ചതോടെ കുടുംബാരോഗ്യം നഷ്ടമായപ്പോഴാണ് ഭർത്താവ് അപകടം മണത്തത്.

വളരെ പ്രായം കുറഞ്ഞ ചെറുപ്പക്കാരനു ബൈക്കു വാങ്ങി നൽകി വരുതിയിലാക്കിയെന്ന് അസൂയാലുക്കൾ പറഞ്ഞു പരത്തിയതിൽ തെല്ല് കഴമ്പുണ്ടെന്ന് മനസിലാക്കിയതോടെ ഭർത്താവ് പടിയിറങ്ങുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

രണ്ടു വഴിക്കായ  യുവതിയേയും ഭർത്താവിനേയും  രമ്യതപ്പെടുത്താൻ ചർച്ചയ്ക്കു വന്ന പൊതുപ്രവർത്തകനാണിപ്പോൾ യുവതി പീഢന പരാതി നൽകിയതോടെ അക്ഷരാർഥത്തിൽ വഴിയാധാരമായത്. 

യുവതിയുടെ വീട്ടിലും സ്വന്തം വീട്ടിലും യുവതിയെ എത്തിച്ചു പീഡിപ്പിച്ചെന്നാണ് വൈക്കം പോലിസിൽ യുവതി നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

അടുപ്പത്തിലായിരുന്ന ഘട്ടത്തിൽ യുവതിയുടെ ആഭരണങ്ങൾ വാങ്ങി ഇയാൾ പണയം വച്ചിട്ടുണ്ടെന്നും യുവതിയുമായി മറ്റു ചിലർക്കുള്ള അടുപ്പത്തെ ചൊല്ലി ഇയാൾ യുവതിയെ പല തവണ മർദ്ദിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

യുവതി പരാതി നൽകിയതോടെ യുവാവ് ഒളിവിൽ പോയി . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉദയനാപുരത്തെ ബി ജെ പി പ്രവർത്തകൻ സുമേഷിനെതിരെ പോലിസ് കേസെടുത്ത്  അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Related posts

Leave a Comment