പട്ടിണിയില്ലാതെ മക്കളെ വളർത്താൻ കേരളത്തിലേക്ക് വണ്ടികയറി; രാം നാരായണൻ കേരളത്തിലെത്തിയിട്ട് നാലുമാസം; വാളയാറിലേത് ആൾക്കൂട്ടം നടത്തിയ ക്രൂരകൊലപാതകം

മുളങ്കുന്നത്തുകാവ് (തൃശൂർ): മോഷണക്കുറ്റം ആരോപിച്ച് കൂട്ടമർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി മരിച്ചത് അത്യന്തം ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. വാളയാർ കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ രാം നാരായൺ ഭയ്യാർ (31) ആണ് കൊല്ലപ്പെട്ടത്. പ്രാഥമികപരിശോധനയിൽ തലമുതൽ കാൽപ്പാദംവരെ രാം നാരായന്‍റെ ശരീരമാകെ മർദനമേറ്റ പാടുകൾ കണ്ടെത്തി. തലയ്ക്കും ശരീരത്തിനും ഏറ്റ ഗുരുതരമായ പരിക്കുകളാണു മരണകാരണമെന്നാണ് റിപ്പോർട്ട്. അടിയേറ്റതിനെത്തുടർന്ന് തലയ്ക്കുള്ളിലും ശരീരത്തിനകത്തും രക്തസ്രാവമുണ്ടായതായി റിപ്പോർട്ടിലുണ്ട്. വടിയോ വിറകോ പോലുള്ള കഠിനവസ്തുക്കൾ ഉപയോഗിച്ച് ശരീരമാകെ മർദിച്ചതിന്‍റെ അടയാളങ്ങളാണു കണ്ടെത്തിയത്. നാല്പതിലധികം മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. പുറംഭാഗം മുഴുവൻ കനത്ത മർദനത്തിനിരയായ നിലയിലാണ്. ശരീരത്തിൽ ചവിട്ടിയതിന്‍റെയും നിലത്തിട്ടു വലിച്ചതിന്‍റെയും അടയാളങ്ങളും കണ്ടെത്തി. കഴുത്ത്, കൈ, ഇടുപ്പ് എന്നിവിടങ്ങളിലുമുള്ള പരിക്കുകൾ ഗുരുതരമാണെന്ന് ഫോറൻസിക് പരിശോധന വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടത്തിനു മുന്പ് നടത്തിയ എക്സ്റേ പരിശോധനയിൽ തലയിൽ രക്തസ്രാവമുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചിരുന്നു.…

Read More

‘ജിന്ന് ബാധിച്ച’ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തി കൊണ്ട് വരയുകയും ചെയ്തു ! ഭര്‍ത്താവും ദുര്‍മന്ത്രവാദികളും അറസ്റ്റില്‍…

കായംകുളം കറ്റാനത്ത് ‘ജിന്ന് ബാധിച്ചെന്ന’ പേരില്‍ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം. ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളും ചേര്‍ന്നാണ് ഐടി ജീവനക്കാരിയായ യുവതിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ജിന്ന് ബാധിച്ചു എന്ന് ആരോപിച്ചാണ് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. ഇവര്‍ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തിയും വാളും ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം. 25 വയസുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. ഏകദേശം മൂന്നുമാസത്തോളം ഇവര്‍ യുവതിയെ പീഡനത്തിനിരയാക്കി. ഒടുവില്‍ പീഡനം സഹിക്കാന്‍ വയ്യാതെ വന്നതോടെ യുവതി നൂറനാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവ് അനീഷ്, മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരും അനീഷിന്റെ ബന്ധുക്കളുമാണ് പിടിയിലായത്. യുവതിയുടെ രണ്ടാം വിവാഹമാണ്. അനീഷ് പെണ്‍കുട്ടിയുടെ ചെവിയില്‍ ചില മന്ത്രങ്ങള്‍ ഓതുക പതിവായിരുന്നു. എന്നാല്‍ യുവതി ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. യുവതിയെ…

Read More

കിടപ്പറയില്‍ ശല്യമായി; അമ്മയും കാമുകനും കൂടി നാലുമാസം പ്രായമായ കുഞ്ഞിനെ മയക്കുമരുന്നു നല്‍കി കൊലപ്പെടുത്തി

കരച്ചില്‍ കാരണം സെക്‌സ് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നാരോപിച്ച് 33 കാരിയായ അമ്മയും 25 കാരനായ കാമുകനും ചേര്‍ന്ന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊന്നു. കാതറില്‍ കോക്‌സ്, ഡാനി ഷെപ്പേര്‍ഡ് എന്നിവരാണ് എലി കോക്‌സ് എന്ന കുട്ടിയെ കൊല്ലപ്പെടുത്തിയത്. പുറത്തറിയാതിരിക്കാന്‍ മയക്കു മരുന്ന് നല്‍കിയായിരുന്നു കൊല. തങ്ങള്‍ നിരപരാധികളാണെന്നും കുട്ടിയെ കൊലപ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇവര്‍ യാതൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കുട്ടിയുടെ രക്തത്തില്‍ മയക്കുമരുന്നിന്‍റെ അംശം ഉണ്ടായിരുന്നുവെന്നും, കുട്ടിയുടെ അസ്ഥികള്‍ക്ക് 28 ഓളം ഒടിവുകളും, തലയുടെ പുറകില്‍ മാരകമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. 2016 ഏപ്രില്‍ 27നാണ് കുട്ടി മരിച്ചത്. ഏപ്രില്‍ 13 ന് ശ്വസിക്കാന്‍ പോലും സാധിക്കാത്ത ഗുരുതര അവസ്ഥയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് ഡോക്ടര്‍മാര്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്…

Read More

കൊലപ്പന്തയം! പന്തയത്തുകയായ 250 രൂപ കൊടുക്കാതിരിക്കാന്‍ 12 വയസുകാരന്‍ കളിക്കൂട്ടുകാരനെ അടിച്ചു കൊന്നു

കോല്‍ക്കത്ത: പന്തയക്കളി കാര്യമായപ്പോള്‍ 12കാരന് നഷ്ടമായത് സ്വന്തം ജീവന്‍. ക്രിക്കറ്റ് കളിയ്ക്ക് വെച്ച 250 രൂപ പന്തയം തോറ്റതിന് 12 വയസുകാരനെ കളികൂട്ടുകാരന്‍ അടിച്ചു കൊല്ലുകയായിരുന്നു.പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദസ്പാര ഗ്രാമത്തിലാണ് സംഭവം. ക്രിക്കറ്റ് കളിയ്ക്കിടെ രണ്ടു കുട്ടികളും 250 രൂപയ്ക്ക് പന്തയം വച്ചിരുന്നു. പന്തയം ജയിച്ച കുട്ടി പണം ചോദിച്ചപ്പോള്‍ പണം നല്‍കാന്‍ തോറ്റ കുട്ടി തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കം മൂത്തപ്പോള്‍ തോറ്റ കുട്ടി ജയിച്ച കുട്ടിയെ അടിച്ചു കൊല്ലുകയായിരുന്നു. ശനിയാഴ്ച രാവിലെ അടുത്തുള്ള കാട്ടില്‍ നിന്നാണ് 12കാരന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു പന്ത്രണ്ടുകാരനാണ് പ്രതിയെന്നു കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട കുട്ടിയെ അടുത്തുള്ള തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ഇഷ്ടികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് മരിച്ച കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. പോലീസ് 12കാരനെതിരേ കേസെടുത്തിട്ടുണ്ട്. പണം നല്‍കാനില്ലാത്തതിനാലാണ് കൊല ചെയ്തതെന്ന്…

Read More