ആപ്പിളിന്‍റെ പുതിയ സിഇഒ ജോൺ ടെർനസിന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ; സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായി

ആപ്പിളിന്‍റെ പുതിയ സിഇഒ ആയി ചുമതലയേറ്റ ജോൺ ടെർണസിന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. 2026 സെപ്റ്റംബർ ഒന്നിന് ടിം കുക്കിന് ശേഷം ആപ്പിളിന്‍റെ സിഇഒ ആയി ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തെങ്കിലും, അദ്ദേഹത്തിന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഇപ്പോഴും ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റ് എന്ന നിലയിലാണ് കാണപ്പെടുന്നത്.

ഇത്രയും വലിയ ടെക് ഭീമന്‍റെ അമരക്കാരനായിട്ടും സ്വന്തം നേട്ടങ്ങളെക്കുറിച്ചോ ഐപാഡ്, എയർപോഡ്സ്, ഐഫോൺ തുടങ്ങിയ ഉത്പ്പന്നങ്ങളുടെ നിർമാണത്തിൽ വഹിച്ച പങ്കിനെക്കുറിച്ചോ വിവരങ്ങളൊന്നും പ്രൊഫൈലിൽ ഉൾപ്പെടുത്തിയിട്ടില്ല.

ചിത്രങ്ങളോ നീണ്ട വിശദീകരണങ്ങളോ ഇല്ലാത്ത ഈ ലളിതമായ രീതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലെ വലിയ അവകാശവാദങ്ങളേക്കാൾ ഒരാളുടെ യഥാർത്ഥ പ്രവൃത്തിയാണ് അവരുടെ വ്യക്തിമുദ്ര നിശ്ചയിക്കുന്നതെന്നാണ് ഇതിനോട് നെറ്റിസൺസ് പ്രതികരിക്കുന്നത്.

Related posts

Leave a Comment