ഫാഷൻ ലോകത്തിന്‍റെ പ്രിയപ്പെട്ട വസ്ത്രം, ജീൻസ് പാന്‍റിലെ കുഞ്ഞൻ പോക്കറ്റ്, അറിയാം ജീൻസ് പാന്‍റിലെ കുഞ്ഞൻ പോക്കറ്റിന്‍റെ ചരിത്രപ്രാധാന്യം

ഫാഷൻലോകത്തെ ആദ്യകാല മുതൽ സ്വാധീനിച്ചിരുന്ന വസ്ത്രമാണ് ജീൻസ്, ഇന്ന് ലോകമെമ്പാടുമുള്ള ആളുകളുടെ ദൈനംദിന വസ്ത്രധാരണത്തിലെ ഒ‍ഴിച്ചുകൂടാനാകാത്ത ഭാഗമാണ്. എന്നാൽ എന്തിനാണ് ജീൻസ് പാന്‍റിൽ ഒരു കുഞ്ഞൻ പോക്കറ്റ് എന്ന് ചിന്തിച്ചിട്ടുണ്ടോ, കോയിൻ വയ്ക്കാനുള്ള ഒരിടമായിട്ടാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ അങ്ങനെയല്ല. ജീൻസ് ഒരു ഫാഷൻ വസ്ത്രമായിട്ടല്ല, മറിച്ച് തൊഴിലാളികൾ, കർഷകർ, കൗബോയ്‌മാർ, മറ്റ് കൈത്തൊഴിലാളികൾ എന്നിവർക്കുള്ള വസ്ത്രമായാണ് ആരംഭിച്ചത്. ഖനിയിൽ ജോലിചെയ്യുന്ന ആളുകൾക്കാണ് ഇത് കൂടുതൽ ഉപകാരപ്പെട്ടത്.

തൊഴിലാളികളുടെ ‘പോക്കറ്റ് വാച്ച്’ സൂക്ഷിക്കാൻ ഒരു ചെറിയ സ്ഥലം, അതിനാണ് ജീൻസ് പാന്‍റുകളിൽ ഇത്തരം പോക്കറ്റുകൾ രൂപകല്പ്പന ചെയ്തിരിക്കുന്നത്. വാച്ച് പോക്കറ്റ് എന്നൊരു പേരും ഇതിനുണ്ടായിരുന്നു. ഒരു കാലത്ത് ആളുകള്‍ വാച്ച് കൊണ്ട് നടക്കാന്‍ ഈ കുട്ടിപ്പോക്കറ്റ് ഉപയോഗിച്ചിരുന്നു. റിസ്റ്റ് വാച്ചുകൾ ശീലമല്ലാതിരുന്ന കാലത്ത്, പുരുഷന്മാർ വാച്ചുകൾ ചങ്ങലകളിൽ കെട്ടി, വെസ്റ്റിലോ ചെറിയ ട്രൗസർ പോക്കറ്റിലോ തിരുകി വച്ചിരുന്നു. പോക്കറ്റ് വാച്ചുകള്‍ വീണുപോകാതെ സുരക്ഷിതമായി സൂക്ഷിക്കുകയെന്നതാണ് അതിന്‍റെ ലക്ഷ്യം.

1973ൽ ലെവി സ്ട്രോസ് & കമ്പനി അവരുടെ ആദ്യത്തെ ജീൻസ് രൂപകൽപ്പന ചെയ്തപ്പോൾ, ഒരു പോക്കറ്റ് വാച്ച് സുരക്ഷിതമായി സൂക്ഷിക്കാൻ ഒരു പ്രത്യേക പോക്കറ്റ് ഉൾപ്പെടുത്തി. ലിവൈസ് പുറത്തിറക്കിയ 501 മോഡല്‍ ജീന്‍സിന്‍റെ പരസ്യത്തിന്‍റെ കേന്ദ്രബിന്ദു ഈ കുഞ്ഞുപോക്കറ്റായിരുന്നു. ‘അഞ്ചാമത്തെ പോക്കറ്റ് : 1873 മുതല്‍ അവഗണിക്കപ്പെടുന്നു’ എന്ന വരിയോടെ അവസാനിക്കുന്ന ഒരു പരസ്യവും അവർ തയ്യാറാക്കി. ലിവൈസ് ഈ കുഞ്ഞുപോക്കറ്റുള്‍പ്പടെയുള്ള ജീന്‍സിന് പേറ്റന്‍റ് നേടിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടില്‍ പോക്കറ്റ് വാച്ചുകള്‍ കൈവശം വയ്ക്കാന്‍ രൂപകല്‍പ്പന ചെയ്തതും ഏതാണ്ട് 150 വര്‍ഷങ്ങള്‍ക്കിപ്പുറവും ജീന്‍സിന്‍റെ ഭാഗമായി തുടരുന്നതുമാണത്. ഇന്നത് ഫാഷന്‍റെ ഭാഗമാണ്.

Related posts

Leave a Comment