സംസ്ഥാനത്ത് ഇനി പിഎസ് സി പരീക്ഷ അടിമുടി മാറും. രണ്ടു ഘട്ടങ്ങളിലായി ആയിരിക്കും ഇനി പരീക്ഷ. ഇതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്തതായി പിഎസ്സി ചെയര്മാന് എം കെ സക്കീര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഭൂരിഭാഗം പിഎസ്സി നിയമനങ്ങള്‍ക്കും ഒരു പരീക്ഷയാണ് നടത്തുന്നത്. ഇത് രണ്ടുഘട്ടങ്ങളിലായി നടത്താനാണ് പിഎസ്സി ചട്ടം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി നിലവില്‍ വന്നതായി എം കെ സക്കീര്‍ അറിയിച്ചു. ആദ്യഘട്ടമായി ഒരു സ്ക്രീനിംഗ് ടെസ്റ്റാണ് നടത്തുന്നത്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ മാത്രമാണ് അന്തിമ പരീക്ഷയ്ക്കിരുത്തുക. ഡിസംബറില്‍ ഈ രീതി നടപ്പില്‍ വരുമെന്ന് സക്കീര്‍ അറിയിച്ചു. സ്ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാര്‍ക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്ക്രീനിംഗ് പരീക്ഷ നടത്തുന്നത്. ഇന്റര്‍വ്യൂ വേണ്ട പരീക്ഷകള്‍ക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇത്തരത്തില്‍ സ്ക്രീനിംഗ്…
Read MoreDay: August 18, 2020
ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവ വിശ്വാസം കൊണ്ടു മാത്രം ! സ്വപ്ന ദുരന്തം വിതച്ച ഒരു കുടുംബം ഇപ്പോള്‍ സന്തോഷിക്കുന്നു…
സ്വര്‍ണക്കടത്തു കേസില്‍ ആരോപണം ഉയരുന്നതിനു മുമ്പു തന്നെ സ്വപ്ന നല്ല ഒന്നാന്തരം ക്രിമിനലാണെന്നു തെളിയിക്കുന്നതാണ് എയര്‍ഇന്ത്യ ജീവനക്കാരനായ എല്‍.എസ് സിബുവിന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം. സ്വപ്നയുടെയും കൂട്ടരുടെയും ചെയ്തികള്‍ക്ക് കൂട്ടു നില്‍ക്കാത്തതാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ജീവിതം മാറ്റിമറിച്ചത്. സിബുവിനെതിരെ 17 പെണ്‍കുട്ടികളുടെ പേരില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി തപാലില്‍ ലഭിക്കുകയായിരുന്നു. പരാതിയിലെ രണ്ടാംപേരുകാരിയായ പാര്‍വതി സാബു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിബുവിനെതിരെ ആഭ്യന്തര അന്വേഷണ സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ സമയങ്ങളില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവത്തിലുള്ള വിശ്വാസം കൊണ്ടു മാത്രമാണെന്നും പല രാത്രികളിലും മകളെയും കെട്ടിപ്പിടിച്ച് പൂജാമുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും എല്‍.എസ് സിബുവിന്റെ ഭാര്യ ഗീതാദേവി പറയുന്നു. പഴവങ്ങാടി ഗണപതിയുടെ അനുഗ്രഹം കൊണ്ടാണ് സ്വപ്നയുടെയും കൂട്ടരുടെയും കള്ളക്കളികള്‍ ഇപ്പോള്‍ പുറത്തായതെന്നാണ് ഗീതാ ദേവി വിശ്വസിക്കുന്നത്. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്…
Read Moreകടകൾക്കു നന്പരിട്ടു, തുറക്കാൻ ഒരുങ്ങി ശക്തൻ പച്ചക്കറിച്ചന്ത; ക്രമീകരണങ്ങൾ ഇങ്ങനെ…
