പതിനാറുകാരിയെ ബോട്ടില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കി; സുഹൃത്ത് ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍…

മധ്യപ്രദേശിലെ സത്ന ജില്ലയിലെ ചിത്രകൂടില്‍ ബോട്ടില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി 16കാരി.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെയും അഞ്ച് ബോട്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച അര്‍ധരാത്രി മന്ദാകിനി നദിക്ക് സമീപത്തുവച്ച് പെണ്‍കുട്ടിയെ സുഹൃത്ത് ബലാത്സംഗം ചെയ്യുന്നത് കണ്ട മറ്റുപ്രതികള്‍ പതിനാറുകാരിയെ ബോട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഹൈദരാബാദില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പ്രതി ജോലി ചെയ്തിരുന്നത്.

പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ യുവാവിനോട് മകളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഡോക്ടറെ കാണിക്കുന്നതിന് പകരം യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ അമ്മയ്ക്കൊപ്പമെത്തിയാണ് പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയതായും ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പടെ വിവിധവകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു.

Related posts

Leave a Comment