കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒരു വാര്‍ത്തയായിരുന്നു കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായെന്ന് ഇന്തോനേഷ്യന്‍ യുവതി അവകാശപ്പെട്ടത്. യുവതിയുടെ വെളിപ്പെടുത്തലിനെ ഒരു ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. എന്നാല്‍ പോലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അന്നെഷണത്തില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു വിവരമാണ്. വിവാഹിതയായ യുവതിയ്ക്ക് മറ്റൊരു കുട്ടിയുണ്ട്. ഇതിനിടെ ഭര്‍ത്താവും യുവതിയും നാല് മാസം ആയി വേര്‍പിരിഞ്ഞ് താമസിച്ചു വരികയായിരുന്നുവെന്ന് അരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഭര്‍ത്താവുമായി പിരിയുമ്പോള്‍ ഒരു പക്ഷെ യുവതി ഗര്‍ഭിണി ആയിരിക്കാം എന്നും ഈ വിവരം യുവതി തിരിച്ചറിയാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു അത്ഭുതം നടന്നത് എന്നതുമാണ് ഇവര്‍ പറയുന്നത്. ഇത് കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റൊരു വ്യക്തിയുടെ പേര് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിനു സ്ഥിരീകരണമില്ല. അതേസമയം യുവതി ഇപ്പോഴും തന്റെ പഴേ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. താന്‍ നിസ്കരിക്കുന്ന സമയത് ശക്തമായ കാറ്റ് അടിച്ചത് ആയും…
Read MoreDay: February 21, 2021
ഷക്കീലയ്ക്കൊപ്പം നില്ക്കുന്ന ഗ്ലാമര്‍ പ്രകടനത്തിലൂടെ തിളങ്ങിയ നടി ! പുലിമുരുകനില്‍ ലഭിച്ച വേഷം നഷ്ടപ്പെടാനുള്ള കാരണം തുറന്നു പറഞ്ഞ് നടി ഷര്‍മിലി…
ഷക്കീലതരംഗത്തിനിടയിലും ഗ്ലാമര്പ്രകടനത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടിയായിരുന്നു ഷര്‍മില. നടി അവതരിപ്പിച്ച ഗ്ലാമര്‍ വേഷങ്ങളൊന്നും ആരും ഇന്നും മറന്നിട്ടുണ്ടാകില്ല. ഒരു കാലത്ത് നിരന്തരം സിനിമകളില്‍ ഗ്ലാമര്‍വേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരുന്ന നടി പിന്നീട് സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെയാണ് ഷര്‍മിലി സിനിമയിലേക്ക് എത്തുന്നത്. എന്നിട്ടും ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാന്‍ ഷര്‍മിലി തീരുമാനിക്കാന്‍ കാരണമെന്ന് പറയുകയാണ് നടിയിപ്പോള്‍. ഷര്‍മിലിയുടെ വാക്കുകള്‍ ഇങ്ങനെ…2000ന്റെ പകുതിയില്‍ മലയാള സിനിമയില്‍ നിന്ന് വീണ്ടും വിളി വന്നു. ചെഞ്ചായം എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ എന്ന കഥാപാത്രമുണ്ട്. ഗ്ലാമറസ് വേഷമാണ് താല്പര്യമുണ്ടോ എന്ന് ചോദിച്ചുന്നു. ഞാനന്ന് ഗ്ലാമര്‍ കഥപാത്രങ്ങളെ ഏറെ വിട്ട മട്ടാണ്. തടി നന്നായി കൂടിയിരുന്നു. എന്റെ അഴകില്‍ എനിക്ക് തന്നെ ഒരു വിശ്വാസ കുറവ്. ഒടുവില്‍…
Read Moreനാട്ടിൽ പുലിയിറങ്ങി; നാട്ടുകാർ വീട്ടിൽ കയറി! ഓട്ടോറിക്ഷക്കാർ പുലിയെകണ്ട് ബഹളംകൂട്ടി പുലിയെ ഓടിച്ചു
