ആനപ്പുറത്ത് നഗ്നയായി പോസ് ചെയ്ത് വീഡിയോ ഇട്ട മോഡലിനെതിരേ വ്യാപക പ്രതിഷേധം. 22 കാരിയായ അലീസ്യ കഫെൽനിക്കോവയാണ് വംശനാശ ഭീഷണി നേരിടുന്ന സുമാത്രൻ ആനയുടെ മുകളിൽ കയറി വീഡിയോ ചിത്രീകരിച്ചത് പണമുണ്ടെന്നു കരുതി ആനയുടെ മുകളിൽ കയറി എന്തും ചെയ്യാമോ എന്നായിരുന്നു വിമർശനം. ആനയെ മാനിക്കാതെയുള്ള പ്രവർത്തിയാണിത് ഇതെന്നും വിമർശകർ പറഞ്ഞു. നഗ്നത കാണാൻ ആളുകൾക്ക് താത്പര്യമുണ്ടെന്നു കരുതിയാണോ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും വിമർശകർ ചോദിക്കുന്നു. സേവ് ദി ഏഷ്യൻ എലിഫന്റ്സ് എന്ന സംഘടനയും പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ വിശദീകരണവുമായി താരം രംഗത്ത് എത്തി. എന്നാൽ താനിത് ആനയോടുള്ള സൗന്ദര്യാത്മക വികാരം കൊണ്ടാണെന്ന് വീഡിയോ ചെയ്തെന്നയിരുന്നു താരത്തിന്റെ വിശദീകരണം.
Read MoreDay: February 21, 2021
പുഴുങ്ങിയ നായ, ജീവനോടെയുള്ള കുരങ്ങ്, മുതലയിറച്ചി; ഇങ്ങനെയും ഒരു മാംസമാർക്കറ്റ്
ചൈനയിലെ മാംസ മാർക്കറ്റുകൾ നേരത്തെ തന്നെ കുപ്രശസ്തമാണ്. നായകളെ അടക്കമുള്ള മൃഗങ്ങളെ ജീവനോടെയും അല്ലാതെയും വിൽക്കുന്നതാണ് ഇത്തരം മാർക്കറ്റുകൾ ലോകശ്രദ്ധ ആകർഷിക്കാൻ കാരണം. ചൈനയിലെ ആളുകൾക്കും നായകൾ അടക്കമുള്ള മൃഗങ്ങളുടെ മാംസം ഇഷ്ടവുമാണ്. എന്നാൽ ഇപ്പോൾ നൈജീരിയായിലെ ലാഗോസ് മാംസ മാർക്കറ്റിലെ ദൃശ്യങ്ങളാണ് ചർച്ചയാവുന്നത്. ജീവനോടെ വിൽക്കാൻ വച്ചിരിക്കുന്ന കുരങ്ങിന്റെയും വിൽക്കാനായി കൊന്നിട്ടിരിക്കുന്ന മുതലയുടെയും കുരങ്ങിന്റെയും പാന്പിന്റെയുമൊക്കെ ചിത്രങ്ങളാണ് വൈറലാകുന്നത്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. നായകളെ കൊന്ന് മലിനജലത്തിൽ പുഴുങ്ങിയാണ് ഇവിടെ വിൽപ്പന. ഇല്ലാത്തരം മൃഗങ്ങളെയും ജീവനോടെയും അല്ലാതെയും ഇവിടെനിന്ന് ഇറച്ചിയായി ലഭിക്കും. മൃഗങ്ങളുടെ തലമാത്രമായും ഇവിടെ വിൽപന നടത്തുന്നുണ്ട്. മൃഗസ്നേഹികൾ പലപ്പോഴായി ചില മൃഗങ്ങളെ ഇവിടെനിന്ന് രക്ഷിച്ചിട്ടുണ്ട്. കൊറോണ വൈറസ് ചൈനയിലെ ഒരു മാംസമാർക്കറ്റിൽ നിന്നാണ് ഉണ്ടായതെന്നാണ് ലോകം ഇപ്പോഴും വിശ്വസിക്കുന്നത്. അതുപോലെ ലാഗോസ് മാംസ മാർക്കറ്റിൽ നിന്ന് പുതിയതരം വൈറസ് ഉണ്ടാകുമെന്ന…
Read Moreഫ്ലൈയിംഗ് ദോശ! പ്ലേറ്റിലേക്ക് ദോശ പറന്നെത്തും; വ്യത്യസ്ത പരീക്ഷണവുമായി ദോശക്കട; വീഡിയോ കണ്ടത് 10 കോടിയോളം പേർ
