നാദാപുരം: പുറമേരി ടൗണ്‍ പരിസരത്തെ നായനാര്‍ സ്മാരക ലോക്കല്‍ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പോലീസ് സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. സിപിഎം പുറമേരി ലോക്കല്‍ സെക്രട്ടറി കെ.ടി.കെ.ബാലകൃഷണന്റെ എല്‍ഐസി ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെയാണ് വ്യാഴാഴ്ച രാത്രി 11.20ന്ബോംബെറിഞ്ഞത്. റോഡില്‍ നിന്നെറിഞ്ഞ ബോംബ് ഓഫീസിന്റെ ചുമരില്‍ പതിച്ച് പൊട്ടുകയായിരുന്നു.സ്റ്റീല്‍ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍ ചുമരില്‍ ദ്വാരം രൂപപ്പെട്ട നിലയിലാണ് ഓഫീസിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു. റോഡില്‍ നിന്നും കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സ്ഫോടന ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോൾ ആക്രമികളെന്ന് കരുതുന്നവർ ബൈക്കിൽ പനയുള്ള കണ്ടി റോഡ് ഭാഗത്തേക്ക് പോകുന്നത് കണ്ടതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട് . ടൗൺ പള്ളിയിലെ സിസിടിവി കാമറ പോലീസ് പരിശോധിച്ചു.…
Read MoreDay: December 15, 2018
“കാരശേരി മാതൃക’ തൊട്ടറിയാൻ അവരെത്തി…എത്തിയത് പാലക്കാട്, മലപ്പുറം ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും
മുക്കം: മാതൃകാപരമായ നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുകയും നടപ്പാക്കുകയും ചെയ്ത കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ പദ്ധതികളെ കുറിച്ച് പഠിക്കുന്നതിനും അവ തങ്ങളുടെ പഞ്ചായത്തുകളിൽ നടപ്പാക്കുന്നതിനുമായി മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന സംഘം കാരശ്ശേരി പഞ്ചായത്തിൽ സന്ദർശനം നടത്തി. മാംസം മുട്ട പാൽ എന്നിവയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പഞ്ചായത്ത് നടപ്പിലാക്കിയ സുസ്ഥിരം കാരശ്ശേരി പദ്ധതിയുടെ ഭാഗമായുള്ള വിവിധ ഫാമുകൾ , രാജ്യത്തെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ലെജന്റ് വയോജന ക്ലബ്, ടോട്ടോച്ചാൻമാതൃകയിൽ മനോഹരമാക്കിയ അങ്കണവാടികൾ, ജല സംരക്ഷണത്തിനായി നടപ്പാക്കുന്ന പദ്ധതികൾ തുടങ്ങിയവയാണ് സംഘം സന്ദർശിച്ചത്. സ്ത്രീ ശാക്തീകരണ ലിംഗ സമത്വ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന എൻജിഒ ആയി സഖിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.പാലക്കാട് ജില്ലയിലെ നെല്ലായ, വിളയൂർ പഞ്ചായത്തിൽ നിന്നും മലപ്പുറം ജില്ലയിലെ വഴിക്കടവ്,…
Read Moreപേരാമംഗലം പീഡനം; അറസ്റ്റിലായ പ്രതികൾ കൂടുതൽ പെണ്‍കുട്ടികൾ ഇരകളാക്കിയതായി സൂചന
സിംജോ കൈപ്പറന്പ് പേരാമംഗലം: പേരാമംഗലം പീഡനക്കേസിൽ അറസ്റ്റിലായ പ്രതികൾ കൂടൂതൽ പെണ്‍കുട്ടികളെ ഇരകളാക്കിയിരുന്നുവെന്ന് സൂചന. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളോട് കൂടുതൽ സംസാരിച്ചതിനെ തുടർന്നുമാണ് പോലീസിന് ഇതു സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചത്. കേസിൽ പിടിയിലാകാനുള്ള മൂന്നു പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്ന് ഗുരുവായൂർ എസിപി പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ പത്തുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവരെ പോലീസ് കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷനൽകിയിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇവരെ കസ്റ്റഡിയിൽ കിട്ടി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. വലിയൊരു സെക്സ് റാക്കറ്റായി രൂപാന്തരപ്പെടുമായിരുന്ന സംഘത്തെയാണ് തുടക്കത്തിൽ തന്നെ പിടികൂടി ഇല്ലാതാക്കാൻ സാധിച്ചതെന്ന് പോലീസ് പറയുന്നു. സാന്പത്തികമായി പിന്നോക്കമുള്ള കുടുംബത്തിലെ പെണ്‍കുട്ടികളെയാണ് ഇവർ നോട്ടമിട്ടിരുന്നത്. ആരും അധികം ശ്രദ്ധിക്കാനില്ലാത്ത കുട്ടികളായിരുന്നു ഇരകളാക്കപ്പെട്ടവർ. ഇത്തരം സാഹചര്യങ്ങൾ…