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കാർഷിക മേഖലയിൽ പുലിയിറങ്ങി. കഴിഞ്ഞദിവസം പുല്ലുമേട് ഭാഗത്ത് ഏലത്തോട്ടത്തിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടവർ വനംവകുപ്പിനെ അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല. ഇന്നലെ നാട്ടുകാർ നേരിട്ട് പുലിയെ കണ്ടതോടെ പേടിച്ച് വീട്ടിൽ കയറിയിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെ നിരപ്പേക്കട, ആറേക്കർ എന്നിവിടങ്ങളിലാണ് നാട്ടുകാർ പുലിയെ കണ്ടത്. ഇന്നലെ ഉച്ചയോടെ ഉപ്പുതറ – കുമളി റോഡിൽ നിരപ്പേക്കട അപ്പച്ചൻകട പാലത്തിനു സമീപമാണ് പുലിയെ കണ്ടത്. അതുവഴിവന്ന ഓട്ടോറിക്ഷക്കാർ പുലിയെകണ്ട് ബഹളംകൂട്ടി പുലിയെ ഓടിച്ചു. ബഹളംകേട്ട പുലി നിരപ്പേക്കട തുണ്ടത്തിൽ അനീഷിന്റെ ഏലക്കാടിനുള്ളിലേക്ക് ഓടിപ്പോവുകയായിരുന്നു. ഇതിന് ഒരുമണിക്കൂറിനുശേഷം ആറേക്കർ ഭാഗത്ത് പുലി നിൽക്കുന്നതായി ലോറി ഡ്രൈവറും കണ്ടു. പുല്ലുമേട്, ആറേക്കർ, നിരപ്പേക്കട ഭാഗത്ത് കൂടുതലും കർഷകരാണ് താമസിക്കുന്നത്. ഭൂരിഭാഗം പേർക്കും വളർത്തു മൃഗങ്ങളുമുണ്ട്. രാത്രിയിൽ ഭയന്നുവിറച്ചാണ് ഒരാഴ്ചയായി പുല്ലുമേട് നിവാസികൾ കഴിയുന്നത്. ഇപ്പോൾ ആറേക്കർ, നിരപ്പേക്കട നിവാസികളും ഭീഷണിയിൽ.…
Read Moreഅലറിവിളിച്ചെങ്കിലും..! ചേന്പളത്ത് 15 അംഗ സംഘം വീടുകയറി ആക്രമിച്ചു; വൃദ്ധദന്പതികൾക്കും ഗർഭിണിക്കും ഗുരുതരമായി പരിക്കേറ്റു
നെടുങ്കണ്ടം: ചേന്പളത്ത് ഗുണ്ടാ ആക്രമണം. വീട്ടിൽ അതിക്രമിച്ചുകയറിയ പതിനഞ്ചോളം പേർ അടങ്ങിയ സംഘം ഗൃഹനാഥനെയും ഭാര്യയെയും പൂർണ ഗർഭിണിയായ മരുമകളെയും ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത് ഗുണ്ടകൾ തടഞ്ഞതിനെതുടർന്ന് പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചേന്പളം പാലത്താനത്ത് ആന്റണി ജോസഫ്(62), ഭാര്യ ഗ്രേസിക്കുട്ടി(56), മരുമകൾ ടീന(25) എന്നിവർക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആന്റണിയുടെ പരിക്ക് ഗുരുതരമാണ്. കന്പിവടികൊണ്ട് തല അടിച്ചുപൊട്ടിച്ച നിലയിലാണ്. ദേഹമാസകലവും അടിയേറ്റ പാടുകളുണ്ട്. ഗ്രേസിക്കുട്ടിയെയും ടീനയെയും അക്രമിസംഘം അടിക്കുകയും നിലത്തിട്ട് ചവിട്ടുകയുംചെയ്തു. പരിക്കേറ്റ ഇവർ അലറിവിളിച്ചെങ്കിലും ഗുണ്ടാസംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്ന് നാട്ടുകാർക്ക് എത്താൻ കഴിഞ്ഞില്ല. അരമണിക്കൂറോളം ആന്റണി ബോധരഹിതനായി റോഡിൽ കിടന്നു. പിന്നീട് നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസെത്തിയാണ് മൂവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആന്റണിയുടെ സമീപത്തായുള്ള സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതുമായി…
Read Moreകഴിഞ്ഞ 5 വര്‍ഷങ്ങള്‍..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഭിഭാഷകൻ അറസ്റ്റിൽ; സംഭവം ഇങ്ങനെ…