ഭക്ഷണശാലകൾ ഉപഭോക്താക്കളെ ആകർഷിക്കാൻ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. ചിലർ കട വ്യത്യസ്തമായ രീതിയിൽ ഒരുക്കിയായിരിക്കും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. ചിലർ വ്യത്യസ്തമായ ഭക്ഷണം തയാറാക്കിയായിരിക്കും. എന്നാൽ തെരുവു കച്ചവടക്കാരാണെങ്കിലോ? സൗത്ത് മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലെ ശ്രീ ബാലാജി ദോശക്കടയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘ഫ്ലൈയിംഗ് ദോശ’ എന്നാണ് ഇവിടുത്തെ ദോശകൾ അറിയപ്പെടുന്നത്. കല്ലിൽ നിന്ന് ദോശ നേരിട്ട് പ്ലേറ്റിലേക്ക് പറത്തിയാണ് വിളമ്പുന്നത്. ‘Street Food Recipes’ എന്ന ഫേസ്ബുക്ക് പേജ് ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനകം 10 കോടിയോളം പേർ വീഡിയോ കണ്ടിട്ടുണ്ട്. ദോശ മാവ് ഉപയോഗിച്ച് സാധാരണ ദോശക്കല്ലിൽ തന്നെയാണ് ദോശ വിൽപ്പനക്കാരൻ ദോശ ഉണ്ടാക്കുന്നത്. എന്നാൽ ദോശ ആവശ്യക്കാരുടെ പ്ലേറ്റിലേയ്ക്ക് പറത്തി വിടുന്നതാണ് ഇവിടുത്തെ പ്രത്യേകത. ചിലർ ദോശക്കാരന്റെ ഈ കഴിവിനെ പ്രശംസിച്ചെങ്കിലും മറ്റ്…
Read Moreസ്വർണക്കടയ്ക്ക് കാവലായി നായ; മോഷ്ടാവ് എത്തിയപ്പോൾ കൂർക്കം വലിച്ച് ഉറക്കം; ലക്കി ശരിക്കും തന്റെ ഭാഗ്യമാണെന്നാണ് ഉടമ
നായകളെ കാവൽ ജോലിക്കായാണ് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത്. ഓമന മൃഗമാണെങ്കിലും നായകൾ കാവൽ ജോലി നന്നായി ചെയ്യും. പോലീസും മറ്റും കേസ് അന്വേഷണത്തിന് നായകളെ പരിശീലനം നൽകി സേനയിൽ എടുക്കാറുണ്ട്. നായകൾക്ക് മാത്രമായ പരിശീലകരും ഉണ്ട്. കള്ളന്മാരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഇവർ നായകളെ കൃത്യമായി പഠിപ്പിക്കുന്നു. എന്നാൽ പരിശീലനം കിട്ടിയ നായ തന്റെ ജോലിയേക്കാൾ ഉറക്കത്തിന് പ്രധാന്യം നൽകിയാലോ? അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തായ്ലന്റിലാണ് സംഭവം. വൊറാവുത് ലോംവനാവോംഗ് എന്ന സ്വർണക്കടയുടമയാണ് തന്റെ കടയുടെ സംരക്ഷത്തിനായി ഒരു നായയെ വാങ്ങിച്ചത്. നായയ്ക്ക് ആവശ്യമായ പരിശീലനം നൽകിയ ശേഷം കടയുടെ സംരക്ഷണത്തിനായി നിയോഗിച്ചു. ലക്കി എന്ന് പേരിട്ട നായയെയാണ് കടയുടെ സംരക്ഷണം എൽപ്പിച്ചത്. നായയുടെ കഴിവ് പരിശോധിക്കാനായി കടയിൽ ഒരു വ്യാജ കവർച്ച ശ്രമം ഉടമ നടത്തി. തോക്കുമായി കടയിലെത്തിയ മോഷ്ടാവ് കടയിൽ…
Read Moreവിവാഹാഭ്യര്‍ഥന നിരസിച്ചു ! യുവതിയെ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ യുവാവിന്റെ ശ്രമം;വീഡിയോ പ്രചരിക്കുന്നു…
