അവര്‍ക്കും സമ്മതം, എനിക്കും സമ്മതം! രണ്ടു സ്ത്രീകളെ ഒരുമിച്ചു വിവാഹം ചെയ്തു യുവാവ്; പരാതിയില്ല, കേസില്ല; ഒരു ഭാര്യയുടെ കുടുംബം വിവാഹത്തിൽ പങ്കെടുത്തില്ലെന്നും വരൻ

ബസ്തർ: രണ്ടു സ്ത്രീകളെ ഒരുമിച്ചു വിവാഹം ചെയ്തു യുവാവ്. ഛത്തീസ്ഗഡിലെ ബസ്തറിൽ ഈ മാസം മൂന്നിനാണു വിവാദ വിവാഹം നടന്നത്. ഹാസിന (19), സുന്ദരി (21) എന്നീ യുവതികളെയാണു ചന്ദു മൗര്യ എന്ന യുവാവ് വിവാഹം ചെയ്തത്. ബസ്തറിലെ ടിക്കാര ലോംഗ മണ്ഡപത്തിലായിരുന്നു വിവാഹം. ഇരു യുവതികളുടേയും സമ്മതപ്രകാരമാണു വിവാഹം നടന്നതെന്നാണു റിപ്പോർട്ടുകൾ. തനിക്കു രണ്ടു സ്ത്രീകളെയും ഇഷ്ടമായിരുന്നെന്നും അവരുടെകൂടി ഇഷ്ടം പരിഗണിച്ചു ഗ്രാമത്തിലുള്ളവരെ സാക്ഷിയാക്കിയാണു വിവാഹം നടന്നതെന്നും മൗര്യ പറഞ്ഞു. ഒരു ഭാര്യയുടെ കുടുംബം വിവാഹത്തിൽ പങ്കെടുത്തില്ലെന്നും വരൻ കൂട്ടിച്ചേർത്തു. രണ്ടു സ്ത്രീകളും 12-ാം ക്ലാസ് പാസായവരാണ്. ഇത്തരമൊരു വിവാഹം ഹിന്ദു വിവാഹനിയമ പ്രകാരം കുറ്റകരമാണ്. വലിയ ആഘോഷത്തിന്‍റെ അകന്പടിയോടെ നടന്ന വിവാഹത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Read More

ബാന്ദ്രയിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം ! 10 കുഞ്ഞുങ്ങള്‍ മരിച്ചു;ദാരുണ സംഭവം ഇങ്ങനെ…

മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാതശിശുക്കള്‍ മരിച്ചു. ബാന്ദ്രയിലുള്ള ജില്ലാ ജനറല്‍ ആശുപത്രിയിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്‍സിയു) ചികിത്സയിലായിരുന്ന നവജാതശിശുക്കളാണു മരിച്ചത്. ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒന്ന് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്എന്‍സിയുവിലുണ്ടായിരുന്നത്. എസ്എന്‍സിയുവില്‍ പ്രവേശിപ്പിച്ചിരുന്ന മറ്റ് ഏഴ് കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സിവില്‍ സര്‍ജനായ പ്രമോദ് ഖണ്ടാതേ അറിയിച്ചു. കൂടാതെ തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബര്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍അനുശേചനം രേഖപ്പെടുത്തി. കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ്…

Read More

മയക്കിക്കിടത്താന്‍ സിന്തറ്റിക് ഡ്രഗ്‌സുകള്‍ വീണ്ടുമെത്തുന്നു; ഗ്രാമിന് വില വെറും നാലായിരം രൂപ;എംഡിഎംഎയുമായി യുവാവ് പിടിയില്‍…

കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗം കൂടുന്നു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പോലീസും എക്സൈസും വ്യാപക പരിശോധനയുമായി രംഗത്തെത്തിയതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിലകൂടിയ മയക്കുമരുന്നുകള്‍ എത്തിക്കുന്നത് കുറഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇളവുകള്‍ വരുത്തിയതോടെ ഇത്തരം മയക്കുമരുന്നുകള്‍ വീണ്ടും നഗരത്തില്‍ എത്താന്‍ തുടങ്ങി. ഇന്നലെ നല്ലളം പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവിന്റെ കൈയ്യില്‍ നിന്ന് വന്‍ വിലവരുന്ന മെത്തലിന്‍ ഡയോക്സി മെത് ആംഫിറ്റമൈന്‍ (എംഡിഎംഎ) പിടികൂടിയത്.നാലര ഗ്രാമായിരുന്നു യുവാവിന്റെ കൈവശമുണ്ടായിരുന്നത്. ഇത് വില്‍പ്പനയ്ക്കായാണ് എത്തിച്ചതെന്നാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. എവിടെ നിന്നാണ് എത്തിച്ചതെന്നും ആരാണ് ഇവ വാങ്ങുന്നതെന്നുമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വന്‍ തുക ഈടാക്കാമെന്ന ലക്ഷ്യത്തോടെ ബംഗളൂരുവില്‍ നിന്നുമാണ് ഇത് എത്തിക്കുന്നതെന്നാണ് സൂചന. കഞ്ചാവിനും മറ്റു ലഹരി വസ്തുക്കള്‍ക്കും പുറമേയാണ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ കൂടുതലായും എത്തുന്നത്. ഒരു ഗ്രാമിന് 4000രൂപ…