സ്വന്തം ലേഖകൻതൃശൂർ: ശക്തൻ പച്ചക്കറി മാർക്കറ്റ് തുറക്കുന്നതിനു മുന്നോടിയായി പീടികമുറികൾക്ക് ആരോഗ്യവകുപ്പിന്റെയും വ്യാപാരികളുടേയും നേതൃത്വത്തിൽ നന്പരിട്ടു. ഒന്ന്, രണ്ട് എന്നീ നന്പരുകളാണ് ഷട്ടറുകളിൽ രേഖപ്പെടുത്തിയത്. ഒന്നിടവിട്ട കടകളാണ് നാളെ മുതൽ തുറക്കുക. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒന്നാം നന്പർ രേഖപ്പെടുത്തിയ കടമുറികൾ തുറക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രണ്ട് എന്നു രേഖപ്പെടുത്തിയ പീടികമുറികളാണു തുറക്കുക. മാർക്കറ്റിലേക്കു വരുന്നവരുടെ തിരക്കു നിയന്ത്രിക്കാനാണ് ഈ ക്രമീകരണം ഏർപ്പെടുത്തുന്നത്. പച്ചക്കറി മൊത്തവ്യാപാരികൾക്ക് ഈ നിയന്ത്രണം സ്വീകാര്യമാണെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കണമെന്നാണു ശക്തനിലെ പലചരക്കു വ്യാപാരികൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിച്ചിട്ടില്ല. ശക്തൻ മാർക്കറ്റിൽ പുലർച്ചെ മൂന്നിനു പച്ചക്കറി ലോറികളിൽനിന്ന് ചരക്കിറക്കും. രാവിലെ മൊത്തവ്യാപാരികൾ വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്ന വ്യാപാരികൾക്കു മൊത്തവ്യാപാരം നടത്താം. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ വാങ്ങാൻ വരാൻ അനുമതി നൽകൂ. രാവിലെ ഒന്‍പതു മുതലാണു ചില്ലറ…
Read Moreവിവാഹിതയായ യുവതിയോട് 27കാരന് കടുത്ത പ്രേമം ! തന്നെ ശല്യം ചെയ്യരുതെന്ന് 29കാരി പല തവണ ആവര്‍ത്തിച്ചിട്ടും യുവാവ് പിന്മാറിയില്ല; ഒടുവില്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു…
പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. ഞായറാഴ്ച്ച വൈകിട്ടാണ് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയായ യുവതിയെ ചക്കുപള്ളം സ്വദേശി അരുണ്‍കുമാര്‍ ആക്രമിച്ചത്. കുത്തേറ്റ യുവതിയുടെ വലത് കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. ഇതേ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന വിവാഹിതയായ 29കാരിക്കാണ് ഞായറാഴ്ച വൈകീട്ട് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാര്‍ലറില്‍ എത്തിയ 27കാരനായ യുവാവ് യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തന്നെ ശല്യം ചെയ്യരുതെന്നും പൊലീസിന്റെ സഹായം തേടുമെന്നും യുവതി പറഞ്ഞു. ഇതില്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയായിരുന്നു. കണ്ണിനും പുരികത്തിനും ഉള്‍പ്പെടെ നാല് കുത്തുകളാണേറ്റത്.സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത അരുണ്‍കുമാറിനെ കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തു.
Read Moreപ്രണയിക്കുന്നവർ ഒരു കോവിഡ് ഹോട്ട്സ്പോട്ടിലെത്തിയാലെന്തു പറ്റും ! കണ്ടറിയുക ഒരു കുഞ്ഞു പ്രണയകഥ…
സ്വന്തം ലേഖകൻ തൃശൂർ: ഒരു കോവിഡ് ഹോട്ട്സ്പോട്ടിൽ പ്രണയിക്കുന്നവരെത്തിയാലെന്തു പറ്റും…..കോവിഡ് കാലത്തെ പ്രണയം എങ്ങിനെയായിരിക്കും…തുടങ്ങിയ കൗതുകമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ഒരു കുഞ്ഞു പ്രണയകഥ എന്ന ഹ്രസ്വചിത്രം യൂ ട്യൂബിൽ റിലീസ് ചെയ്തു. കോവിഡ് കാലത്തെ പ്രണയത്തിൽ നിന്ന് തുടങ്ങി ആ പ്രണയജോഡികൾ അവരറിയാതെ ഒരു കോവിഡ് ഹോട്സ്പോട്ടിൽ ചെന്നുപെടുന്നതും അവരെ പോലീസ് ചോദ്യം ചെയ്യുന്നതും അതിന്റെ അപ്രതീക്ഷിത ട്വിസ്റ്റും ക്ലൈമാക്സുമാണ് അതുല്യ മോഹൻ രചനയും സംവിധാനവും നിർവഹിച്ച ഒരു കുഞ്ഞു പ്രണയകഥ എന്ന ചിത്രം പറയുന്നത്. കോവിഡ് കാലത്തെ പോലീസിന്റെ ഇടപെടലുകൾ സജീവ ചർച്ചയാകുന്ന സമയത്താണ് ഈ ചിത്രം അക്കാര്യം പ്രമേയത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. അഭിലാഷ് മേനോൻ നിർമിച്ചിരിക്കുന്ന ഒരു കുഞ്ഞു പ്രണയകഥയുടെ ക്യാമറ പ്രദീപും എഡിറ്റിംഗ് സുദേവ് ഗോപിയും പശ്ചാത്തല സംഗീതം സുനന്ദ് ശങ്കറുമാണ്. ആർച്ച രാജേഷ്, വൈശാഖ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
