തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകന്റെ പരാതിയിൽ അമ്മ പോക്സോ കേസിൽ അറസ്റ്റിലായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. അമ്മയ്ക്കെതിരായ സഹോദരന്റെ മൊഴി മർദ്ദിച്ച് പറയിപ്പിച്ചതാണെന്ന വെളിപ്പെടുത്തലുമായി ഇളയ മകൻ രംഗത്ത്. അച്ഛൻ തങ്ങളെ മർദ്ദിക്കുമായിരുന്നു. കേസിൽ കുടുക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇളയ മകന്റെ മൊഴിയിൽ പറയുന്നു. ഭർത്താവിന്റെ രണ്ടാംവിവാഹത്തെ എതിർത്തതാണ് പ്രശ്നങ്ങളുടെ കാരണം. മകൾ നിരപരാധിയാണെന്ന് യുവതിയുടെ അമ്മയും പറയുന്നു. നിയമ നടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസിൽ അറസ്റ്റിലായ യുവതി ഇപ്പോൾ റിമാൻഡിലാണ്.
Read MoreDay: January 9, 2021
ദേവാസുരത്തിലെ ഭാനുമതിയുടെ അനുജത്തി ശാരദ ഇപ്പോള്‍ ഇവിടെയാണ് ! സിനിമയില്‍ കൊച്ചിന് ഹനീഫയെ കല്യാണം കഴിച്ച് പോയ സീതയെ പിന്നീടാരും കണ്ടിട്ടില്ല…
മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹീറോയിസ്റ്റിക് ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് ദേവാസുരം. മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി തകര്‍ത്താടിയ ചിത്രം ഇന്നും ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നതു. ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കെല്ലാം അതൊരു കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ഇന്നസെന്റ്, നെപ്പോളിയന്, നെടുമുടി വേണു, മണിയന്‍പിള്ള രാജു, കൊച്ചിന് ഹനീഫ, ചിത്ര, സീത, ശങ്കരാടി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തില്‍ ഭാനുമതിയുടെ അനിയത്തിയായെത്തിയത് സീതയായിരുന്നു. എന്നാല്‍ ദേവാസുരത്തിന് ശേഷം പിന്നീട് സീതയെ കണ്ടില്ല. എവിടെയും താരത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു മലയാള മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചു. ദേവാസുരത്തില്‍ രേവതിയുടെ സഹോദരി ശാരദയെ അവതരിപ്പിച്ചത് സീതയായിരുന്നു. അബ്ദുള്‍ ഖാദറിനെ വിവാഹം ചെയ്ത് ചെന്നൈയില്‍ കഴിയുകയാണ് താരമിപ്പോള്‍. വിവാഹ ശേഷം…
Read Moreപറന്നുയർന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം കാണാതായി; വിമാനത്തിലുണ്ടായിരുന്നത് യാത്രക്കാരും ജീവനക്കാരും അടക്കം അമ്പതിലധികം പേര്
ജക്കാർത്ത: ഇന്തൊനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ യാത്രാവിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ 182 വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരും അടക്കം അമ്പതിലധികം പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജക്കാർത്തയിൽ നിന്ന് വെസ്റ്റ് കലിമന്തൻ പ്രവിശ്യയിലെ പോൻറ്റിയാനാക്കിലേക്ക് പറക്കുന്നതിനിടെയാണ് ബോയിംഗ് ബി737-500 മോഡൽ വിമാനം കാണാതായത്. ശനിയാഴ്ച ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് ശ്രീവിജയ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.