മങ്കൊന്പ്: പ്രായപുർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന അഭിഭാഷകൻ അറസ്റ്റിൽ. മങ്കൊന്പ് കോട്ടഭാഗം മുറിയിൽ മലയാളം ശ്രീശൈലം വീട്ടിൽ ഉമാശങ്കറിനെ(54) ആണ് പുളിങ്കുന്ന് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, ഗ്രേഡ് എസ്ഐ ബൈജു, എഎസ്ഐ അനുകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, മാഹിൻ, നിതിൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. തമിഴ്നാട്ടിലെ ഒട്ടൻഛത്രം എന്നസ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിരവധി തവണ പെണ്‍കുട്ടിയെ വീട്ടിലും പ്രതിയുടെ കാറിൽ മറ്റു സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു. പ്രായപൂർത്തിയായ പെണ്‍കുട്ടി പിന്നീടു പ്രതിയുടെ ഇഷ്ടത്തിനു വഴങ്ങാതെ വന്നതിനാൽ പ്രതി പെണ്‍കുട്ടിയെ ദോഹോപദ്രവം ഏൽപ്പിക്കാൻ തുടങ്ങി. തുടർന്നുള്ള മാനസിക സംഘർഷത്തിൽ കൈത്തണ്ടയിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്നാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇതേത്തുടർന്ന്…
Read Moreകണ്ണന് സർക്കാർ സഹായം നൽകും;അക്കൗണ്ട് ബാങ്ക് നൽകണം! പക്ഷേ ചില പ്രശ്നങ്ങള്‍ ഉണ്ട്…
എരുമേലി: ചെറുപ്പത്തിൽ വന്ന പനിക്ക് എടുത്ത ഇൻജക്ഷൻ മൂലം മൂന്ന് പതിറ്റാണ്ടായി അംഗ വൈകല്യം പേറുന്ന കണ്ണന് ചികിത്സാ സഹായം അനുവദിച്ചു സർക്കാർ. പക്ഷെ, ആധാർ കാർഡ് ഇല്ലാത്തത് മൂലം അക്കൗണ്ട് അനുവദിക്കാൻ ബാങ്കുകൾ തയാറാകുന്നില്ല. ബയോ മെട്രിക് വിവരങ്ങൾ പതിയാഞ്ഞതിനാലാണ് ആധാർ കാർഡ് നിരസിക്കപ്പെട്ടതെന്ന് അക്ഷയകേന്ദ്രം അധികൃതർ പറയുന്നു. അരയ്ക്ക് താഴോട്ട് കാലുകൾ ശോഷിച്ചത് മൂലം നടക്കാനാവാത്ത കണ്ണൻ (36) ചെറിയ ചക്രങ്ങൾ ഘടിപ്പിച്ച കൊരണ്ടിപ്പലകയിൽ ഇരുന്നാണ് സഞ്ചരിക്കുന്നത്. ലോട്ടറി വില്പനയാണ് ഉപജീവന മാർഗം. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് വില്പന. കഴിഞ്ഞയിടെ ഹൃദയഘാതം മൂലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കണ്ണനു സുഹൃത്തും ലോട്ടറി വില്പനക്കാരനുമായ ജയൻ ഉൾപ്പെടെയുള്ളവരാണ് ചികിത്സയ്ക്ക് സഹായം നൽകിയത്. ആശുപത്രിയിൽ കണ്ണനെ പരിചരിക്കാൻ ഒരാളെ സുഹൃത്തുക്കൾ ദിവസവേതനം നൽകി നിയോഗിക്കുകയും ചെയ്തിരുന്നു. തുടർ ചികിത്സയ്ക്ക് മാർഗമില്ലാത്തത് ചൂണ്ടിക്കാട്ടി…
Read More50-ാം വർഷം, അൻപതിനായിരം ഭൂരിപക്ഷം! തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് ഉമ്മൻ ചാണ്ടി ഇന്നിറങ്ങും
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് ഉമ്മൻ ചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തി കുടുംബസംഗമങ്ങളിൽ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലിയുടെ ഭാഗമായിട്ടാണ് സുകൃതം, സുവർണം എന്ന പേരിൽ കുടുംബ സംഗമങ്ങൾ നടത്തുന്നത്. വൈകുന്നേരം വാകത്താനം പഞ്ചായത്തിലെ ഇരവുചിറ, ഉദിക്കൽ, വള്ളിക്കാട് ഭാഗങ്ങളിലാണ് സംഗമങ്ങൾ. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ വേളയിൽ അര ലക്ഷം വോട്ട് ഭൂരിപക്ഷം ലക്ഷ്യമിട്ടാണ് പ്രചാരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് ഉമ്മൻ ചാണ്ടിക്ക് പോകേണ്ടി വരും. ഇതിനാലാണ് നേരത്തേ തന്നെ കുടുംബസദസുകൾ കൂട്ടി പ്രചാരണംആരംഭിക്കുന്നത്. കെ.സി. ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരും പങ്കെടുക്കും.