യുവതിയെ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ യുവാവിന്റെ ശ്രമം. മുംബൈയിലെ ഘര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് വഡാല സ്വദേശിയായ സുമേഷ് ജാദവാണ്(24) ഘര്‍ സ്വദേശിയായ 21കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ 12 മണിക്കൂറിനുള്ളില്‍ പിടികൂടിയതായി പോലീസ് പറഞ്ഞു. അമ്മയോടൊപ്പം പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയെയാണ് സുമേഷ് വലിച്ചിഴച്ച് ട്രെയിനിനടയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചത്. അമ്മയും മകളും ചേര്‍ന്ന് കൊലപാതകശ്രമം ചെറുക്കുകയായിരുന്നു. ഇതിനിടെ മറ്റുള്ളവര്‍ ഓടിയെത്തിയതോടെ യുവാവ് പ്ലാറ്റ്ഫോമില്‍നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിയും യുവതിയും നേരത്തെ ഒരുമിച്ച് ജോലിചെയ്തവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. യുവാവ് മദ്യത്തിന് അടിമയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളുമായി യുവതി അകലം പാലിക്കുകയായിരുന്നു. പക്ഷേ പിന്മാറാന് തയ്യാറാകാതിരുന്ന യുവാവ് യുവതിയെ…
Read Moreപിണറായിയാണോ കടയ്ക്കൽ ചന്ദ്രൻ? മറുപടിയുമായി സന്തോഷ് വിശ്വനാഥ്
കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രമായി ഒരു കഥ കേട്ടപ്പോൾ മുഖ്യമന്ത്രിയായി ആദ്യം മനസിൽ വന്നതു മമ്മൂട്ടിയാണെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ്. കഥയൊരുക്കിയ ബോബി – സഞ്ജയ്ക്കും പകരം വയ്ക്കാൻ മറ്റൊരു പേരില്ലായിരുന്നു. മമ്മൂട്ടിയെ മനസിൽക്കണ്ടു തന്നെ എഴുതിയ സീനുകളും ഡയലോഗുകളും. പ്രചോദനമായതു മെഗാസ്റ്റാറിന്റെ സംഭാഷണശൈലിയും ശരീരഭാഷയും. മമ്മൂട്ടി, മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനാകുന്ന പൊളിറ്റിക്കൽ മാസ് ത്രില്ലർ ‘വണ്‍’ ഒരുങ്ങുകയാണ്. മമ്മൂട്ടിയും മുരളി ഗോപിയും ജോജു ജോർജുമാണ് മുഖ്യവേഷങ്ങളിൽ – സന്തോഷ് വിശ്വനാഥ് സംസാരിക്കുന്നു. ‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കു ശേഷം അഞ്ചു വർഷത്തെ ഇടവേള. മമ്മൂട്ടിച്ചിത്രം ഒരുക്കാനുള്ള കാത്തിരിപ്പിലായിരുന്നോ…? 2015 ലാണ് എന്റെ ആദ്യസിനിമ ചിറകൊടിഞ്ഞ കിനാവുകൾ വന്നത്. അതൊരു സ്പൂഫ് സിനിമയായിരുന്നു. പിന്നീട് ഏതു ടൈപ്പ് സിനിമ ചെയ്യണമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുറേ സബ്ജക്ടുകൾ കേട്ടു. ഒരു ലവ് സ്റ്റോറി ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ, സ്ക്രിപ്റ്റ് വേണ്ടരീതിയിൽ ഡെവലപ് ആയില്ല. മമ്മൂക്കയെ…