Read Moreപുനലൂരിൽ ട്രാഫിക് സംവിധാനം കുത്തഴിഞ്ഞു; പരിഷ്കാരം നടപ്പാക്കണമെന്ന് ആവശ്യം ശക്തമാകുന്നു
പുനലൂർ: പുനലൂർ പട്ടണത്തിലെ ട്രാഫിക് നിയന്ത്രണം ഇല്ലാതായതോടെ ഗതാഗതം ദുസഹമാകുന്നു. മുമ്പ് പലപ്പോഴായി നടപ്പാക്കിയ പരിഷ്കാരങ്ങൾ നിലച്ചതോടെ തോന്നുംവിധമാണ് വാഹനങ്ങളുടെ പാർക്കിങും മറ്റുകാര്യങ്ങളും. പട്ടണത്തിൽ ആറുമാസം മുമ്പ് ഓടയുടേയും നടപ്പാതയുടേയും നിർമാണം ആരംഭിച്ചതോടെയാണ് നേരുത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ താളംതെറ്റിയത്. ടൗണിന്റെ പലഭാഗത്തുമായി ഒരേസമയം നിർമാണം നടന്നതോടെ സ്ഥലപരിമിതിയും മറ്റും കണക്കിലെടുത്ത് കാണുന്നിടത്തൊക്കെ വാഹനങ്ങൾ പാർക്ക് ചെയ്യുകയായിരുന്നു. എന്നാൽ പ്രധാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും സുഗമമായ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലീസോ ബന്ധപ്പെട്ട മറ്റ് അധികൃതരോ തയാറാകുന്നില്ല. ഇതുകാരണം ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും പട്ടണത്തിലെ ഗതാഗതം കുത്തഴിഞ്ഞ നിലയിലാണ്. ശബരിമല സീസൺ കൂടിയായതോടെ നേരത്തെ ഉള്ളതിനെക്കാൾ കൂടുതൽ വാഹനങ്ങൾ പട്ടണത്തിലെത്തുന്നുണ്ട്. കൃത്യമായ പാർക്കിങ് ഇല്ലാത്തതിനാൽ ഈ വാഹനങ്ങളും തോന്നുംപടി നിർത്തിയിടുന്നു. വാഹനങ്ങളിൽ ചരക്ക് കയറ്റിറക്കിന് തിരക്കുള്ള സമയത്ത് നേരത്തെ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോൾ എപ്പോഴും വലിയവാഹനങ്ങൾ പാതയോരത്ത് മണിക്കൂറുകൾ നിർത്തിയിട്ട് ചരക്ക്…
Read Moreകൈവശ ഭൂമി ഇനി സാംനഗര്‍ നിവാസികള്‍ക്ക് സ്വന്തം; ജനുവരിയോടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം ലഭ്യമാകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്
കൊല്ലം: കൈവശ ഭൂമിയുടെ പട്ടയം മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറുമ്പോള്‍ മറിയാമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച നിമിഷമായിരുന്നു അത്. മറിയാമ്മയുടേതുള്പ്പെടെ 556 കുടുംങ്ങളുടെ സ്വപ്നമാണ് തിങ്കള്‍കരിക്കം വില്ലേജിലെ സാംനഗറില്‍ ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ സഫലമായത്. പരപ്പാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. അടുത്ത മാസത്തോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തി അയ്യായിരം പേര്‍ക്ക് പട്ടയം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതത്വത്തിലുള്ള സര്‍ക്കാര്‍ ഇതുവരെ 75000 പേര്‍ക്ക് കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കി. ഡിസംബര്‍, ജനുവരി മാസങ്ങളിലായി വിതരണം ചെയ്യുന്നതിന് മുപ്പതിനായിരം പട്ടയങ്ങള്‍കൂടി തയാറാക്കിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശമില്ലാതെ അനേകം പേര് അവശേഷിക്കുന്ന സാഹചര്യത്തില്‍ പട്ടയ വിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. മന്ത്രി ജെ.…
