പ്രസവത്തെത്തുടര്‍ന്നുള്ള മരണം വീണ്ടും ! ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം; ആശുപത്രിയ്‌ക്കെതിരേ ബന്ധുക്കള്‍ രംഗത്ത്…

കൊല്ലത്ത് പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രിയ്ക്കുമെതിരേ ആരോപണവുമായി യുവതിയുടെ കുടുംബം.

കൊല്ലം വടക്കേ മൈലക്കാട് ഉഷസില്‍ വിപിന്റെ ഭാര്യ ഹര്‍ഷ മരിച്ച സംഭവത്തിലാണ് മേവറത്തെ അഷ്ടമുടി ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തുവന്നത്.

ഹര്‍ഷ ജന്മം നല്‍കിയ നവജാതശിശു ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രസവത്തിനായി കഴിഞ്ഞ ദിവസമാണ് ഹര്‍ഷയെ കൊല്ലം മേവറത്തെ അഷ്ടമുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലേബര്‍ റൂമില്‍ ഒരു മണിക്കൂര്‍ കിടത്തിയ ശേഷം സിസേറിയന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

സിസേറിയന്‍ നടത്തി കുട്ടിയെ പുറത്തെടുത്ത ശേഷം കുഞ്ഞിന് അണുബാധയുണ്ടെന്ന കാരണത്താല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി.

കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹര്‍ഷയ്ക്ക് ജീവന്‍ നഷ്ടമായി. ഡോക്ടറുടെ അനാസ്ഥ മൂലമാണ് യുവതിയുടെ മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു.

യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയ ഹര്‍ഷയുടെ മൃതദേഹം സംസ്്കരിച്ചു.

നോര്‍മല്‍ ഡെലിവറിയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കുഞ്ഞിനും അമ്മയ്ക്കും യാതൊരു കുഴപ്പവും ഇല്ലെന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഉച്ചയ്ക്ക് ശേഷം കുഞ്ഞിന് എന്തോ പ്രശ്‌നമുണ്ടെന്നും ഓപ്പറേഷന്‍ വേണമെന്നും അറിയിച്ചതോടെ അമ്മയെയും കുഞ്ഞിനെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട് എന്നും കുടുംബം പറഞ്ഞു.

Related posts

Leave a Comment