തിരുവനന്തപുരം കരമനയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സംഭവത്തില്‍ ട്വിസ്റ്റ്. അധ്യാപികയായ യുവതിയെ കാമുകനൊപ്പം താമസിക്കുന്നതിനിടെ പോലീസ് കണ്ടെത്തി. കണ്ണൂരിലായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. തിരുവനന്തപുരത്ത് തിരികെയെത്തിച്ച യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഭര്‍ത്താവ് വേണ്ടെന്നു പറഞ്ഞതോടെ സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയി. യുവതി പോയതോടെ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ട്രെയിനു മുന്നില്‍ ചാടിയെങ്കിലും കാല്‍പ്പാദം നഷ്ടമായി. ഇതോടെ ആശുപത്രിയിലായി. ഇതിനിടെയാണ് ഭാര്യയെ കണ്ടെത്തുന്നത്. സ്കൂളില്‍ പോകാനായി വീട്ടില്‍ നിന്നും പുറപ്പെട്ട യുവതി വൈകിട്ട് തിരികെ വരാത്തതിനാല്‍ ഭര്‍ത്താവ് നല്കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാമുകനൊപ്പം ഇവരെ കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവരെ ഒളിച്ചോടാന്‍ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തുകയും അയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലാണെന്ന് മനസിലാക്കുകയുമായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തളിപ്പറമ്പിലുണ്ടെന്ന് കണ്ടെത്തിയത്. കണ്ണൂര്‍ തളിപ്പറമ്പില്‍…
Read MoreDay: December 15, 2018
സൂപ്രണ്ടിനിട്ട് ഒരു പണി കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചുറച്ചു ! അതിനായി ജയില്പുള്ളിയെ ജയില്‍ചാടാന്‍ നിരന്തരം പ്രേരിപ്പിച്ചു; 10000 രൂപയും നല്കി; ഒടുവില്‍ ജയില്‍ചാട്ടക്കാരന്‍ പിടിയിലായപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി…
ജയില്‍ചാടിയ തടവുപുള്ളി മറ്റൊരു കേസില്‍ കുടുങ്ങിയപ്പോള്‍ പണികിട്ടിയത് ജയിലിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്ക്. സൂപ്രണ്ടിനിട്ട് ഒരു പണി കൊടുക്കാന്‍ തന്നെക്കൊണ്ട് മനപൂര്‍വം തടവുചാടിക്കുകയായിരുന്നുവെന്നാണ് തടവുപുള്ളി മൊഴി നല്‍കിയത്.ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ്ജയിലില്‍ നടന്ന സംഭവത്തില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവമന്വേഷിച്ച ഉദ്യോഗസ്ഥന് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട് തുരുത്തേല്‍ വീട്ടില്‍ ജയപ്രകാശ് എന്ന 45 കാരനാണ് കേസിലെ പ്രതി. മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ മജിസ്ട്രേറ്റിന് മുമ്പാകെ നല്കിയ രഹസ്യമൊഴിയിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ കേസുകളിലായി വര്‍ഷങ്ങളായി തടവില്‍ കഴിഞ്ഞുവന്ന ജയപ്രകാശ് ഇക്കഴിഞ്ഞ ജൂലായ് 22-നാണ് ജയില്‍ ചാടിയത്. രണ്ടുമാസത്തിനുള്ളില്‍ തന്നെ കമ്പത്തുനിന്ന് മാവേലിക്കര പോലീസ് അറസ്റ്റുചെയ്ത് തിരികെ ജയിലിലടയ്ക്കുകയും ചെയ്തു. പിന്നീട് അതിസുരക്ഷയുള്ള തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റുകയും ചെയ്തു. ജയില്‍ചാട്ട സംഭവത്തില്‍ സൂപ്രണ്ട് ആര്.…
Read Moreചാവറയച്ചന്റെ നാടകം ; “അറിവിന്റെ നേർവെളിച്ചം’ ഇന്ന് അരങ്ങിലെത്തും