Read More

വടിയെടുത്ത് ആര്‍എസ്എസ് ! വിഭാഗീയത തുടരാന്‍ അനുവദിക്കില്ലെന്ന് താക്കീത് ;നേതാക്കളെ നേരിട്ടെത്തിയും അതൃപ്തി അറിയിച്ചു;അനുനയത്തിന് വഴങ്ങാതെ സംസ്ഥാന നേതൃത്വം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ബിജെപിക്കുള്ളിലെ വിഭാഗീയതയ്ക്കെതിരേ ആര്‍എസ്എസ് രംഗത്ത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച വിജയം നേടാനാവാത്തതിനുപിന്നില്‍ ചില നേതാക്കളുടെ സമീപനം പ്രധാന കാരണമായിട്ടുണ്ടെന്നും ഇത്തരം രീതി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ തുടരാനാവില്ലെന്നും ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം ലംഘിച്ച നേതാക്കളെ നേരിട്ടുവിളിച്ച് ആര്‍എസ്എസ് നേതൃത്വം താക്കീതും നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാതെ വിഭാഗീയതയുണ്ടെന്ന് വരുത്തിത്തീര്‍ത്ത നേതാക്കളില്‍ ഒരാളെ നേരില്‍ സന്ദര്‍ശിച്ചാണ് ആര്‍എസ്എസ് നേതൃത്വം അതൃപ്തി അറിയിച്ചത്. കൂടാതെ അടുത്തിടെ വിവാദ പ്രസ്താവന നടത്തിയ നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നേതാക്കൾ വിട്ടുനിൽക്കരുത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രചാരണത്തില്‍നിന്ന് നേതാക്കളാരും വിട്ടുനില്‍ക്കരുതെന്ന് കേന്ദ്രനേതൃത്വവും മുന്നറിയിപ്പ് നല്‍കി. അതേസമയം ശോഭാസുരേന്ദ്രനുള്‍പ്പെടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിട്ടുനിന്ന നേതാക്കളോട് അനുനയത്തിന് തയാറല്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം തുടരുന്നത്. പരസ്യപ്രതികരണം നടത്തി…

Read More

ഗുരുവായൂരില്‍ നിരോധനം മറികടന്ന് വിഐപികള്‍ക്ക് നാലമ്പല ദര്‍ശനം; വിഐപികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതില്‍ ഭക്തര്‍ക്കിടയില്‍ കനത്ത പ്രതിഷേധം…

ഗുരുവായൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാലന്പലത്തിനകത്തേക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരോധനം മറികടന്ന് വിഐപികള്‍ക്ക് ദര്‍ശനം അനുവദിച്ചു. കൊച്ചി നേവല്‍ കമാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും മറ്റു നാലുപേരുമടങ്ങുന്ന സംഘത്തിനാണ് നാലന്പലത്തിനുള്ളില്‍ ദര്‍ശനം അനുവദിച്ചത്. രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങുന്ന സംഘത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ടു കൊണ്ടുവന്നാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയത്. ഇന്നലെ രാത്രി അത്താഴപൂജയ്ക്ക് ശേഷവും ഇന്നു പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ ദര്‍ശനത്തിനും നാലന്പലത്തിനുള്ളില്‍ വിഐപികള്‍ എത്തി. പുലര്‍ച്ചെ നാലര മുതലാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്കും, പ്രദേശവാസികള്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിച്ചിട്ടുള്ളത്. നാലന്പല പ്രവേശന കവാടത്തില്‍ നിന്ന് ദര്‍ശനം നടത്താനാണ് ഭക്തര്‍ക്ക് അനുവാദം ഉള്ളതെന്നിരിക്കെ വിഐപികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയത് ഭക്തര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ദേവസ്വം മന്ത്രിയുടെ ഭാര്യയ്ക്കും ബന്ധുവിനും നാലന്പലത്തില്‍ ദര്‍ശനം അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും…