Read Moreഅമ്മാവന്റെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അമ്മാവന് വിവാഹം ചെയ്തു ! നാണക്കേട് ഒഴിവാക്കാന്‍ 17കാരനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു; ഒരാഴ്ചയ്ക്കിടെ 12കാരി വിവാഹിതയായത് രണ്ടു തവണ; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…
രാജ്യത്ത് ശൈശവ വിവാഹം നിരോധിച്ചിട്ടുള്ളതാണെങ്കിലും പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും ഇത് നടന്നു വരുന്നുണ്ട്. ജാര്‍ഖണ്ഡില്‍ 12കാരി ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടു തവണയാണ് വിവാഹിതയായത്. ഒടുവില്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ റായ്ഘട്ട് ജില്ലയിലാണ് സംഭവം.ചിലരുടെ ഇടപെടല്‍ മൂലം 17 വയസുകാരനും ആയുള്ള പന്ത്രണ്ട് വയസ്സുകാരിയുടെ വിവാഹത്തിന് തടയിടാന്‍ പറ്റി. എന്നാല്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും പെണ്‍കുട്ടി വിവാഹിതയായി. ഈയാഴ്ച പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ താമസിക്കാന്‍ പോയിരുന്നു.അവിടെ വെച്ച് അമ്മാവന് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമൂഹത്തിലുണ്ടാകുന്ന അപമാനം സഹിക്കാന്‍ വയ്യാതെ ഗീറിര് ജില്ലയില്‍നിന്നുള്ള 17 വയസ്സുകാരനുമായിട്ടുള്ള വിവാഹം പെട്ടെന്ന് ഉറപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ആണ് വിവാഹം നടന്നതെന്ന് പിന്നീട് പെണ്‍കുട്ടി പറഞ്ഞു. തന്റെ അച്ഛന് അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും വരനെ കുറിച്ച്…
Read Moreകുമാരനല്ലൂരിലൂടെ സഞ്ചരിക്കുന്നവർ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാ..! കുമാരനല്ലൂർ അപകടമേഖലയാകുന്നു
കോട്ടയം: കുമാരനല്ലൂർ അപകടമേഖലയാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി അപകടങ്ങളാണ് മേഖലയിൽ നടന്നത്. ഇന്നലെ രാത്രിയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓട്ടോറിക്ഷയിലിടിച്ചു രണ്ട് പേർക്കു പരിക്കേറ്റിരുന്നു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന കുമാരനല്ലൂർ ഷിനാസ് മൻസിലിൽ അബ്ദുൾ കരീമിന്റെ മകൻ ഷിനാജ് (37), പെരുന്പായിക്കാട് മഠത്തിൽ രാജന്റെ മകൻ ഷെമീർ (27) എന്നിവർക്കാണ് പരിക്കേറ്റത്. കാലിനും കൈയ്ക്കും പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30നു എംസി റോഡിൽ ചവിട്ടുവരി ജംഗ്ഷനിലാണ് അപകടമുണ്ടായത്. എറണാകുളം കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന എംഎം റോഡ് ലൈൻസ് എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. എറണാകുളത്തു നിന്നും കോട്ടയത്തിനു വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം നഗരത്തിൽ പരിസര പ്രദേശങ്ങളിലുമുള്ള കടകൾ ബ്രെഡ് വിൽപ്പന നടത്തുന്ന ഷിനാജും ഷെമീർ ജോലി കഴിഞ്ഞു…
Read Moreആഢംബര ജീവിതത്തിന് മോഷണം! മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് വാഹന ഭാഗങ്ങള്‍ വില്പന; കുട്ടിക്കള്ളനുൾപ്പെടെ മൂന്നു പേർ കുടുങ്ങി