തൃശൂർ: ചാവറയച്ചന്റെ ഒരു നല്ല അപ്പന്റെ ചാവരുൾ എന്ന കൃതിയുടെ ശതോത്തര ജൂബിലിയുടെ ഭാഗമായി “അറിവിന്റെ നേർവെളിച്ചം’ എന്ന സാമൂഹ്യ സംഗീത നാടകം ആദ്യമായി ഇന്ന് അരങ്ങിലെത്തും. വൈകീട്ട് 6.30നു തൃശൂർ ടൗണ്‍ഹാളിലാണ് നാടകം അവതരിപ്പിക്കുകയെന്നു സിഎംഐ ദേവമാത പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. തൃശൂർ സിഎംഐ ദേവമാത പ്രൊവിൻസും സിഎംസി നിർമല പ്രൊവിൻസും സംയുക്തമായിട്ടാണ് നാടകാവതരണത്തിനു നേതൃത്വം നല്‍കുന്നത്. 19-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ കൃതിയാണ് നല്ല അപ്പന്റെ ചാവരുൾ. കുടുംബങ്ങൾ നവീകരിക്കുന്നതിനും മൂല്യങ്ങൾ പഠിപ്പിക്കുന്നതിനും എഴുതിയതാണ്. പരിയാരം സിഎസ്ആറിലെ ചാവറ ഫാമിലി കമ്യൂണിക്കേഷനാണ് നാടകം തയാറാക്കിയത്. രണ്ടര മണിക്കൂറാണ് ദൈർഘ്യം. സംഗീതവും കോമഡിയും നൃത്തവും ചേർത്താണ് കഥ പറയുന്നത്. ഫാ.വിൽസൻ തറയിൽ തിരക്കഥയും സുനി ചെറിയാൻ സംവിധാനവും നിർവഹിച്ചു. പ്രവേശനം സൗജന്യമാണ്. നാടകാവതരണത്തിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ്…
Read Moreതൃശൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ ഒഴിവ് ; യൂത്തിനെ “ഒതുക്കാൻ’ കണ്ടംകുളത്തി
സ്വന്തംലേഖകൻ തൃശൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം വീണ്ടും നേടാൻ വർഗീസ് കണ്ടംകുളത്തി പാർട്ടിയിൽ പിടി മുറുക്കി. ഡെപ്യൂട്ടി മേയറായിരുന്ന സിപിഐയിലെ ബീന മുരളി രാജിവച്ചതിനെ തുടർന്നാണ് വീണ്ടും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഒരു വർഷ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ബീന മുരളി രാജിവച്ചത്. ഒരു തവണ ഡെപ്യൂട്ടി മേയറായതിനുശേഷം രാജിവച്ച കണ്ടംകുളത്തിയെ മാറ്റി യുവ കൗണ്‍സിലർമാർക്ക് അവസരം നൽകണമെന്ന് കൗണ്‍സിലർമാർക്കിടയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. ഇതനുസരിച്ച് പാർട്ടി നേതൃത്വത്തെ രഹസ്യമായി സമീപിക്കുകയും ചെയ്തു. വർഗീസ് കണ്ടംകുളത്തിയോടൊപ്പം നടക്കുന്ന അനൂപ് ഡേവിസ് കാടയുടെ പേരാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നത്. അവസാന വർഷങ്ങളായതിനാൽ അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് യുവ രക്തങ്ങൾക്ക് അവസരം നൽകി കോർപറേഷൻ ഭരണം കൂടുതൽ ജനകീയമാക്കണമെന്നാണ് കൗണ്‍സിലർമാർ ആവശ്യപ്പെടുന്നത്. എന്നാൽ ഡെപ്യൂട്ടി മേയർ സ്ഥാനം വീണ്ടും നൽകണമെന്നാവശ്യപ്പെടുന്നതിനാൽ പാർട്ടിക്കും വേറെ…
Read Moreഎനിക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ദിലീപും കൂട്ടരും, പരസ്യങ്ങളിലൂടെ മഞ്ജുവിനെ തിരികെ എത്തിച്ചപ്പോള്‍ തുടങ്ങിയതാണ് തനിക്കെതിരായ ആക്രമണം, ഒടിയന് കണ്ടിട്ട് മോശമാണെന്നു പറയുന്നവരെല്ലാം ദിലീപിന്റെ ആളുകളാണെന്ന വാദവുമായി ശ്രീകുമാര്‍ മേനോന്
വലിയ പബ്ലിസിറ്റിയുമായി തിയറ്ററിലെത്തി പ്രതീക്ഷ കാക്കാത്ത ഒടിയനെതിരേ ആരാധകരോഷം ശക്തമാകുകയാണ്. പ്രത്യേകിച്ച് മോഹന്‍ലാല്‍ ഫാന്‍സ്. സംവിധായകന് ശ്രീകുമാര്‍ മേനോന്റെ അനാവശ്യ പ്രചരണമാണ് ഒടിയനെ ദോഷകരമായി ബാധിച്ചതെന്നാണ് ലാല്‍ ഫാന്‍സ് പറയുന്നത്. തങ്ങള്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തെന്ന് പറഞ്ഞ് പലരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതോടെ നെഗറ്റീവ് റിവ്യൂകളും പെരുകി. ഇതിനിടെ സ്വന്തം തടി കേടാകാതിരിക്കാന്‍ എല്ലാം ദിലീപിന്റെ തലയിലേക്ക് ഇടുന്ന