കൊലപ്പന്തയം! പന്തയത്തുകയായ 250 രൂപ കൊടുക്കാതിരിക്കാന്‍ 12 വയസുകാരന്‍ കളിക്കൂട്ടുകാരനെ അടിച്ചു കൊന്നു

cricകോല്‍ക്കത്ത: പന്തയക്കളി കാര്യമായപ്പോള്‍ 12കാരന് നഷ്ടമായത് സ്വന്തം ജീവന്‍. ക്രിക്കറ്റ് കളിയ്ക്ക് വെച്ച 250 രൂപ പന്തയം തോറ്റതിന് 12 വയസുകാരനെ കളികൂട്ടുകാരന്‍ അടിച്ചു കൊല്ലുകയായിരുന്നു.പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദസ്പാര ഗ്രാമത്തിലാണ് സംഭവം. ക്രിക്കറ്റ് കളിയ്ക്കിടെ രണ്ടു കുട്ടികളും 250 രൂപയ്ക്ക് പന്തയം വച്ചിരുന്നു. പന്തയം ജയിച്ച കുട്ടി പണം ചോദിച്ചപ്പോള്‍ പണം നല്‍കാന്‍ തോറ്റ കുട്ടി തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കം മൂത്തപ്പോള്‍ തോറ്റ കുട്ടി ജയിച്ച കുട്ടിയെ അടിച്ചു കൊല്ലുകയായിരുന്നു. ശനിയാഴ്ച രാവിലെ അടുത്തുള്ള കാട്ടില്‍ നിന്നാണ് 12കാരന്റെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു പന്ത്രണ്ടുകാരനാണ് പ്രതിയെന്നു കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട കുട്ടിയെ അടുത്തുള്ള തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ഇഷ്ടികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് മരിച്ച കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. പോലീസ് 12കാരനെതിരേ കേസെടുത്തിട്ടുണ്ട്. പണം നല്‍കാനില്ലാത്തതിനാലാണ് കൊല ചെയ്തതെന്ന് കുട്ടി പറഞ്ഞതായാണ് വിവരം. കൊല ചെയ്തതിനു ശേഷം മൃതദേഹം അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

Related posts