കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപിനുമൊപ്പം യുഎഇയിലേക്കു പോയ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അവിടെ തങ്ങാതെ യൂറോപ്പിലേക്കു പോയതില്‍ ദുരൂഹത. പറന്നത് ചുമ്മാത ല്ല എന്നാണ് നിഗമനം. നിരവധി തവണ സ്വപ്നയും സന്ദീപും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഗള്‍ഫിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അവിടെ വച്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍നിന്നു കൊണ്ടുപോയ പാഴ്സല്‍ സ്വപ്നയെയും സരിത്തിനെയും ഏല്‍പ്പിച്ചെന്നാണ് ഒരു റിപ്പോർട്ടിൽ പറയുന്നത്. അതില്‍ വന്‍തോതില്‍ വിദേശ കറന്‍സിയായിരുന്നുവെന്നാണ് ആരോപണം. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കു പരിശോധനയില്ലാതെ വിമാനയാത്ര ചെയ്യാവുന്നതിനാലാണ് പാഴ്സലുകള്‍ ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, യുഎഇയിലെത്തിയ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പാഴ്സല്‍ കൈമാറിയ ശേഷം അവിടെ തങ്ങാതെ യുറോപ്പിലേക്ക് യാത്ര തുടര്‍ന്നതാണ് ദുരൂഹതയുണ്ടാക്കുന്നത്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്നാണ് സൂചന. സ്വർണക്കടത്തു മാഫിയകൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന ആരോപണം ശക്തമായി നിൽക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. അതേസമയം, സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read MoreDay: August 18, 2020
വൈറ്റ് കോളർ ജോലി വേണ്ട, ഈ “ബ്രോ’സ് കൃഷിയിൽ ഹാപ്പി
ഫ്രാങ്കോ ലൂയിസ്തൃശൂർ: സന്തോഷിനും സനോജിനും കൃഷി രക്തത്തിലുള്ളതാണ്. ഒരു തുണ്ടു ഭൂമിപോലും സ്വന്തമായി ഇല്ലായിരുന്നു. ഇപ്പോൾ 600 ഏക്കർ ഭൂമിയിലാണു കൃഷി. ആവശ്യത്തിനു സ്വന്തം ഭൂമിയും ഈ സഹോദരങ്ങൾ നേടി. ഒരു നഗരത്തെ ഉൗട്ടാനുള്ളത്രയും നെല്ലും പച്ചക്കറിയും മത്സ്യവും മുട്ടയും പാലും തേനും തേങ്ങയും പഴങ്ങളുമെല്ലാം വിളയിച്ചെടുക്കുന്നു. ഇരുനൂറ് ഏക്കറിൽ നെൽകൃഷി. നാനൂറ് ഏക്കറിൽ പച്ചക്കറി അടക്കമുള്ള മറ്റു കൃഷികളും. എല്ലാം ജൈവകൃഷിയാണ്. രാസവളവും കീടനാശിനികളും ഇല്ല. പച്ചക്കറി അടക്കമുള്ള ഓരോ കൃഷിയിനവും പരസ്പരം കോർത്തിണക്കിയും ചിട്ടപ്പെടുത്തിയുമുള്ള രീതി. ആദായം, ആനന്ദംകുട്ടിക്കാലം കൃഷിയിലായിരുന്നു. പിന്നീട് സന്തോഷ് എംബിഎ ബിരുദം നേടിയെങ്കിലും കൃഷിതന്നെ ജീവിതമാക്കി. കൃഷി നഷ്ടമല്ലേയെന്നു സംശയിക്കുന്നവരുണ്ട്. “നഷ്ടമല്ല. ആദായകരംതന്നെ. സാന്പത്തികമായും മാനസികമായും ശാരീരികമായും ആദായവും സന്തോഷവും കിട്ടുന്ന മറ്റൊരു ജോലിയുമില്ല’, സന്തോഷിന്റെയും സനോജിന്റെയും മറുപടി ഇതാണ്. “”ദേ, നോക്കൂ. വിളഞ്ഞുനിൽക്കുന്ന ഈ തക്കാളിയും വെണ്ടയ്ക്കയും പാവയ്ക്കയും…
Read Moreപ്രോട്ടോക്കോള്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍! മന്ത്രി ജലീല്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്; മതഗ്രന്ഥം പാഴ്സലിലെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം
