ശുക്രനും വ്യാഴവും അടുത്തടുത്ത് വരുന്ന അത്യപൂർവപ്രതിഭാസത്തിന് പ്രപഞ്ചം ഇന്നും നാളെയും സാക്ഷ്യം വഹിക്കും; കോസ്മിക് കിസ് കാണാം

കോസ്മിക് കിസ്’ അല്ലെങ്കിൽ ‘പ്ലാനറ്ററി കൺജംഗ്ഷൻ’ എന്ന് വിളിക്കുന്ന അപൂർവ ഒത്തുചേരലിന് പ്രപഞ്ചം നാളെയും മറ്റന്നാളും സാക്ഷ്യം വഹിക്കും. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങളായ ശുക്രനും വ്യാഴവും അടുത്തടുത്ത് വരുന്ന പ്രതിഭാസമാണിത്. നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഈ അപൂർവ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഈ രണ്ട് ഗ്രഹങ്ങളും വെറും 1.6 ഡിഗ്രി മാത്രം അകലത്തിലാകും പ്രത്യക്ഷപ്പെടുക. ടെലിസ്‌കോപ്പോ മറ്റ് പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ തന്നെ എല്ലാവർക്കും ഈ ആകാശ പ്രതിഭാസം ആസ്വദിക്കാൻ സാധിക്കും. നാളെയും മറ്റന്നാളും സൂര്യൻ അസ്തമിച്ചതിന് തൊട്ടുപിന്നാലെ പടിഞ്ഞാറൻ ആകാശത്ത് നോക്കിയാൽ ഈ അത്ഭുത കാഴ്ച കാണാം. കൂട്ടത്തിൽ ഏറ്റവും കൂടുതൽ തിളക്കത്തോടെ കാണുന്നത് ശുക്രനായിരിക്കും. ശുക്രന് തൊട്ടടുത്തായി അൽപം പ്രകാശം കുറഞ്ഞ് വ്യാഴവും തിളങ്ങിനിൽക്കുന്നത് കാണാം.

വളരെ വെളിച്ചമുള്ള പ്രദേശങ്ങളിൽ നിന്ന് മാറി പടിഞ്ഞാറൻ ആകാശം തടസമില്ലാതെ വ്യക്തമായി കാണാൻ കഴിയുന്ന ഇടങ്ങളിൽ നിന്നാൽ ഈ ദൃശ്യം കൂടുതൽ വ്യക്തമായി ആസ്വദിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ രണ്ട് ഗ്രഹങ്ങൾ നേർരേഖയിൽ വളരെ അടുത്തടുത്ത് വരുന്നതായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ബഹിരാകാശത്ത് ഇവ തമ്മിൽ കോടിക്കണക്കിന് കിലോമീറ്റർ ദൂരമുണ്ട്.

സൂര്യന് ചുറ്റുമുള്ള ഇവരുടെ ഭ്രമണപഥത്തിന്‍റെ പ്രത്യേകത കൊണ്ടാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇവ പരസ്പരം ചേർന്നുനിൽക്കുന്നത് പോലെ തോന്നിക്കുന്നത്. ഈ ഒത്തുചേരൽ ജൂൺ ഒമ്പതോടെ അവസാനിക്കില്ല. ജൂൺ 11 മുതൽ 15 വരെയുള്ള തീയതികളിൽ ബുധൻ ഗ്രഹം കൂടി ഇവയ്ക്കൊപ്പം ചേരും. ഇതോടെ പടിഞ്ഞാറൻ ആകാശത്ത് മൂന്ന് ഗ്രഹങ്ങൾ നിരയായി നിൽക്കുന്ന അപൂർവ്വ ‘മിനി പരേഡ്’ ദൃശ്യമാകും. എന്നാൽ ബുധൻ ഗ്രഹം പടിഞ്ഞാറൻ ചക്രവാളത്തോട് വളരെ താഴ്ന്ന് നിൽക്കുന്നതിനാൽ ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിച്ചാൽ മാത്രമേ ഈ ദൃശ്യം വ്യക്തമായി കാണാൻ സാധിക്കുകയുള്ളൂ.

Related posts

Leave a Comment