തന്ത്രമാണ് സംവിധായകനില്‍ നിന്നും വരുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ദിലീപിനെ ടാര്‍ജറ്റ് ചെയ്താണ് ഒടിയന്റെ പരാജയത്തെ ശ്രീകുമാര്‍ മേനോന് ന്യായീകരിച്ചത്. മഞ്ജു വാര്യരുടെ വളര്‍ച്ചയിലും പ്രശസ്തിയിലും അസൂയ പൂണ്ടവരാണ് ഒടിയനെതിരേ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നതെന്ന് അദേഹത്തിന്റെ പക്ഷം. സൈബര്‍ ആക്രമണം നടത്തുന്നതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാണ്. ദിലീപിനെ പരോക്ഷമായി സൂചിപ്പിച്ച് അദേഹം പറയുന്നു. മഞ്ജു വാര്യരെ കൈ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തുടങ്ങിയ ആക്രമണത്തിന്റെ ക്ലൈമാക്സ് ആണിത്.…
Read Moreനായകനെതിരെ ലൈംഗിക ആരോപണം: നടിക്ക് ചാനല്‍ നഷ്ടപരിഹാരമായി നല്‍കിയത് 68 കോടി
യു.എസ്. ടിവി സിബിഎസില്‍ സംപ്രേഷണം ചെയ്ത ‘ബുള്‍’ എന്ന സീരിയലിലെ നായകനെതിരെ നടി ആരോപണമുന്നയിച്ചപ്പോള്‍ ചാനല്‍ നഷ്ടപരിഹാരമായി നല്‍കിയത് 68 കോടി രൂപ (9.5 കോടി ഡോളര്‍). പ്രധാനവേഷം കൈകാര്യം ചെയ്യുന്ന മൈക്കല്‍ വെതര്‍ലിക്കെതിരായുള്ള ലൈംഗിക ആരോപണത്തെത്തുടര്‍ന്നാണ് ചാനല്‍ നടിക്ക് നഷ്ടപരിപരിഹാരം നല്‍കിയത്. അമേരിക്കന്‍ ചലച്ചിത്രതാരവും മോഡലുമായ എലിസ ദുഷ്കുവാണ് നടനെതിരെ ആരോപണം ഉന്നയിച്ചത്. 2017ലായിരുന്നു സംഭവം. ചിത്രീകരണ സമയത്ത് മൈക്കല്‍ തന്റെ ശരീര ഘടനയെക്കുറിച്ച് മോശമായി അഭിപ്രായപ്പെടുകയും ലൈംഗിക ചുവയുള്ള തമാശകള്‍ പറയുകയും മറ്റ് അഭിനേതാക്കളുടേയും അണിയറപ്രവര്‍ത്തകരുടേയും മുന്നില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ചൂണ്ടിക്കാട്ടിയായിരുന്നു ദുഷ്കുവിന്റെ പരാതി. പരാതിയില്‍ ദുഷ്കു ഉന്നയിച്ച ആരോപണങ്ങള്‍ അംഗീകരിച്ചെങ്കിലും ലൈംഗിക പീഡനം നടന്നില്ലെന്നായിരുന്നു മൈക്കല്‍ പ്രതികരിച്ചത്. തുടര്‍ന്ന് സിബിഎസിക്കെതിരായി നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ദുഷ്കു ചാനല്‍ അധികൃതരെ അറിയിച്ചു.
Read Moreപള്ളിയാംമൂല ബീച്ചിനു സമീപം പൂർണ്ണ നഗ്നനായി കണ്ട യുവാവിന്റെ മരണ കാരണം തലയ്ക്കേറ്റ അടിയെന്ന് പോലീസ്; ഷൈജുവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാൻ ഫോറൻസിക് വിഭാഗമെത്തുന്നു
കണ്ണൂർ: കണ്ണൂരിൽ തലയ്ക്കടിയേറ്റ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി വലയിലായതായി സൂചന. ചാലാട് ഊരത്താൻകണ്ടിയിലെ ഷൈജു (42) ആണ് മരിച്ചത്. കണ്ണൂർ പള്ളിയാംമൂല ബീച്ചിനു സമീപത്താണ് ഷൈജുനെ തലയ്ക്കടിയേറ്റനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ഷൈജുവിനെ അവശനിലയിൽ കാണുന്നത്. തുടർന്ന് അഗ്നിശമനസേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈജുവിനെ നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. രാത്രി വാഹനമിടിച്ച് പരിക്കേറ്റതാണെന്നായിരുന്നു ആദ്യപ്രചാരണം. എന്നാൽ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് സൂചന. മാത്രമല്ല ഇയാളെ പൂർണനഗ്നനായ നിലയിൽ കണ്ടെത്തിയതും സംഭവത്തിൽ ദുരൂഹത ഉണ്ടാക്കുന്നതായി പോലീസ് പറഞ്ഞു. കണ്ണൂർ ടൗൺ സിഐ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. സംശയം ദൂരീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഇന്ന് പയ്യാന്പലത്തെ സംഭവസ്ഥലം സന്ദർശിക്കും.
