വിമാനത്തിൽ സർപ്രൈസ് അതിഥികളായി മാതാപിതാക്കൾ; കാബിൻ ക്രൂവായി സ്വാഗതം ചെയ്ത് മകൾ, കൺമുന്നിൽ കണ്ട കാഴ്ച കണ്ണുനിറയ്ക്കും!

മാതാപിതാക്കൾ പോലും അറിയാതെ അവർ യാത്ര ചെയ്ത അതേ വിമാനത്തിൽ കാബിൻ ക്രൂ അംഗമായി എത്തി അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു എയർ ഹോസ്റ്റസ്. വിമാനത്തിനുള്ളിൽ വെച്ചുണ്ടായ ഈ വൈകാരികമായ ഒത്തുചേരലിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയമാണ് ഈ ദൃശ്യങ്ങൾ കീഴടക്കിയത്.

സുസ്മിത നാഥ് എന്ന ഫ്ലൈറ്റ് അറ്റൻഡറാണ് തന്‍റെ മാതാപിതാക്കൾക്ക് ഈ മനോഹരമായ സർപ്രൈസ് സമ്മാനിച്ചത്. മകൾ തങ്ങളെ സ്വാഗതം ചെയ്യാൻ വിമാനത്തിലുണ്ടാകുമെന്ന കാര്യം ഒട്ടും പ്രതീക്ഷിക്കാതെയാണ് മാതാപിതാക്കൾ വിമാനത്തിലേക്ക് കയറിയത്. ഡ്യൂട്ടിയിലുള്ള മകളെ പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ ഉണ്ടായ മാതാപിതാക്കളുടെ വൈകാരികമായ പ്രതികരണമാണ് വീഡിയോയിലുള്ളത്.

താൻ മറ്റൊരു വിമാനത്തിലാണ് ജോലി ചെയ്യുന്നതെന്നാണ് മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്ന് സുസ്മിത വീഡിയോയിൽ വ്യക്തമാക്കുന്നു. തങ്ങളുടെ വിമാനത്തിലെ സർപ്രൈസ് യാത്രക്കാർ അവരായിരിക്കുമെന്ന് അവർക്ക് ഒട്ടും അറിയില്ലായിരുന്നു. മാതാപിതാക്കൾ വിമാനത്തിലേക്ക് വരുന്നതും കാത്ത് പ്രൊഫഷണൽ ശൈലിയിൽ ശാന്തത കൈവിടാതെ നിൽക്കാൻ താൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും, എന്നാൽ ഉള്ളിൽ വലിയ ആകാംക്ഷയായിരുന്നുവെന്നും സുസ്മിത പറയുന്നു. ആ കാത്തിരിപ്പിന്‍റെ നിമിഷങ്ങൾ തന്‍റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിമിഷങ്ങളായിരുന്നുവെന്ന് സുസ്മിത കൂട്ടിച്ചേർത്തു.

പിതാവ് വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ സുസ്മിത അദ്ദേഹത്തെ വിളിച്ചു. മകളെ യൂണിഫോമിൽ കണ്ട പിതാവ് അദ്ഭുതപ്പെടുകയും, നീ ഈ വിമാനത്തിൽ തന്നെയാണോ എന്ന് ചോദിക്കുകയും ചെയ്തു. മകളെ ഡ്യൂട്ടിയിൽ കണ്ട അദ്ദേഹം വികാരാധീനനായി. തൊട്ടുപിന്നാലെ എത്തിയ അമ്മയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. നീ എന്തുകൊണ്ട് എന്നോട് കള്ളം പറഞ്ഞു എന്നായിരുന്നു അമ്മയുടെ ആദ്യ ചോദ്യം.

തങ്ങൾ യാത്ര ചെയ്യുന്ന വിമാനത്തിലെ കാബിൻ ക്രൂ തന്‍റെ മകളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ വിരിഞ്ഞ ആ അദ്ഭുതവും അഭിമാനവും വിലമതിക്കാനാവാത്തതാണെന്ന് സുസ്മിത പറയുന്നു. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിരുന്നു ആ നിമിഷം. ‌താനൊരു എയർ ഹോസ്റ്റസ് ആകണം എന്നത് മാതാപിതാക്കളുടെ വലിയ സ്വപ്നമായിരുന്നു. ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകളിലും അവർ കൂടെയുണ്ടായിരുന്നു. തന്നിൽ വിശ്വസിച്ചതിന് മാതാപിതാക്കൾക്ക് നൽകിയ ചെറിയൊരു നന്ദി പ്രകടനമായിരുന്നു ഈ സർപ്രൈസ് എന്ന് സുസ്മിത വികാരാധീനയായി കുറിച്ചു.

“അവർ വിമാനത്തിലേക്ക് കയറുമ്പോൾ മകളാണ് തങ്ങളെ സ്വാഗതം ചെയ്യാൻ പോകുന്നതെന്ന് അവർക്കറിയില്ലായിരുന്നു. അവരുടെ മുഖത്തെ ആ പുഞ്ചിരിയും അഭിമാനവും നിറഞ്ഞ നോട്ടവും എന്‍റെ ജീവിതകാലം മുഴുവൻ ഞാൻ ഓർത്തു വെക്കും,” എന്ന അടിക്കുറിപ്പോടെയാണ് സുസ്മിത വീഡിയോ പങ്കുവെച്ചത്.

വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. “വളരെ മനോഹരമായ നിമിഷം”, “ഹൃദയം തൊടുന്ന കാഴ്ച” എന്നിങ്ങനെ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

 

Related posts

Leave a Comment