ഉപരാഷ്ട്രപതി ഇന്ന് കണ്ണൂരില്‍ ! സുരക്ഷാ പരിശോധനയ്ക്കിടെ കണ്ടെത്തിയത് വന്‍ ബോംബ് ശേഖരം…

കൂത്തുപറമ്പ്: ഉപരാഷ്്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ബോംബ് ശേഖരം കണ്ടെത്തി.

കണ്ണവം എസ്‌ഐ ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പട്രോളിംഗിനിടെയാണ് എട്ടു നാടന്‍ ബോംബുകള്‍ കണ്ടത്.

ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഇന്നലെ വൈകുന്നേരമായിരുന്നു ഇവ കണ്ടെത്തിയത്. ബോംബുകള്‍ പിന്നീട് നിര്‍വീര്യമാക്കി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഇന്ന് ഉച്ചയ്ക്ക് 1.05 നാണ് കണ്ണൂരില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

ഉപരാഷ്ട്രപതിയുടെ യാത്രാപാതയിലല്ല ബോംബുകള്‍ കണ്ടതെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ഉച്ചയ്ക്ക് 1.05 ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി 1.17 ന് റോഡ് മാര്‍ഗം പാനൂര്‍ ചമ്പാടേക്ക് തിരിക്കും.

രാജസ്ഥാന്‍ സൈനിക സ്‌കൂളില്‍ തന്റെ അധ്യാപികയായിരുന്ന രത്‌ന നായരെ (88) സന്ദര്‍ശിക്കാനാണ് ഉപരാഷ്ട്രപതി ചമ്പാട് എത്തുന്നത്. ഇതിന്റെ ഭാഗമായി നൂറുകണക്കിന് പോലീസുകാരെയാണ് രത്‌ന നായരുടെ വീടിനും പരിസരത്തും സമീപത്തെ റോഡിലുമായി വിന്യസിച്ചിരിക്കുന്നത്.

സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. അജിത് കുമാര്‍, റൂറല്‍ പോലീസ് കമ്മീഷണര്‍ എം.ഹേമലത, നാവിക അക്കാഡമി ഡെപ്യൂട്ടി പ്രൊവോസ്റ്റ് മാര്‍ഷല്‍ കേശവ് റെഡ്ഡി, സബ് കളക്ടര്‍ സന്ദീപ് കുമാര്‍.എന്നിവരുടെ നേതൃത്വത്തിലാണ് ഉപരാഷ്ട്രപതിയുടെ നേതൃത്വത്തില്‍ സുരക്ഷയൊരുക്കുന്നത്.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അദ്ദേഹം സഞ്ചരിക്കുന്ന പാതയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മട്ടന്നൂര്‍ എയര്‍പോര്‍ട്ട്, മട്ടന്നൂര്‍ ടൗണ്‍, കൂത്തുപറമ്പ്, പാനൂര്‍, കതിരൂര്‍, പിണറായി, മമ്പറം, അഞ്ചരക്കണ്ടി, ചാലോട്, മയ്യില്‍ ഭാഗങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇന്ന് വൈകുന്നേരം ആറ് വരെ നിയന്ത്രണം തുടരും. ആയിരത്തിലേറെ പോലീസുകാരാണ് ജില്ലയില്‍ ഇദ്ദേഹത്തന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ളത്.

ചന്പാട്ടെ സന്ദര്‍ശനശേഷം ഉപരാഷ്ട്രപതി ഉച്ചയ്ക്ക് 2.25 ന് മട്ടന്നൂരിലേക്ക് മടങ്ങും. തുടര്‍ന്ന് ഏഴിമല നാവിക അക്കാഡമി സന്ദര്‍ശിച്ചശേഷം 6.20ന് കണ്ണൂര്‍ വിമാനത്താവളം വഴി ന്യൂഡല്‍ഹിയിലേക്ക് തിരിച്ചുപോകും.

ഉപരാഷ്ട്രപതി എത്തുമ്പോള്‍ രത്‌ന നായര്‍ക്കു പുറമെ സഹോദരന്‍ വിശ്വനാഥന്‍ നായര്‍, മകള്‍ നിധി, ഭര്‍ത്താവ് മൃദുല്‍, ഇവരുടെ മകള്‍ ഇശാനി എന്നിവരാണ് സ്വീകരിക്കാന്‍ വീട്ടില്‍ ഉണ്ടാവുക. പതിനെട്ട് വര്‍ഷത്തോളം രാജസ്ഥാന്‍ സൈനിക സ്‌കൂളിലെ അധ്യാപികയായിരുന്നു രത്‌ന നായര്‍.

Related posts

Leave a Comment