യമുന കരകവിയുന്നു ! അംബാലയിലെ സ്‌കൂളില്‍ കുടുങ്ങിയത് 730 വിദ്യാര്‍ഥികള്‍; ഒട്ടേറെ നഗരങ്ങള്‍ വെള്ളത്തില്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്ന കനത്തമഴയെത്തുടര്‍ന്ന് ഒട്ടേറെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി.

വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിപ്പ് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു.

ഡല്‍ഹിയില്‍ ഏതു സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. സ്‌കൂളുകള്‍ക്ക് ഇന്നും അവധിയാണ്.

ഹരിയാനയില്‍ അംബാലയിലുള്ള ചമന്‍ വാടിക കന്യാസ്‌കൂളില്‍ കുടുങ്ങിയ 730 വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ കരസേന സിരക്പുരിലേക്കു തിരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍നിന്ന് അംബാലയിലേക്കുള്ള 24 ട്രെയിനുകള്‍ റദ്ദാക്കി. അംബാലയില്‍ ഹിമാചലില്‍ നിന്നു വന്ന ബസ് ഒഴുക്കില്‍ പെട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് ക്രെയിനും കയറും ഉപയോഗിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തി.

പ്രളയം തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ സ്‌കൂളുകള്‍ 13 വരെ അടച്ചിടാന്‍ തീരുമാനിച്ചു. ചണ്ഡിഗഢിലും മൂന്നു ദിവസമായി മഴയാണ്.

ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, യുപി, ഡല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ 3 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി ഉയര്‍ന്നു.

ഹിമാചലില്‍ 1,300 റോഡുകളാണ് തകര്‍ന്നത്. ഷിംല-കല്‍ക്ക ഹൈവേയില്‍ ഗതാഗതം നിലച്ചു. വിനോദ സഞ്ചാരകേന്ദ്രമായ മണാലിയില്‍ കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയെങ്കിലും 200ല്‍ ഏറെപ്പേര്‍ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

അടുത്ത 24 മണിക്കൂറില്‍ ആരും പുറത്തിറങ്ങരുതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഞായറാഴ്ച ഷിംലയില്‍ 135 മില്ലിമീറ്റര്‍ മഴ പെയ്തു. 50 വര്‍ഷത്തിനിടയിലെ റെക്കോഡ് മഴയാണിത്.

Related posts

Leave a Comment