ആലുവ:കൊടികുത്തുമലയില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് വാഹന ഭാഗങ്ങള്‍ വില്പന നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പ്രതികള്‍ പിടിയിലായി. വടക്കേക്കര കളരിക്കല്‍ അമ്പലത്തിന് സമീപം മലയില്‍ വീട്ടില്‍ ആരോമല്‍ (19), കുഞ്ഞിത്തൈ വടക്കേ കടവ് ഭാഗത്ത്, മുല്ലശേരി വീട്ടില്‍ സതീഷ് (22), എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ ഈ കേസില്‍ പ്രയപൂര്‍ത്തിയാകാത്ത ഒരു 15 കാരനും ഉള്‍പെട്ടിട്ടുള്ളത്. ചാലക്കുടി, നെടുമ്പാശേരി, വാരാപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സമാന രീതിയിലുള്ള മോഷണക്കേസുകളിലും പീഡനക്കേസിലും ആരോമല്‍ പ്രതിയായിരുന്നു. സതീഷ് വടക്കേക്കര പോലീസ് സ്റ്റേഷനിലെ കൊലപാതകശ്രമക്കേസിലും പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. മോഷണ വസ്തു വിറ്റുകിട്ടുന്ന പണം ആഢംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. മോഷ്ടാക്കളുടെ ശല്യം കൂടിയതിനാൽ ആലുവയിലും പരിസരങ്ങളിലും പ്രത്യേക പട്രോളിംഗ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. മോഷണവുമായി…
Read Moreമാവോയിസ്റ്റ്! കണ്ണൂരിലെത്തിയ സംഘത്തിൽ കർണാടക സ്വദേശിനികളും; മൂന്ന് പേർ കബനീ ദളത്തിലുണ്ടെന്ന് മൊഴി
നവാസ് മേത്തർ തലശേരി: കണ്ണൂർ കേളകത്ത് എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ കബനീ ദളത്തിലുണ്ടെന്ന് മൊഴി. കേളകത്തെത്തിയ സംഘത്തിലെ പ്രധാനിയായ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ കമ്പം പാട്ടി ചൈതന്യ എന്ന സൂര്യ (25) ആന്റി ടെററിസ്റ്റ് സ്ക്വാഡിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. കർണാടക സ്വദേശിയായ രണ്ടു യുവതികളെയാണ് തിരിച്ചറിഞ്ഞത്.ആന്ധ്രയിൽ നിന്നും അറസ്റ്റിലായി തലശേരി കോടതി റിമാൻഡ് ചെയ്തിരുന്ന സൂര്യയെ ഡിവൈഎസ്പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ കസ്റ്റഡിയിൽ വാങ്ങി. പത്ത് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്. കനത്ത സുരക്ഷയിൽ രഹസ്യ കേന്ദ്രത്തിലാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് സൂര്യയെ ചോദ്യം ചെയ്യുന്നത്. എൻജിനീയറിംഗ് ബിരുദധാരി കൂടിയായ സൂര്യയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കി. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സൂര്യയും സി.പി. മൊയ്തീനും രണ്ട് യുവതികളും ഉൾപ്പെടെയുളള…
Read More48 വർഷത്തിനിടെ ആദ്യം! ഒടുവിൽ ആ തീരുമാനം മാറ്റാൻ യേശുദാസ് നിർബന്ധിതനായി; 48 വര്‍ഷത്തിനിപ്പുറം, പിറന്നാളിന് കൊല്ലൂര്‍ മൂകാംബികയില്‍ എത്താനാകാതെ യേശുദാസ്
ശ്രീജിത് കൃഷ്ണന് കൊല്ലൂര്‍: ലോകത്തെവിടെയായിരുന്നാലും പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബികയിലെത്തുന്ന ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന്റെ പതിവ് ഇത്തവണയുണ്ടാകില്ല. അമേരിക്കയിലെ ഡാളസില്‍ കുടുംബത്തോടൊപ്പം കഴിയുന്ന യേശുദാസിന് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഇത്തവണ മൂകാംബികയിലെത്താനാകില്ലെന്ന കാര്യം സുഹൃത്തും ഗാനരചയിതാവുമായ ആര് .കെ. ദാമോദരനെ ഫോണിലൂടെ അറിയിക്കുകയായിരുന്നു. നാളെ ജനുവരി പത്തിനാണ് ഗന്ധർവ ഗായകന്റെ എണ്‍പത്തൊന്നാം പിറന്നാള്‍. 48 വര്‍ഷത്തിനിടെ ആദ്യമായാണ് പിറന്നാള്‍ ദിനത്തിലെ യേശുദാസിന്റെ മൂകാംബികാ ദര്‍ശനം മുടങ്ങുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷമായി ജനുവരി പത്തിന് കൊല്ലൂര്‍ മൂകാംബികയില്‍ സംഗീതജ്ഞന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു. ഈ ദിവസം നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും പാട്ടുകാരും ആരാധകരും ഇവിടെയെത്താറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ യേശുദാസ് അതില്‍ പങ്കുകൊള്ളാതെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. ക്ഷേത്രത്തിനകത്തെ സരസ്വതീമണ്ഡപത്തില്‍ വച്ച് അദ്ദേഹം കീര്‍ത്തനങ്ങള്‍ ആലപിച്ചിരുന്നു.…