Read More

പ്രോത്സാഹനം അരാജകത്വത്തിനും അക്രമത്തിനുമുള്ളതല്ല; കെമാല്‍ പാഷയ്ക്കും വി ഫോര്‍ കൊച്ചിക്കുമെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയ വി ഫോര്‍ കൊച്ചിക്കെതിരേയും അതിനെ പിന്തുണച്ച ജസ്റ്റീസ് കെമാല്‍ പാഷയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രണഘട്ടത്തിലോ പ്രതിസന്ധിഘട്ടത്തിലോ ഇല്ലാത്ത ഇക്കൂട്ടര്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മിച്ച മേല്‍പ്പാലം ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന സര്‍ക്കാരിന്‍റെ പ്രതിനിധിയെന്ന നിലയില്‍ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദേഹം പറഞ്ഞു. വൈറ്റില മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.വൈറ്റിലയിലെ മേല്‍പ്പാലം പദ്ധതി മുടങ്ങിക്കിടന്നപ്പോള്‍ ഇവരെ കണ്ടില്ല. തൊട്ടടുത്ത് നിര്‍മാണത്തിലെ പിടിപ്പുകേടുകൊണ്ട് പാലത്തിന് ബലക്ഷയം സംഭവിച്ചപ്പോഴും ഇവരെക്കണ്ടില്ല. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രശസ്തി നേടുകമാത്രമാണ് ഇവരുടെ ലക്ഷ്യം. ഇവര്‍ കേവലം ചെറിയ കൂട്ടമാണ്. നീതിപീഠത്തിന്‍റെ ഉന്നതസ്ഥാനം അലങ്കരിച്ചവര്‍ ഇവരുടെ ഇത്തരം പ്രവര്‍ത്തികളെ ന്യായീകരിക്കുന്നത് ശരിയാണോയെന്ന് പരിശോധിക്കണം. പ്രോത്സാഹനം അരാജകത്വത്തിനും അക്രമത്തിനുമുള്ളതല്ല. ഉത്തരവാദത്വമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ ശരിയല്ലെന്നും…

Read More

സ്വര്‍ണക്കടത്തു കേസ് സ്പീക്കറിലേക്ക് അടുക്കുന്നു ! ‘എസ്ആര്‍കെ’യുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍…

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യല്‍ പട്ടിക തയാറാക്കിയ കസ്റ്റംസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനിലേക്കുള്ള അകലം കുറച്ചു ഒരുപടി കൂടി അടുത്തിരിക്കുന്നു. സ്പീക്കറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്തതിനു പിന്നാലെ സ്പീക്കറിലേക്കുള്ള അകലം കുറയുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇന്നലെ കെ. അയ്യപ്പനെ ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു വിട്ടയച്ചു. അദ്ദേഹത്തിന്റെ മൊഴികള്‍ പരിശോധിച്ചശേഷം വേണമെങ്കില്‍ വീണ്ടും വിളിപ്പിക്കും. അയ്യപ്പന്റെ മൊഴികളില്‍ നിറയുന്ന അവ്യക്തതയാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതെല്ലാം സ്പീക്കറിലേക്കുള്ള അകലം കുറയ്ക്കുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്ന് മൊഴിയെടുക്കുന്നതിന് മുന്നോടിയായി കസ്റ്റംസ് നിയമോപദേശം തേടിക്കഴിഞ്ഞു. നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലില്‍നിന്നും കസ്റ്റംസ് അന്വേഷണസംഘം നിയമോപദേശം തേടിയത്. സ്പീക്കറില്‍നിന്നും മൊഴിയെടുക്കുന്നതില്‍ നിയമതടസമില്ലെന്നായിരുന്നു കസ്റ്റംസിന് ആദ്യം ലഭിച്ച നിയമോപദേശം. എന്നാല്‍ കെ.…

Read More

പ്രണയാഭ്യര്‍ഥന നിരസിച്ചു ! വിദ്യാര്‍ഥിനിയെ യുവാവ് വീട്ടില്‍ കയറി മര്‍ദ്ദിച്ചു;വിദ്യാര്‍ഥിനി വാതില്‍ തുറന്നയുടനെ കയറിപ്പിടിച്ചുവെന്ന് വീട്ടുകാര്‍…

