ജനിതകമാറ്റം സംഭവിച്ച 8500 കോവിഡ് കേസുകള്‍ ഫ്‌ളോറിഡയില്‍

ഫ്‌ളോറിഡ: ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ വ്യാപനം ഫ്‌ളോറിഡ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്.

62 പേര്‍ ഇതുവരെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.

സിഡിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 8500 ഇത്തരം പുതിയ കേസുകളാണ് ഫ്‌ളോറിഡയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

കലിഫോര്‍ണിയ സംസ്ഥാനമാണ് ഇതില്‍ അമേരിക്കയില്‍ ഒന്നാംസ്ഥാനത്ത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്തരം കേസുകള്‍ ഇരട്ടിച്ചിരിക്കുകയാണ്. യുകെ വേരിയന്റാണ് പൊതുവെ വ്യാപകമായിക്കൊണ്ടിരിക്കുന്നത്.

ഏപ്രില്‍ മധ്യത്തോടെ ഫ്‌ളോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 62 ശതമാനം യുകെ വേരിയന്റും, 5.4 ശതമാനം ബ്രസീലിയന്‍ വേരിയന്റും, .2 ശതമാനം സൗത്ത് ആഫ്രിക്കന്‍ സ്‌ട്രെയിനുമാണ്.

പാംബീച്ച് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ (600). 54 വയസിനു മുകളിലുള്ളവര്‍ക്കാണ് ഇത്തരം വൈറസുകള്‍ ബാധിച്ചിരിക്കുന്നതെന്ന് ഡോ. അലീന അലോണ്‍സായ അറിയിച്ചു.

കോവിഡ് വാക്‌സിനേഷന്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ആറ് മില്യന്‍ പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. മൂന്നു മില്യന്‍ പേര്‍ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നു.

സംസ്ഥാനത്ത് പൊതുവെ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ വ്യാപനം വളരെ കൂടിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്ക് ഫലപ്രദമാണെന്നും അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts

Leave a Comment