Read Moreസൗജന്യ കിറ്റുണ്ട്; പക്ഷേ, കിട്ടില്ല! സൗജന്യ കിറ്റ് വാങ്ങാൻ റേഷൻ കടകളിലെത്തുന്നവർക്കു വെറുംകൈയോടെ മടങ്ങേണ്ട ഗതികേട്
സ്വന്തം ലേഖകൻ തൃശൂർ: സൗജന്യ കിറ്റ് വാങ്ങാൻ റേഷൻ കടകളിലെത്തുന്നവർക്കു വെറുംകൈയോടെ മടങ്ങേണ്ട ഗതികേട്. കുറ്റം മുഴുവൻ ഇ-പോസ് മെഷീനിൽ ചുമത്തി അധികൃതരുടെ കൈയൊഴിയൽ. റേഷൻ കടകളിൽ കിറ്റുകൾ റെഡിയാണെങ്കിലും കൊടുക്കാൻ പറ്റാത്ത സാഹചര്യമാണെന്നു റേഷൻ കടക്കാരും പറയുന്നു. ജനുവരിയിലെ കിറ്റാണ് ഇപ്പോൾ നല്‍കുന്നത്. ദിനംപ്രതി നിരവധി പേരാണ് കിറ്റ് വന്നതറിഞ്ഞ് റേഷൻ കടകളിലെത്തുന്നത്. പക്ഷേ കിറ്റു മാത്രമല്ല, റേഷൻ സാധനങ്ങളും വാങ്ങാൻ പലവട്ടം എത്തേണ്ട സാഹചര്യമാണിപ്പോൾ. ഇ-പോസ് മെഷീനിന്റെയും സർവറിന്റെയുമൊക്കെ കുഴപ്പമാണ് കാരണമെന്നാണ് വിശദീകരണം. ഇ-പോസ് മെഷീൻ എപ്പോൾ ശരിയാകുമെന്ന് ആർക്കും പറയാനും കഴിയില്ല. ജനുവരി മാസത്തെ കിറ്റുകൾ ലഭിക്കാൻ ഈ മാസം 25 വരെ സമയം നീട്ടിയിട്ടുണ്ടെന്നാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ അറിയിപ്പ്. ഇ-പോസ് മെഷീൻ ശരിയാകുന്നതു നോക്കി റേഷൻ കടകളിലെത്തിയാൽ കിറ്റുമായി മടങ്ങാം. സമയത്തെത്താൻ കഴിയാത്തതിൽ പലർക്കും കിറ്റുകൾ നഷ്ടമാകുന്നുമുണ്ട്. ഇ-പോസ് മെഷീനോ…
Read Moreആൾക്കാര് മുഴുവൻ മെക്കട്ടു കയറണതു ഞങ്ങളോടാ…! പെട്രോളടിച്ച് അയാൾ പോയപ്പോൾ പമ്പുടമ പറഞ്ഞത് ഇങ്ങനെയൊക്കെ…
സ്വന്തം ലേഖകൻ തൃശൂർ: പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനയെക്കുറിച്ച് പ്രതികരിക്കണോ…ഞാൻ പ്രതികരിച്ചാൽ നാളെ വില കുറയ്വോ…കുറയുംച്ചാ പ്രതികരിക്കാം…… തൃശൂർ നഗരത്തിലെ പെട്രോൾ പന്പുകളിലൊന്നിൽ യാത്രക്കാർ ഇന്ധന വിലവർധനവിനെക്കുറിച്ച് എന്തു പറയുന്നു എന്നറിയാൻ കാത്തുനിന്നു ചോദിച്ചപ്പോൾ ഒരു ഇരുചക്രവാഹന ഉടമ പ്രതികരിച്ചതാണിത്. പെട്രോളടിച്ച് അയാൾ പോയപ്പോൾ പന്പുടമ പറഞ്ഞു – ആൾക്കാര് മുഴുവൻ മെക്കട്ടു കയറണതു ഞങ്ങളോടാ… അവർക്ക് പെട്രോളിയം കന്പനികളെയോ കേന്ദ്രമന്ത്രിമാരേയോ കാണാൻ കിട്ടണില്ലല്ലോ…പെട്രോളും ഡീസലും അടിച്ചുകൊടുക്കുന്നത് ഞങ്ങളല്ലേ…ഇത് ഇപ്പോ സ്ഥിരം സംഭവായിട്ടുണ്ട്. ചിലര്‍ നല്ല ചീത്ത പറയും. മറുപടി പറയാൻ പോയാൽ ആകെ അലന്പാകും. അവര്‍ അവരടെ വിഷമാ പറയണ്…അതോണ്ട് സ്റ്റാഫിനോട് ഒന്നും മറുപടി പറയാണ്ടാന്നാ പറഞ്ഞിരിക്കണേ…. അസംതൃപ്തും അസന്തുഷ്ടരുമാണ് ആൾക്കൂട്ടം. പലരേയും പ്രാകിയാണ് പെട്രോളടിക്കാൻ പന്പിൽ പോകുന്നത്. അടിക്കുന്നതിന്റെ അളവ് കുറഞ്ഞു വിലവർധന പതിവായതോടെ വണ്ടികളിൽ ഇന്ധനം നിറയ്ക്കുന്നതിന്റെ അളവ് കുത്തനെ കുറഞ്ഞിട്ടുണ്ടെന്നു പന്പുടമകൾ. കാറിൽ…
Read Moreബാക്കിവന്ന ഐസ്ക്രീമിൽ..! നാലുവയസുകാരന്റെ മരണത്തിന് കാരണമായത് അമ്മയുടെ ആത്മഹത്യാശ്രമം; യുവതിക്കെതിരേ കേസ്; കാഞ്ഞങ്ങാട് നടന്ന സംഭവം ഇങ്ങനെ…
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ നാലുവയസുകാരൻ അദ്വൈതിന്റെ മരണത്തിന് കാരണമായത് ഐസ്ക്രീമിൽ കലർത്തിയ വിഷം. കുട്ടിയുടെ അമ്മ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായി വിഷം കലർത്തിയ ഐസ്ക്രീം അബദ്ധത്തിൽ കുട്ടിയും എടുത്തു കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ വർഷ(28)യുടെ മൊഴി കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തി. ഇവർക്കെതിരെ 304-ാം വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കാസർഗോഡ് കുന്പള സ്വദേശിയായ മഹേഷിന്റെയും അജാനൂർ സ്വദേശിനി വർഷയുടെയും മകൻ അദ്വൈതിനെ കടുത്ത ഛർദിയെ തുടർന്നാണ് കഴിഞ്ഞ 12 ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അൽപ്പസമയത്തിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു. തലേദിവസം ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമായതെന്നായിരുന്നു ആദ്യ നിഗമനം. കുട്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ വർഷയും സഹോദരി ദൃശ്യ(19)യും അവശനിലയിൽ ആശുപത്രിയിലാകുകയും ചെയ്തിരുന്നു. മഹേഷിന്റെ വീട്ടുകാരുമായുണ്ടായ ചില പ്രശ്നങ്ങൾ…
Read More