Read More‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ നിത്യാനന്ദയുടെ സ്വന്തം ബാങ്ക്! ആള്‍ദൈവം നിത്യാനന്ദ തന്റെ രാജ്യമായ കൈലസത്തില്‍ ‘റിസര്‍വ് ബാങ്ക്’ സ്ഥാപിച്ചതായി വെളിപ്പെടുത്തല്‍
ബംഗളൂരു: ആൾദൈവം നിത്യാനന്ദ തന്റെ രാജ്യമായ കൈലസത്തിൽ ‘റിസര്‍വ് ബാങ്ക്’ സ്ഥാപിച്ചതായി വെളിപ്പെടുത്തി. സാമൂഹികമാധ്യമങ്ങളിലൂടെ നിത്യാനന്ദ തന്നെയാണ് കൈലാസത്തിൽ ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരിൽ ബാങ്ക് സ്ഥാപിച്ചതായി അറിയിച്ചിരിക്കുന്നത്. ഗണേശ ചതുർഥി ദിനത്തിൽ പുതിയ കറൻസി പുറത്തിറക്കുമെന്നും ബാങ്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും നിത്യാനന്ദയുടെ വീഡിയോയിലുണ്ട്. . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സംഭാവനകള്‍ കൈലസ കറന്‍സിയിലേക്ക് മാറ്റുമെന്നാണ് നിത്യാനന്ദ പറയുന്നത്. കറന്‍സിയുടെ സ്വഭാവവും പേരുമെല്ലാം ഓഗസ്റ്റ് 22ന് പ്രഖ്യാപിക്കും. നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. പെൺകുട്ടികളെ തടവിൽപാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് മുങ്ങിയത്. തുടർന്ന് കഴിഞ്ഞവർഷം അവസാനത്തോടെ സ്വന്തം രാജ്യം സ്ഥാപിച്ചതായും ഇയാൾ അവകാശപ്പെട്ടിരുന്നു.
Read Moreബ്ലൂഫിന് ട്യൂണ, മീനുകള്‍ക്കിടയിലെ കോടീശ്വരന്! ബ്ലൂഫിന് ട്യൂണയെ തന്റെ കാമറയില്‍ പകര്‍ത്തിയ സന്തോഷത്തിലാണ് ഇദേഹം; വിശേഷങ്ങള്‍ ഇങ്ങനെ…
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യമായ ബ്ലൂഫിന് ട്യൂണയെ തന്റെ കാമറയിൽ പകർത്തിയ സന്തോഷത്തിലാണ് റൂപ്പര്‍ഡ് കിര്‍ക്വുഡ്. 43 മൈൽ വേഗത്തിൽ സഞ്ചരിക്കാനും 3,000 അടിയിൽ കൂടുതൽ മുങ്ങാനും ട്യൂണ മത്സ്യങ്ങൾക്ക് കഴിയും. ഇവ നാലായിരത്തിലേറെ കിലോമീറ്റർ ഒരു വർഷം പിന്നിടുമെന്നാണ് കണ്ടെത്തൽ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബ്ലൂഫിന് ട്യൂണ പുറംലോകത്തിന്റെ കണ്ണില്‍പ്പെടുന്നത്. പ്ലിമൗത്തിന് മൂന്ന് മീറ്റര്‍ അകലെയായാണ് മത്സ്യത്തെ കണ്ടെത്തിയത്. കടലില്‍ പൊങ്ങിച്ചാടുന്ന ഈ മത്സ്യത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം തന്റെ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. രണ്ടു മണിക്കൂറോളം ട്യൂണ മത്സ്യം കടലിൽ പൊങ്ങിച്ചാടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നത്രേ. സാധാരണ ട്യൂണകൾക്ക് ശരാശരി 6.5 അടി നീളവും 250 കിലോഗ്രാം ഭാരവുമാണ്. എന്നാൽ 680 കിലോഗ്രാം ഭാരമുള്ള ട്യൂണയെ 1979 ൽ നോവ സ്കോട്ടിയയിൽ നിന്ന് പിടിച്ചിരുന്നു. അറ്റ്ലാന്റിക്, മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്നുള്ള ഇവയ്ക്ക് 40 വർഷം വരെ ജീവിക്കാം. എഴുത്തുകാരനായ…
Read Moreകാമുകനു വഴങ്ങി, ഒടുവില്‍ മരണം! മധുവിധുവിനു വെറും പതിനഞ്ച് ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ…
പോള്‍ മാത്യു മധുവിധുവിനു വെറും പതിനഞ്ച് ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. നവവധു കുഴഞ്ഞുവീണു മരിച്ചു. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. ഭര്‍തൃവീട്ടിലെ ബാത്ത്റൂമിലാണു കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. 2020 ജനുവരി ആറിനു രാത്രി 9.30നായിരുന്നു തൃശൂര്‍ ജില്ലയില്‍ ആ ദുഃഖകരമായ സംഭവം. വീട്ടുകാരും നാട്ടുകാരുമൊക്കെ ഓടിയെത്തി. സ്വാഭാവിക മരണമെന്ന നിലയില്‍ സംസ്കാരവും നടത്തി. മരിക്കുന്നതിനു തൊട്ടുമുമ്പ് വീട്ടില്‍ വന്നു രണ്ടു പേരും ഭക്ഷണവും കഴിച്ചു സന്തോഷമായി മടങ്ങിയ ശേഷം രാത്രി ഒമ്പതരയോടെ കേട്ട വാര്‍ത്ത വധുവിന്റെ വീട്ടുകാർക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. അതേസമയം, കല്യാണം കഴിഞ്ഞു വെറും രണ്ടാഴ്ച കഴിഞ്ഞതേയുള്ളതിനാൽ ആർക്കും മറ്റു സംശയങ്ങളൊന്നും തോന്നിയിരുന്നുമില്ല. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ശ്രുതിയുടെ മാതാപിതാക്കള്‍ ഞെട്ടി. പ്രണയദുരന്തം പ്രണയം ഉണ്ടായിരുന്നിട്ടും വീട്ടുകാരുടെ ഇഷ്ടം അനുസരിച്ചാണ് തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ ശ്രുതി മറ്റൊരു വിവാഹത്തിനു സമ്മതം മൂളിയത്.…
Read Moreകള്ളപ്പണം ഇല്ലേയില്ല ! കോണ്‍സല്‍ ജനറല്‍ കിട്ടിയതിന്റെ ഒരു പങ്ക് നല്കി; സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്…
തന്റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയത് യുഎഇ കോണ്‍സല്‍ ജനറല്‍ തനിക്ക് സമ്മാനമായി നല്കിയ തുകയെന്ന് സ്വപ്ന കോടതിയില്‍. ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ലഭിച്ച കമ്പനി, കോണ്‍സല്‍ ജനറലിന് കമ്മിഷന് നല്‍കിയിരുന്നു. ഇതിന്റെ ഒരു വിഹിതം തനിക്ക് സമ്മാനമായി ലഭിക്കുകയായിരുന്നെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന് വഴി സ്വപ്ന ഇക്കാര്യം കോടതിയെ അറിയിച്ചത്. ലോക്കറില്‍ കണ്ടത് കള്ളപ്പണമല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന വാദമാണ് സ്വപ്നയുടെ അഭിഭാഷകന് ഇന്ന് കോടതിയില്‍ ഉയര്‍ത്തിയത്. കള്ളപ്പണമല്ലെങ്കില്‍ പിന്നെ എന്തിന് ലോക്കറില്‍ സൂക്ഷിച്ചെന്ന് കോടതി തിരിച്ചു ചോദിച്ചപ്പോള്‍ നിയമപരമായി പണം ലോക്കറില്‍ വയ്ക്കുന്നതിന് തടസമില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ യൂണിടാക് എന്ന കമ്പനി ഉദ്യോഗസ്ഥരോട് യുഎഇ കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കാണാന്‍…
Read Moreകുരുക്ക് മുറുകുന്നു..! സർക്കാരിലെ ഉന്നതർക്ക് സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് ഇഡി
കൊച്ചി: സർക്കാരിലെ ഉന്നതർക്ക് സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കേസിൽ ഉദ്യോഗസ്ഥർക്കുള്ള പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ജാമ്യാപേക്ഷയിലെ വാദത്തിനിടെ ഇഡി കോടതിയിൽ അറിയിച്ചു. അതേസമയം, യുഎഇയിൽ പോയത് അച്ഛനെ കാണാനാണെന്ന് സ്വപ്ന കോടതിയിൽ അറിയിച്ചു. സ്വർണം കടത്തിയതിന് തനിക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിക്കായി ശിവശങ്കറിനെ കാണാൻ കരാറുകാരനോട് ആവശ്യപ്പെട്ടത് യുഎഇ കോൺസുലേറ്റ് ആണെന്നും സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷന് കരാറുകാരന് കോണ്‍സല്‍ ജനറലിന് പണം നല്‍കിയെന്ന് സ്വപ്ന കോടതിയില്‍ അറിയിച്ചു. ഈ പണമാണ് കോണ്‍സല്‍ ജനറല്‍ തനിക്ക് നല്‍കിയത്. ഈ പണമാണ് ലോക്കറില്‍ നിന്നും കണ്ടെടുത്തതെന്നും അവർ കോടതിയിൽ വ്യക്തമാക്കി.
Read More