Read Moreനിസാരമല്ല കരൾരോഗങ്ങൾ; കരുതാം കരളിന്റെ ആരോഗ്യം
കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി ചെലവുകൾ താങ്ങാനാവാതെ സാമ്പത്തിക സഹായത്തിനുള്ള കുറിപ്പുകൾ എന്നിവ പത്രങ്ങളിലും ഫ്ളക്സുകളിലും കാണുന്നതും കൂടി വരികയാണ്. കരൾരോഗങ്ങൾ ബാധിച്ച് അകാലത്തിൽ പോലും അന്ത്യശ്വാസം വലിക്കുന്നവരുടെ എണ്ണവും ഉയരങ്ങളിലേക്കാണ് പോകുന്നത്. വ്യവസായശാല പോലെ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരൾ ആണ്. അതിന്റെ ഭാരം ഏകദേശം 1000 – 1200 ഗ്രാം വരെ വരും. വയറിന്റെ വലതുവശത്ത് മുകളിലാണ് കരളിന്റെ സ്ഥാനം.രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു വ്യവസായശാലയുടെ പ്രവത്തനങ്ങളുമായി കരളിന്റെ പ്രവർത്തനം താരതമ്യപ്പെടുത്താവുന്നതാണ്. പല വിധത്തിലുള്ള മാംസ്യം, ദഹനരസങ്ങൾ, ചില രാസഘടകങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളിലൂടെയാണ്. കൂടുതൽ പോഷകാംശങ്ങളുടെയും ആഗീരണപ്രക്രിയ അങ്ങനെയാണ് നടക്കുന്നത്. ഗ്ളൈക്കോജൻ, ചില ജീവകങ്ങൾ, പ്രത്യേകിച്ച് ജീവകം എ, ജീവകം ഡി, ഇരുമ്പ്, മറ്റ് ചില ധാതുക്കൾ എന്നിവ ശേഖരിച്ചു വയ്ക്കാനും…
Read Moreഗംഗ ഡോള്‍ഫിനെ ഇരുമ്പ്ദണ്ഡ് കൊണ്ട് അടിച്ചു കൊന്നു ! ദേശീയ ജലജീവിയെ നിഷ്കരുണം കൊലചെയ്ത യുവാക്കള്‍ക്കെതിരേ അതിശക്തമായ പ്രതിഷേധമുയരുന്നു; കിരാതമായ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു…
സഹജീവികളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത നാടായി നമ്മുടെ നാട് മാറുന്നുവോ ? ഉത്തര്‍പ്രദേശില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് ദേശീയ ജലജീവിയായ ഗംഗ ഡോള്‍ഫിനെ തല്ലിക്കൊല്ലുന്ന ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇരുമ്പുദണ്ഡുകളും വടിയുമുപയോഗിച്ചാണ് യുവാക്കള്‍ അതിനിഷ്ഠൂരമായി ഡോള്‍ഫിനെ അടിച്ചു കൊന്നത്. ദൃശ്യം പുറത്തുവരികയും ചര്‍ച്ചയാകുകയും ചെയ്തതോടെ സംഭവവുമായി ബന്ധപ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഡിസംബര്‍ 31നാണ് ഈ ക്രൂരകൃത്യം നിര്‍വഹിച്ചത്. കരയിലുള്ള ചിലര്‍ ഡോള്‍ഫിനെ ആക്രമിക്കരുതെന്ന് പറയുന്നുണ്ടായിരുന്നെങ്കിലും ഇവര്‍ കേട്ടില്ല. അടിയേറ്റു കിടക്കുന്ന ഡോള്‍ഫിന്റെ ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. സംരക്ഷിത വിഭാഗത്തില്‍പെട്ട ജീവികളാണ് ഗംഗ ഡോള്‍ഫിനുകള്‍. രക്തമൊഴുകുന്നതിനിടെയും ഡോള്‍ഫിനെ കോടാലിവച്ച് ആക്രമിക്കുകയും ശരീരത്തില്‍ വീണ്ടും വടികൊണ്ടടിക്കുന്നുമുണ്ടായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും ഡോള്‍ഫിന്റെ ജീവനറ്റ ശരീരമാണ് കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തു കൂടിനിന്നവരോട് വിവരങ്ങള്‍ തേടിയെങ്കിലും നടന്നതെന്തെന്ന് തുറന്നുപറയാന്‍ ആരും…
Read More