Read More“വനിതാ മതിൽ വർഗീയ മതിൽ’;മുനീറിന്റെ പരാമർശത്തിൽ തെറ്റില്ല: കെ.പി.എ മജീദ്; വനിതാ മതിലിനു പിന്നിൽ ദുരൂഹമായ കാര്യങ്ങളാണുള്ളത്
നിയാസ് മുസ്തഫ കോട്ടയം: ഡോ.എം.കെ മുനീർ നിയമസഭയിൽ വനിതാ മതിലിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. വനിതാ മതിൽ വർഗീയ മതിലെന്ന പരാമർശമാണ് നിയമസഭയിൽ എം.കെ മുനീർ നടത്തിയത്. ഈ പരാമർശത്തിൽ തെറ്റൊന്നുമില്ലെന്നാണ് കെ.പി.എ മജീദ് രാഷ്ട്രദീപികയോട് പറഞ്ഞത്. സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന വനിതാ മതിലിനു പിന്നിൽ ദുരൂഹമായ കാര്യങ്ങളാണുള്ളത്. കേരളത്തിൽ നവോത്ഥാന രംഗത്തു നിരവധി സംഭാവനകൾ നൽകിയ പലരുമുണ്ട്. അവരിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള മതവിഭാഗത്തിൽ പെട്ടവരുമുണ്ട്. സർക്കാരിന്റെ ലക്ഷ്യം നവോത്ഥാന മുന്നേറ്റം മാത്രമായിരുന്നുവെങ്കിൽ എല്ലാ വിഭാഗം ആളുകളെയും വനിതാ മതിലിൽ ഉൾപ്പെടുത്തിയേനെ. ന്യൂനപക്ഷ വിഭാഗത്തിലെ ആരെയും വനിതാ മതിലിൽ സർക്കാർ ക്ഷണിച്ചിട്ടില്ല. കുറച്ച് വർഗീയ, തീവ്ര നിലപാടുള്ളവരെ ഉൾക്കൊള്ളിച്ചാണ് സർക്കാർ വനിതാ മതിൽ സംഘടിപ്പിക്കാൻ പോകുന്നത്. ഇതിനു പിന്നിൽ സർക്കാരിനു ഗൂഢമായ അജണ്ടയുണ്ട്.…
Read Moreമന്ത്രി മൊയ്തീനെ കരിങ്കൊടി കാണിക്കാൻ ശ്രമം; ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ
തൃശൂർ: കൊടുങ്ങല്ലൂർ എടവിലങ്ങിൽ മന്ത്രി എ.സി. മൊയ്തീനെ കരിങ്കൊടി കാണിക്കാൻ ശ്രമം. എടവിലങ്ങിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ബിജെപി, യുവമോർച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreവേൾഡ് ടൂർ ഫൈനൽസ്: സിന്ധു ഫൈനലിൽ
ഗുവാംഗ്ഷു: ബിഡബ്ല്യൂഎഫ് വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലിൽ കടന്നു. സെമിഫൈനലിൽ തായ്ലൻഡിന്റെ മുൻ ലോക ചാന്പ്യൻ റാറ്റ്ച്നോക് ഇന്റനോണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു കലാശ പോരാട്ടത്തിന് അർഹത നേടിയത്. 54 മിനിറ്റുകൊണ്ട് സിന്ധു മത്സരം കൈയിലാക്കി. സ്കോർ: 21-16, 25-23. കഴിഞ്ഞ വർഷം വേൾഡ് ടൂർ ഫൈനൽസിൽ റണ്ണർ അപ്പായിരുന്നു സിന്ധു. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. പ്രാഥമിക റൗണ്ടിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമിഫൈനലിന് യോഗ്യത നേടിയത്.
Read More