കൊച്ചി:അനുമതിയില്ലാതെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ അടങ്ങിയ പാഴ്സലുകളെത്തിച്ച സംഭവത്തിൽ മന്ത്രി കെ.ടി. ജലീലിനു മുന്നിൽ പുതിയ കുരുക്കുകൾ. മന്ത്രിയെ ചോദ്യം ചെയ്യാനായി എൻ െഎഎ വിളിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. ജലീലിനെ ചോദ്യം ചെയ്യാതെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.എൻ െഎ എ ഇതുവരെ ഒരു കേസിലും മന്ത്രിപദവിയിൽ ഇരിക്കുന്നയാളെ ചോദ്യം ചെയ്തിട്ടില്ല. അനുമതിയില്ലാതെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജിന് അനുമതി നല്‍കിയിട്ടില്ലെന്ന സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മറുപടിയും മന്ത്രി ജലീലിനു തിരിച്ചടിയാകുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണസംഘത്തിനു സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ നല്കിയ മറുപടിയിലാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജിന് അനുമതി നല്‍കിയിട്ടില്ലെന്നും യുഎഇ കോണ്‍സുലേറ്റ് അനുമതി തേടിയിട്ടില്ലെന്നും മറുപടി നല്‍കിയിരിക്കുന്നത്. കേസ് അന്വേഷണം നടത്തുന്ന എന്‍ഐഎയ്ക്കും ഇതു സംബന്ധിച്ച കത്ത് കൈമാറിയിട്ടുണ്ട്. പാഴ്സൽ കുരുക്ക് മതപഠന ഗ്രന്ഥങ്ങള്‍ എത്തിയതു നയതന്ത്ര ബാഗേജ് വഴിയാണെന്നായിരുന്നു…
Read Moreപ്രണയാഭ്യർഥന നിരസിച്ചതിനേത്തുടർന്ന് യുവതിയെ കുത്തിയ സംഭവം; പുരികത്തിനേറ്റ കുത്ത് ഗുരുതരം; കാഴ്ച നഷ്ടമാകാൻ സാധ്യത
കടപ്പന: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കട്ടപ്പന ടൗണില്‍ യുവാവ് കുത്തി പരുക്കേല്‍പ്പിച്ച യുവതിയുടെ കാഴ്ച്ചയ്ക്ക് തകരാര്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍. യുവതി അപകടനില തരണം ചെയ്തെങ്കിലും യുവതിയുടെ കണ്പുരികത്തിനേറ്റ കുത്ത് ആഴമുള്ളതായതിനാല്‍ ഒരു കണ്ണിന്റെ കാഴ്ചശക്തി തന്നെ നഷ്ടമാകാന്‍ സാധ്യതയുള്ളതായാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം. സംഭവത്തില്‍ അറസ്റ്റിലായ ചക്കുപള്ളം മാട്ടന്‍കൂട്ടില്‍ അരുണ്‍കുമാറിനെ (27) കട്ടപ്പന പോലീസ് കോടതിയില്‍ ഹാജരാക്കി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ യുവതിയ്ക്കു നേരെ ആക്രമണമുണ്ടായത്. ടൗണില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന 29 കാരിയാണ് അരുണ്‍ കുമാറിന്റെ ആക്രമണത്തിനിരയായത്. വിവാഹിതയായ യുവതിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. ഞായറാഴ്ച ടൗണിലെ ബ്യൂട്ടി പാര്ലറെത്തിയ അരുണ്‍കുമാര്‍ യുവതിയോടെ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തി. ഇനി ശല്യം ചെയ്താല്‍ പോലീസിനെ അറിയിക്കുമെന്ന് ഇയാള്‍ പ്രതിയോട് പറഞ്ഞു. ഇതോടെ ഇരുവരും…
Read Moreമാരത്തോൺ ചർച്ചകൾ പരാജയം; ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആലുവ മാർക്കറ്റ് തുറക്കുന്നില്ല; സമരത്തിനൊരുങ്ങി വ്യാപാരികൾ
ആലുവ: മാരത്തോൺ ചർച്ചകളെല്ലാം കലാശിച്ചത് പരാജയത്തിൽ. കർഫ്യൂവിൽ ഇളവു നൽകിയിട്ടും ആലുവ ജനറൽ മാർക്കറ്റ് ഇനിയും തുറക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വ്യാപാരികളും ജീവനക്കാരും സമരത്തിലേക്ക് നീങ്ങുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്നാണ് മാർക്കറ്റടച്ചത്. മാർക്കറ്റിലെ തൊഴിലാളികൾക്കും ഓട്ടോ ഓടിക്കുന്നവർക്കും അവിടെ ജോലിയെടുത്തിരുന്ന നഗരസഭ ശുചീകരണ തൊഴിലാളികൾക്കും കോവിഡ് രോഗം ബാധിച്ചിരുന്നു. ഇതോടെ രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം മാർക്കറ്റാണെന്ന പ്രചരണം ശക്തമാകുകയും അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിടുകയുമായിരുന്നു. കർഫ്യൂവിൽ അയവു വന്നതിനെ തുടർന്ന് കർശന നിർദ്ദേശങ്ങൾ പാലിച്ച് കച്ചവടം നടത്താമെന്ന് വ്യാപാരികൾ ഉറപ്പുനൽകിയെങ്കിലും അനുമതി ലഭിച്ചില്ല. അൻവർ സാദത്ത് എംഎൽഎയടക്കമുള്ളവർ മാർക്കറ്റ് തുറക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാർ, കളക്ടർ എന്നിവരോട് പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും മാർക്കറ്റ് തുറക്കൽ നീളുകയാണ്. മാർക്കറ്റ് തുറക്കാത്തതിൽ പ്രതിഷേധിച്ച് ആലുവ മർച്ചന്റ്സ് അസോസിയേഷൻ ഇന്നലെ പ്രതിഷേധ സംഗമം നടത്തി. ട്രഷറർ ജോണി മൂത്തേടൻ അധ്യക്ഷത…
