വണ്ടാനം മെഡിക്കൽ കോളജിൽ അത്യപൂർവ സർജറി! അത്യാസന്നനിലയിലെത്തിയ രോഗി ജീവിതത്തിലേക്ക് തിരികെയെത്തി; ഡോ. രതീഷ് രാധാകൃഷ്ണൻ നടത്തിയയത് രണ്ടാഴ്ചത്തെ കടുത്ത പരിശ്രമം

അന്പലപ്പുഴ: അത്യാസന്ന നിലയിലെത്തിയ രോഗിയെ അത്യപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി.

തൃക്കുന്നപ്പുഴ പല്ലന വടേക്കാട്ടിൽ സതീശനാ(63) ണ് അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയത്. മഹാധമനിയിലെ പ്രധാന രക്തക്കുഴലായ അയോട്ടയിലെ വാൽവ് ചുരുങ്ങുന്ന അസുഖവുമായി രണ്ടു മാസം മുന്പാണ് സതീശനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്.

മത്സ്യത്തൊഴിലാളിയായ സതീശന് ജോലിക്കിടെയാണ് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടത്. വിവിധ പരിശോധനകൾക്കുശേഷം കാർഡിയോ തൊറാസിക് സർജറിയിലെത്തിച്ചു.

വാൽവിന്‍റെ ചുരുക്കം കണ്ടെത്തി. വാൽവ് മാറ്റിവയ്ക്കലാണ് ഏക പരിഹാരമെന്ന് ഡോക്ടർ നിർദേശിച്ചു. സാധാരണയായി മെറ്റലിന്‍റെയും, പശു, പന്നി, കാള തുടങ്ങിയ മൃഗങ്ങളുടേതുമുൾപ്പെടെ രണ്ടു തരത്തിലുളള വാൽവാണ് പകരമായി ഘടിപ്പിക്കുക.

എന്നാൽ ഇത്തരത്തിൽ മാറ്റിവയ്ക്കപ്പെടുന്ന വാൽവുകളിൽ കാൽസ്യം അടിഞ്ഞുകൂടി രോഗിക്ക് വീണ്ടും ചെലവേറിയ തുടർ ചികിത്സകൾ ആവശ്യമായി വരാറുണ്ട്.

ഇതു കണക്കിലെടുത്ത് കാർഡിയോ തൊറാസിക് സർജനും ഈ വിഭാഗത്തിലെ മേധാവിയുമായ ഡോ.രതീഷ് രാധാകൃഷ്ണൻ അതിനൂതന സാങ്കേതിക വിദ്യയാണു സതീശനിൽ പ്രയോഗിച്ചത്.

രോഗിയുടെ തന്നെ ഹൃദയാവരണ (പെരിക്കാർസിയം) മെടുത്ത് പ്രത്യേക അളവിൽ വാൽവായി രൂപാന്തരം വരുത്തി ഘടിപ്പിക്കുകയായിരുന്നു.

യന്ത്രത്തിൽ തയ്യാറാക്കുന്ന വാൽവിനു പകരമായി ഇത്തരത്തിൽ ഒരു സാങ്കേതിക വിദ്യ മുന്പ് ജപ്പാനിൽ മാത്രമാണ് രോഗിയിൽ പരീക്ഷിച്ച് വിജയിച്ചതെന്നും കേരളത്തിൽ ഇതാദ്യമാണെന്നും ഡോ.രതീഷ് രാധാകൃഷ്ണൻ പറഞ്ഞു.

ഒപ്പം 40,000 മുതൽ 3 ലക്ഷം രൂപ വരെ വിലയ്ക്ക് വാങ്ങുന്ന വാൽവ് ഒരു രൂപപോലും ചെലവാക്കാതെയാണ് തയ്യാറാക്കി രോഗിയിൽ ഘടിപ്പിച്ചത് എന്നതും ശ്രദ്ധേയം.

ജപ്പാനിൽ വർഷങ്ങൾക്കു മുന്പ് പരീക്ഷിച്ച സാങ്കേതികവിദ്യയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനും അതനുസരിച്ച് വാൽവ് രൂപപ്പെടുത്താനും രണ്ടാഴ്ചത്തെ കടുത്ത പരിശ്രമമാണ് ഡോ. രതീഷ് രാധാകൃഷ്ണൻ നടത്തിയയത്.

രോഗിക്ക് ദീർഘായുസ് ലഭിക്കുന്നതിനൊപ്പം, ശ്വാസതടസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളോ, രക്തം കട്ടിയാകലോ ഉണ്ടാകാൻ സാധ്യത കുറവാണെന്നതും അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട തുടർ ചികിത്സകൾ ആവശ്യമായി വരില്ലെന്നതും പ്രത്യേകതയാണ്.

ചികിത്സ ആവശ്യമായാൽ തന്നെ ചെലവ് വളരെക്കുറവുമായിരിക്കും. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഡോ.രതീഷ് രാധാകൃഷ്ണനൊപ്പം കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ ശിവപ്രസാദ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ലിനറ്റ്.ജെ. മോറിസ്, ഡോക്ടർമാരായ ജെ. രവി കൃഷ്ണൻ, കെ.ടി. ബിജു, എസ്. ആനന്ദക്കുട്ടൻ, അൻസർ ഷാ, സൻജിത്ത്, ലിസ്, എം. സുബേർ കുഞ്ഞ്, അബ്ദുൾ സലാം, ഹാർട്ട് ലംഗ് ഓപ്പറേറ്റർമാരായ പി.കെ. ബിജു, ആർ.പി. പ്രശാന്ത്, ഹെഡ് നഴ്സ് പി.പി. സിന്ധു, നഴ്സുമാരായ പ്രവീണ പ്രകാശൻ, അനീഷ് നാഗ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.

Related posts

Leave a Comment