അത് ഞാനല്ല… അഭിസാരികമാരോടൊപ്പമുള്ള ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അതു വ്യാജം; ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് വരുണ്‍ ഗാന്ധി

varun

ന്യൂഡല്‍ഹി: ബിജെപി എം.പി. വരുണ്‍ഗാന്ധി വിദേശത്തുള്ള അഭിസാരികമാരുടെ കെണിയില്‍വീണെന്നും അത്തരം ഫോട്ടോകള്‍ ഉപയോഗിച്ച് വരുണിനെ ഭീഷണിപ്പെടു ത്തി പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമുള്ള ആരോപണം കത്തിപ്പടരുന്നു. എന്നാല്‍ സംഭവം നുണയാണെന്നും അത്തരം ചിത്രങ്ങള്‍ ഉണെ്ടങ്കില്‍ അതു വ്യാജമാണെന്നും വരുണ്‍ ഗാന്ധി പ്രതികരിച്ചു. ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും കഴമ്പുണെ്ടങ്കില്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും വ്യക്തമാക്കി. ആരോപണങ്ങള്‍ പരിഹാസ്യമാണ്. യാതൊരു തെളിവുമില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വരുണ്‍ പ്രതികരിച്ചു.

സ്ത്രീകളുമൊത്തുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്ത് ആയുധ ഇടപാടുകാര്‍ വരുണ്‍ഗാന്ധിയില്‍നിന്നു പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നു വ്യക്തമാക്കി അമേരിക്കന്‍ അഭിഭാഷകനും വ്യവസായിയുമായ സി.എഡ്മണ്ട്‌സ് അലനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചത്.   തന്റെ ബിസിനസിലെ മുന്‍ പങ്കാളിയും ആയുധ ഇടനിലക്കാരനുമായ അഭിഷേക് വര്‍മയാണ് വരുണിനെ സുന്ദരിക്കെണിയില്‍ വീഴ്ത്തിയതെന്നും കത്തില്‍ പറയുന്നു. മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥരെയും വര്‍മ കെണിയില്‍ വീഴ്ത്തിയിട്ടുണെ്ടന്നാണ് ആരോപണം. ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ വര്‍മ ആയുധ നിര്‍മാതാക്കള്‍ക്കു കൈമാറിക്കഴിഞ്ഞെന്നാണ് എഡ്മണ്ട്‌സ് പറയുന്നത്.

സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരാണ് ഇന്നലെ ന്യൂഡല്‍ഹിയില്‍ കത്തിന്റെ കോപ്പി മാധ്യമപ്രവര്‍ത്തകര്‍ക്കു നല് കിയത്. പ്രതിരോധവ കുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയില്‍ അംഗമായിരുന്നപ്പോഴാണ് വരുണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ആരോപണം. വര്‍മയ്‌ക്കെതിരേ നിരവധി രേഖകള്‍  സിബിഐയ്ക്ക് നല്കിയിട്ടുള്ളയാളാണ് എഡ്മണ്ട്‌സ്.  നാലു വര്‍ഷം മുമ്പ് എഡ്മണ്ട്‌സ് ബിസിനസ് പങ്കാളിയായിരുന്ന വര്‍മയുമായി തെറ്റിപ്പിരിയുകയായിരുന്നു. ഓഗസ്റ്റ് 25നും സെപ്റ്റംബര്‍ 16നുമാണ് രണ്ടു കത്തുകള്‍ പ്രധാനമന്ത്രിയ്ക്ക് അയച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഒഫീസ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

Related posts