Read Moreമുരിക്കുംപാടത്ത് വീണ്ടും കഞ്ചാവ് മാഫിയ അഴിഞ്ഞാടുന്നു; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ
വൈപ്പിൻ: പോലീസിന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ മുരിക്കുംപാടത്ത് വീണ്ടും സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതായി റെസിഡൻസ് അസോസിയേഷനുകൾ പരാതിപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, കഞ്ചാവ് മാഫിയാ സംഘം മുരിക്കുംപാടം പ്രദേശത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ട് ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുകയാണെന്ന് അസോസിയേഷനുകൾ കുറ്റപ്പെടുത്തി. മുരിക്കുംപാടം വെസ്റ്റ് റോഡിൽ കൂടി സഞ്ചരിക്കുന്ന സ്ത്രീകളും കുട്ടികളും ഭീതിയോടെയാണ് ഇതുവഴി കടന്ന് പോകുന്നത്. കഞ്ചാവ്, വ്യാജമദ്യ വിൽപ്പന കണ്ണികളിൽ പെട്ടവർ കഴിഞ്ഞ ദിവസം പെട്രോൾ പന്പിൽ വച്ച് പുതുവൈപ്പ് സ്വദേശിയായ ഒരു യുവാവിനെ യാതൊരു പ്രകോപനവും ഇല്ലാതെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ക്രിമിനൽ സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കുവാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവത്രേ. പോലീസാകട്ടെ ഈ ഭാഗത്ത് പട്രോളിംഗ് കാര്യമായി നടത്തുന്നില്ലെന്നാണ് സ്ഥലവാസികളുടെ പരാതി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും റെസിഡൻറ്സ്…
Read Moreകോവിഡ് ഡ്യൂട്ടിയിലും വിവേചനം ! വേണ്ടപ്പെട്ടവരെ ഇതുവരേയും ഡ്യൂട്ടിക്ക് നിയോഗിച്ചില്ല; അഞ്ചുമാസം മുമ്പ് കയറിയവർ വീണ്ടും ഡ്യൂട്ടി കയറേണ്ടി വരുന്നതായി ആക്ഷേപം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് കോവിഡ് ഡ്യൂട്ടി നൽകുന്ന കാര്യത്തിൽ അധികൃതർ വിവേചനം കാണിക്കുന്നതായി പരാതി. കഴിഞ്ഞ മാർച്ച് ഒന്‍പതിനാണ് ആദ്യമായി കോവിഡ് ബാധിതർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തുന്നത്. അഞ്ചു മാസം പിന്നിടുന്പോൾ ആദ്യനാളുകളിൽ കോവിഡ് ഡ്യൂട്ടി ചെയ്തവരെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിക്കുന്പോൾ ചില ജീവനക്കാർക്ക് ഇതുവരെ കോവിഡ് ഡ്യൂട്ടി കൊടുക്കാതെ അധികൃതർ വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. കൂടാതെ ഡ്യൂട്ടി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് മറ്റുള്ള ജീവനക്കാർക്ക് ലഭിക്കുന്നതുപോലുള്ള ക്വാറന്റൈൻ അനുവദിക്കുന്നുമില്ല. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റുമാരുടെ സ്രവ പരിശോധന നടത്താതെ തന്നെ മൂന്നാം ദിവസം അടുത്ത വാർഡിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ് ചെയ്യുന്നത്. ഇതു രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും ഈ വിഭാഗം ജീവനക്കാർ പറയുന്നു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ളവർ മൂന്നു മണിക്കൂർ കഴിയുന്പോൾ സുരക്ഷാ വസ്ത്രങ്ങൾ മാറുന്നു.…
Read Moreവേമ്പനാട്ടു കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; ഇനി ആശ്രയം സോഷ്യൽ മീഡിയ !