വൈപ്പിന്‍ : പ്രണയ അഭ്യര്‍ഥന നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ 22 കാരനായ യുവാവ് വീട്ടില്‍ കറി മര്‍ദിച്ചെന്നു പരാതി. നായരമ്പലം കുടുങ്ങാശേരിയിലാണ് സംഭവം. ഇന്നലെ പട്ടാപ്പകല്‍ വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് യുവാവ് എത്തിയത്. കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി വാതില്‍ തുറന്ന ഉടനെ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുഖത്ത് അടിക്കുകയും ശരീത്തില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ടത്രേ. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഞാറക്കല്‍ സര്‍ക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഓച്ചന്തുരുത്ത് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയിട്ടും വിട്ടുകളഞ്ഞതായും ആക്ഷേപമുണ്ട്. മാത്രമല്ല ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനായി ആശുപത്രിയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കാന്‍ പോലീസ് പറഞ്ഞതായും വീട്ടുകാര്‍ ആക്ഷേപമുന്നയിച്ചു

Read More

യുഡിഎഫില്‍ നിന്ന് ചിലര്‍ വരും;എന്‍സിപി പോകുവാണെങ്കില്‍ അവര്‍ ഒന്നായി പോകില്ലെന്ന് ഉറപ്പുണ്ട്; രാഷ്ട്രദീപികയോട് വെളിപ്പെടുത്തി എ. വിജയരാഘവന്‍…

എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് യു ഡി എഫിൽ നിന്ന് ചില കക്ഷികൾ എൽ ഡി എഫിൽ എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽ ഡി എഫ് കൺവീനറുമായ എ.വിജയരാഘവൻ രാഷ്ട്രദീപികയോട് പറഞ്ഞു. യുഡിഎഫ് മുങ്ങുന്ന കപ്പലാണ്. അതിൽ നിന്ന് ചാടി രക്ഷപ്പെടാൻ കാത്തിരിക്കുകയാണ് പലരും. ചില കക്ഷികളുമായി ചർച്ചകൾ നടത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞടുപ്പിനു മുമ്പ് മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആർഎസ്പി വന്നാൽ ആർ എസ്പിയുമായി ചർച്ച കൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആർ എസ് പി ഇടതുപക്ഷ പാർട്ടിയാണ്. അവർ എൽഡിഎഫിലേക്കു വരാൻ താത്പര്യം പ്രകടിപ്പിച്ചാൽ തീർച്ചയായും മുന്നണി അക്കാര്യം ചർച്ച ചെയ്യുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും. സീറ്റ് ചർച്ചകൾ തുടർ ഭരണം ലക്ഷ്യം വയ്ക്കുന്ന സർക്കാരിന് മുന്നിൽ യാതൊരുവിധ ആശങ്കകളുമില്ല. സംഘടനാപരമായ ചർച്ചകൾ പാർട്ടിയിൽ നടക്കുകയാണ്. അതു കഴിഞ്ഞാൽ ഉടൻ എൽ ഡി…

Read More

ഇനി കളികള്‍ മുംബൈയില്‍ നിന്ന് ! ‘പാര്‍ട്ടി ഹിതം’ പരിശോധിക്കാന്‍ ശരത് പവാര്‍ എത്തുന്നു; എന്‍സിപിയുടെ കാര്യത്തില്‍ ‘ഉടന്‍ തീരുമാനമാകും’

കോട്ടയം: പാലാ കാര്യം ശരത് പവാര്‍ മുംബൈയില്‍ പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ. എന്‍സിപിയുടെ കേരളത്തിലെയും പാലായിലെയും രാഷ്ട്രീയ നിലപാടിനു വ്യക്തത വരുത്താന്‍ അടുത്തയാഴ്ച പവാര്‍ കൊച്ചിയിലെത്തും. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുമായി പവാര്‍ നേരിട്ട് അഭിപ്രായം തേടിയ ശേഷമായിരിക്കും മുംബൈയില്‍ തീരുമാനം പറയുകയെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. എന്‍സിപിയില്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍, മാണി സി. കാപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫില്‍ ചേരുമെന്ന സാഹചര്യത്തിലാണ് മാണി സി. കാപ്പന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കാപ്പന്‍ മുംബൈയിലെത്തി പവാറിനെ സന്ദര്‍ശിച്ചിരുന്നു. അതേ സമയം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ എതിര്‍ വിഭാഗം എല്‍ഡിഎഫില്‍ തുടരാനുള്ള താല്പര്യം പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റിനെച്ചൊല്ലി പാര്‍ട്ടിയുടെ നിലപാട് നേരിട്ടറിയാനാണു പവാര്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനു കൊച്ചിയിലെത്തുന്നത്. പാലാ സീറ്റ് മാണി…

Read More