Read Moreപ്രയാസങ്ങൾക്കും അവഗണനകൾക്കും ഒടുവിലാണ് ദൃശ്യത്തിലെത്തിയത്; ജീത്തു ജോസഫ് സാറിന് ഞാൻ നന്ദി പറയുന്നു; അൻസിബ
ദൃശ്യം 2ൽ അവസരം നൽകിയതിൽ നന്ദി പറഞ്ഞ് നടി അൻസിബ ഹസൻ. “മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് സിനിമമേഖലയിലെത്തിയത്. വളരെയധികം പരിശ്രമങ്ങൾക്കും പ്രയാസങ്ങൾക്കും അവഗണനകൾക്കും ഒടുവിൽ ദൃശ്യം എന്ന ഈ മികച്ച സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. സിനിമയിൽ അഭിനയിച്ചവരുടെ പട്ടികയിൽ എന്റെ പേര് ചേർക്കപ്പെട്ടെങ്കിലും, അഭിനയജീവിതം ഉപേക്ഷിച്ചതിനുശേഷം വീണ്ടും ഒരു അവസരം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ അവസരം നൽകിയ ദൃശ്യം എന്ന ചിത്രം നൽകിയ ജീത്തു ജോസഫ് സാറിന് ഞാൻ നന്ദി പറയുന്നു. മോഹൻലാൽ സാറിനും ആന്റണി പെരുന്പാവൂർ സാറിനും നന്ദി പറയുന്നു. എന്റെയും എന്റെ ഭാവിയുടെയും പുരോഗതിക്കായി പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരോടും നന്ദി പറയുന്നു- അൻസിബ കുറിച്ചു. മുരളി ഗോപി, അഞ്ജലി നായർ, സിദ്ധിഖ്, ആശ ശരത് തുടങ്ങിയവരാണ് രണ്ടാം ഭാഗത്തിൽ മോഹൻലാലിനും മീനയ്ക്കും അൻസിബയും എസ്തറിനുമൊപ്പമുള്ള കഥാപാത്രങ്ങൾക്ക് വേഷമിട്ടത്.
Read Moreമലക്കം മറിഞ്ഞ് കുവൈറ്റ്; സ്വദേശികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി
കുവൈറ്റ് സിറ്റി :കോവിഡ് വ്യാപനത്തെ തുടർന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം വിദേശികൾക്കുള്ള യാത്ര വിലക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടി വെക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചു. നേരത്തെ ഇന്ത്യയടക്കമുള്ള 35 രാജ്യങ്ങളിലെ വിമാന യാത്രക്കാരുടെ യാത്ര വിലക്ക് ഒഴിവാക്കിയതായി കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. എന്നാല്‍ പൊടുന്നനെ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പുതിയ തീരുമാനമാനുസരിച്ച് കുവൈറ്റികൾക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. രാജ്യത്തേക്ക് മടങ്ങുന്ന സ്വദേശികൾ ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും തുടർന്ന് ഒരാഴ്ചത്തെ ഹോം ക്വാറന്റൈനും സ്വീകരിക്കണം. റിപ്പോർട്ട്: സലിം കോട്ടയിൽ
Read Moreദൃശ്യത്തിനു രണ്ടാം ഭാഗം പ്ലാൻ ചെയ്തിരുന്നതല്ല! സമൂഹ മാധ്യമങ്ങളിൽ ദൃശ്യത്തിനു തുടർച്ചയായി പല കഥകൾ പ്രചരിച്ചിരുന്നു; ജിത്തു ജോസഫ് തുറന്നുപറയുന്നു…