Read Moreബിജെപിയെ തുരത്തി മതനിരപേക്ഷ ജനാധിപത്യത്തിനു കളമൊരുക്കാൻ ഇടതുസംഘടനകൾ കോൺഗ്രസിനൊപ്പം നില്‍ക്കണമെന്ന് ബിന്ദുകൃഷ്ണ
കരുനാഗപ്പള്ളി: ബിജെപിയെ തുരത്തി മതനിരപേക്ഷ ജനാധിപത്യത്തിനു കളമൊരുക്കാൻ ഇടതുസംഘ ടനകൾ അടക്കമുള്ളവർ വിരോധം മാറ്റിവ ച്ച് കോൺഗ്രസിനൊപ്പം നില്‍ക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ.കേരള സ്റ്റേറ്റ് സർവീസ് പെൻ ഷനേഴ്സ് അസോസിയേഷൻ ജി ല്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അവർ. സർക്കാർഖജനാവ് ധൂർത്തടിക്കുന്നതല്ലാതെ പുതിയ ഒരു പദ്ധതിയും നടപ്പാക്കാൻ കേരള സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു .യുഡിഎഫ് ജില്ലാ ചെയർമാൻ കെ .സി .രാജൻ അധ്യ ക്ഷനായി. കെ ജി രവി , കെ .സുരേഷ്ബാ ബു ടി .തങ്കച്ചൻ , കെ സി വരദരാ ജൻപിള്ള , എൻ അജയകുമാർ , തൊടിയൂർ രാമചന്ദ്രൻ , ജി സ്റ്റീഫൻ പുത്തേഴത്ത് , ആർ രാജശേ ഖരൻ , ചെട്ടിയത്ത് രാമകൃഷ്ണ പിള്ള , ഡിഅശോകൻ എന്നിവർ പ്രസംഗിച്ചു . പ്രതിനിധി സമ്മേളനം അസോ സിയേഷൻ സംസ്ഥാന…
Read Moreഅമ്പലപ്പാറക്കാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ അനധികൃത കരിങ്കൽ ക്വാറിക്കെതിരേ നാട്ടുകാരുടെ സമരം ആരംഭിച്ചു
ഒറ്റപ്പാലം: നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ അനധികൃത കരിങ്കൽ ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരം തുടങ്ങി. അന്പലപ്പാറ പഞ്ചായത്തിൽ ചുനങ്ങാട് മുരുക്കുംപറ്റയിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് എതിരെയാണ് ജനങ്ങൾ പ്രക്ഷോഭ രംഗത്തിറങ്ങിയത്. പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെതുടർന്ന് അന്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു ഈ ഉത്തരവ് ലംഘിച്ചാണ് കരിങ്കൽ കോറി വീണ്ടും പ്രവർത്തനക്ഷമമായത് കഴിഞ്ഞദിവസം പുലർച്ചെ കരിങ്കല്ലുമായി പോവുകയായിരുന്ന ലോറി പ്രദേശവാസികൾ തടഞ്ഞിരുന്നു. അർധരാത്രിയിലും പുലർകാലത്ത് മാണ് ഇത്തരത്തിൽ കരിങ്കല്ല് നിറച്ച് ലോഡുകൾ വാഹനങ്ങളിൽ കയറി പോകുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. ഈങ്ങനെ പോവുകയായിരുന്ന ലോറികളാണ് നാട്ടുകാർ തടഞ്ഞിട്ടത്. തുടർന്ന് നാട്ടുകാരും ലോഡുമായി പോവുകയായിരുന്ന ആളുകളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അവസാനം ലോറിയിലുണ്ടായിരുന്നവർ ലോഡ് കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിച്ചു തടവുകയും ചെയ്തു. കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ ഒറ്റപ്പാലം സബ് കളക്ടർക്ക് പരാതി നല്കി. കൃഷിഭൂമി ആയിരുന്ന സ്ഥലം പരിവർത്തനപ്പെടുത്തി…
Read Moreസിഗ്നൽ ജംഗ്ഷൻ-റെയിൽവേ മേല്‍പാലം റോഡിൽ ഗതാഗതതടസം രൂക്ഷമാകുന്നു; ഹോം ഗാർഡിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു
പുതുനഗരം: സിഗ്നൽ ജംഗ്ഷൻമുതൽ ഇരുന്നൂറുമീറ്റർ ദൈർഘ്യമുള്ള റെയിൽവേ മേല്‍പാലം വരെ വീതികുറഞ്ഞ റോഡിൽ ഗതാഗതതടസം വർധിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. താലൂക്ക് ആശുപത്രിയിൽനിന്നും അത്യാസന്ന നിലയിൽ രോഗികളുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുന്ന ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്. വീതികുറഞ്ഞ റോഡിന് ഇരുവശത്തും ഇരുചക്രവാഹനങ്ങളും കാറുകളും അനധികൃതമായി നിർത്തിയിടുന്നതും വാഹനസഞ്ചാരത്തിന് തടസമാകുന്നു. സിഗ്്നൽ ജംഗ്ഷനിൽനിന്നും പച്ചവിളക്കുതെളിഞ്ഞു മുന്നോട്ടു കുതിക്കുന്ന വാഹനങ്ങൾ വീണ്ടും മേല്‍പാലത്തെ കുരുക്കിൽ അകപ്പെടുന്നതും പതിവു ദൃശ്യമാണ്. ഗതാഗതതടസത്തിൽ അകപ്പെട്ട് വൈകിയോടുന്ന ബസ് ജീവനക്കാർ തമ്മിൽ സമയവ്യത്യാസത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടാകാറുണ്ട്. മേല്‍പാലത്തിനു സമീപത്ത് ഹോംഗാർഡിനെ നിയോഗിച്ച് വാഹനസഞ്ചാരം ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. റോഡിന്റെ വീതികുറവുമൂലം വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും നിത്യസംഭവമാണ്. റോഡിന് ഇരുവശത്തെയും അഴുക്കുചാലുകൾ മൂടി ടാറിംഗ് നടത്തിയാൽ റോഡിനു വീതികൂട്ടാനാകുമെന്നാണ് യാത്രക്കാർ പറയുന്നത്. കൊടുവായൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പാതയിലുണ്ടാകുന്ന ഗതാഗതതടസത്തിനു പൊതുമരാമത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.
Read Moreജീവകാരുണ്യത്തിന് കേക്ക് വിപണനമേളയൊരുക്കി മാതൃകയായി സൗഹൃദ ജനകീയ കൂട്ടായ്മയും ജനകീയ വായനശാലയും
വടക്കഞ്ചേരി: വള്ളിയോട് മിച്ചാരംകോട് പ്രവർത്തിക്കുന്ന സൗഹൃദ ജനകീയ കൂട്ടായ്മയും ജനകീയ വായനശാലയും ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കേക്ക് മേള തുടങ്ങി. വള്ളിയോട് മിനി ഇന്റസ്ട്രീസിന് എതിർവശത്തുള്ള സൗഹൃദയുടെ വായനശാലയ്ക്ക് മുന്നിലാണ് കേക്ക് മേള. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കുമാരൻ മേള ഉദ്ഘാടനം ചെയ്തു. നിരവധി ജനകീയ പരിപാടികൾ സൗഹൃദയുടെ ആഭിമുഖ്യത്തിൽ ഇതിനകം നടത്തി. നിർധനരായ രോഗികൾക്കായി 20 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ ധനസഹായം സമാഹരിച്ചു നല്കി.കഴിഞ്ഞമാസം ആരംഭിച്ച സൗഹൃദ അക്കാദമിയിൽ സംഗീത ക്ലാസുകൾ, വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി തയ്യൽ പരിശീലനം, യുവാക്കൾക്ക് സൗജന്യ പിഎസ് സി പരിശീലനം എന്നിവ നടന്നുവരുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കർഷിക സംസ്കൃതി തിരിച്ചുപിടിക്കുന്നതിനായി സൗഹൃദ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രവർത്തകർക്ക് പാലിയേറ്റീവ് കെയർ പരിശീലനം, ഫയർ ആൻഡ് റെസ്ക്യു വകുപ്പുമായി സഹകരിച്ച് ഗാർഹിക അഗ്നിബാധ നേരിടുന്നതിനുള്ള ബോധവത്കരണം, എക്സൈസ് വകുപ്പുമായി…
Read Moreദളിത് വിരുദ്ധ പരാമർശം; മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സന്തോഷ് എച്ചിക്കാനം അറസ്റ്റിൽ
കാസർഗോഡ്: സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനം അറസ്റ്റിൽ. ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിൽ കാസർഗോഡ് ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇന്ന് തന്നെ സന്തോഷിനെ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. കേസിൽ മുൻകൂർ ജാമ്യം തേടി സന്തോഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യ ഹർജി തള്ളിയ കോടതി പോലീസിനു മുന്നിൽ കീഴടങ്ങാൻ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് കോഴിക്കോട്ട് നടന്ന സാഹിത്യോത്സവത്തിൽ സന്തോഷ് ഏച്ചിക്കാനം നടത്തിയ പ്രസംഗത്തിലെ പരാർശങ്ങൾ തന്റെ ജാതി, നിറം തുടങ്ങിയവയെയും മാതാപിതാക്കളെയും അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി സി. ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി.
Read More