വൈക്കം: വൈക്കം ചെന്പിലെ കായലോരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്കാൻ വൈക്കം പോലീസ്. ഓഗസ്റ്റ് മൂന്നിനു 10 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ലഭിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടാനുമാണ് പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. തന്നെയുമല്ല, കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നും ഒഴുകിയെത്തിയതാണെന്നും പോലീസ് ഉറപ്പിച്ചു കഴിഞ്ഞു. ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ മൂന്നു ജില്ലകളിലുള്ള ആശുപത്രികളിൽ നിന്നും ജൂലൈ 15നുശേഷം ജനിച്ച കുഞ്ഞുങ്ങളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു. ഇതിനു പുറമേ ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു…
Read Moreഅമ്പലപ്പുഴയിൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവ് പോലീസ് പിടിയിൽ
അന്പലപ്പുഴ: കുളിമുറിയിൽ ഒളിഞ്ഞു നോക്കിയ യുവാവ് പോലീസ് പിടിയിൽ. പുറക്കാട് സ്വദേശി സജി (37) യെയാണ് അന്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ പതിനാലുകാരി കുളിക്കുന്നതിനിടെയാണ് ഇയാൾ ഒളിഞ്ഞു നോക്കിയത്. തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreമലവെള്ളപ്പാച്ചിലില്‍ കാര്‍ മുങ്ങി ! മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍; എന്നാല്‍ പിന്നീട് സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങള്‍…വീഡിയോ കാണാം…
മലവെള്ളപ്പാച്ചിലില്‍ മുങ്ങിയ കാറില്‍ നിന്ന് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സ്വന്തം ജീവന് പോലും പണയപ്പെടുത്തി മൂന്ന് പേരുടെ ജീവന് രക്ഷിച്ച ജെസിബി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. കനത്ത മഴ മൂലം കുത്തി ഒലിച്ചു എത്തിയ പെരുവെള്ളം പെട്ടെന്ന് റോഡിലേക്ക് അലയിടിച്ചു കയറുക ആയിരുന്നു.വെള്ളം ചെറിയ തോതില്‍ റോഡില്‍ കയറി ഒഴുകുന്നത് കണ്ട് കടന്നു പോകും എന്നുള്ള പ്രതീക്ഷയോടെ കാറില്‍ യാത്ര ചെയ്തവര്‍ ആയിരുന്നു മരണത്തെ ഒരു നിമിഷം മുഖാമുഖം കണ്ടത്. മഴ വെള്ളപ്പാച്ചിലില്‍ പരിസരത്തു ഉണ്ടായിരുന്ന ആളുകള്‍ക്കു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. വെള്ളത്തിന്റെ അളവും ഒഴുക്കും കൂടി വന്നതോടെ കാറിന്റെ മുകളില്‍ കയറി എന്ത് ചെയ്യണം എന്ന് അറിയാതെ മൂന്നു പേര് ഉള്‍പ്പെടുന്ന യാത്ര സംഘം മരണത്തെ മുഖാമുഖം കണ്ടു. അപ്പോഴാണ് ദൈവദൂതനെ…
Read More