ലിജിൻ കെ ഈപ്പൻ ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്? ദൃശ്യത്തിനു രണ്ടാം ഭാഗം പ്ലാൻ ചെയ്തിരുന്നതല്ല. ദൃശ്യം പ്രേക്ഷകർ ഏറ്റെടുത്തതിനു ശേഷം രണ്ടാം ഭാഗത്തെക്കുറിച്ചു പലരും ചോദിച്ചപ്പോഴെല്ലാം ഇല്ലെന്നാണ് ഞാൻ പറഞ്ഞിരുന്നത്. പിന്നീട് 2015 സമയത്ത് സമൂഹ മാധ്യമങ്ങളിൽ ദൃശ്യത്തിനു തുടർച്ചയായി പല കഥകൾ പ്രചരിച്ചിരുന്നു. ആ സമയത്താണ് നിർമാതാവ് ആന്റണി പെരുന്പാവൂർ ദൃശ്യത്തിനു രണ്ടാം ഭാഗത്തെക്കുറിച്ച് എന്തുകൊണ്ട ് ചിന്തിച്ചുകൂടാ എന്നു ചോദിച്ചു. അപ്പോഴും അതു നടക്കില്ലെന്നാണ് ഞാൻ മറുപടി പറഞ്ഞത്. ഒന്നു ശ്രമിച്ചു നോക്കാനാണ് ആന്റണി പറഞ്ഞത്. അതിനു ശേഷമാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ഞാനും ചിന്തിച്ചു തുടങ്ങുന്നത്. ദൃശ്യത്തിലെ സംഭവത്തിനു ശേഷമുള്ള തുടർച്ചയായിരിക്കുമോ, അതോ അവരുടെ ജീവിതത്തിലെ മറ്റെന്തിങ്കിലും സംഭവമായിരിക്കുമോ എന്നു ആലോചിച്ചു. 2015 മുതൽ നാല്, അഞ്ച് വർഷംകൊണ്ടാണ് ഇപ്പോൾ പ്രേക്ഷകർ കണ്ട ദൃശ്യം…
Read Moreദൃശ്യം 1914..! മാട്ടുപ്പെട്ടി ഡാമും ഇരവികുളം നാഷണൽ പാർക്കുമൊന്നും ഇല്ലാതിരുന്ന മൂന്നാര്‍; ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തുക്കുടിക്കാരൻ ഫോട്ടോഗ്രഫറുടെ കഥ
ജോസ് ആൻഡ്രൂസ് കഥ നടക്കുന്നത് 107 കൊല്ലം മുന്‍പാണ്. മൂന്നാറിൽ. മാട്ടുപ്പെട്ടി ഡാമും ഇരവികുളം നാഷണൽ പാർക്കുമൊന്നും ഇല്ലാതിരുന്ന കാലമാണെന്നോർക്കണം. ഉണ്ടെന്നു പറയാൻ ബ്രിട്ടീഷുകാരും അവരു നടത്തിയിരുന്ന തേയിലത്തോട്ടങ്ങളും അവിടെ പണിയെടുക്കുന്ന തമിഴർ ഉൾപ്പെടെയുള്ള നാട്ടുകാരും. ബ്രിട്ടീഷുകാരുടെ ബംഗ്ലാവുകളും തൊഴിലാളികളുടെ ലയങ്ങളും കുറച്ചു കടകളുമായാൽ മൂന്നാറിന്റെ ചിത്രമായി. പക്ഷേ, ഇന്ത്യയിൽ അപൂർവമായിരുന്ന വൈദ്യുതിയും ടെലിഫോണും റോപ്വേയും ആദ്യത്തെ മോണോ റെയിലും മൂന്നാറിലുണ്ടായിരുന്നു. കാരണം സായ്പിനും കണ്ണൻദേവൻ കന്പനിക്കും അവയൊക്കെ ആവശ്യമായിരുന്നു. ആ മൂന്നാറിലേക്കാണ് തൂത്തുക്കുടിയിൽനിന്ന് കഥാനായകൻ ഭാര്യയും നാലു മക്കളുമായി എത്തുന്നത്. 1914, തൂത്തുക്കുടി മൂന്നാറിൽനിന്നുള്ള തേയിലപ്പെട്ടികൾ തൂത്തുക്കുടി തുറമുഖത്ത് ഇംഗ്ലണ്ടിൽനിന്നുള്ള കപ്പലുകളുടെ വരവിനായി കാത്തുകിടന്ന കാലം. കപ്പലിറങ്ങിയ സായ്പ് പരംജ്യോതി നായിഡുവിനെ കണ്ടു. ഒത്ത പൊക്കമുള്ള സുന്ദരനായ വാച്ച് മെക്കാനിക്ക്. നായിഡുവിനു തുറമുഖത്തിനടുത്ത് വാച്ചുകട കൂടാതെ സ്റ്റുഡിയോയുമുണ്ട്. കണ്ടുപരിചയം പിന്നെ അടുത്ത പരിചയമായി. മൂന്നാറിലെ തേയിലത്തോട്ടങ്ങളിലേക്കുപോകുന്നതിനുമുന്പ്…
Read More